Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ജനങ്ങള്‍ക്കുവേണ്ടി ഒരു ഭരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2015, 09:31 pm IST
in Vicharam

സ്വതന്ത്രഭാരത ചരിത്രത്തില്‍ ഒരിക്കലും അനുഭവപ്പെടാത്ത പുതിയൊരു ഭരണശൈലിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്നതെന്ന് ഏവര്‍ക്കും ബോധ്യപ്പെടുകയാണ്. ഭരണത്തിലേറി ഒരു വര്‍ഷംപോലും തികഞ്ഞില്ല. അതിനിടയില്‍ ജനങ്ങള്‍ക്കുവേണ്ടി പ്രത്യേകിച്ച് അടിസ്ഥാന വര്‍ഗ്ഗത്തിനുവേണ്ടി ഒട്ടനവധി കാര്യങ്ങള്‍ പ്രഖ്യാപിക്കുകമാത്രമല്ല അത് ആരംഭിക്കുകയും ചെയ്തിരിക്കുന്നു. വ്യക്തമായ കാഴ്ചപ്പാടും പദ്ധതിയും അതോടൊപ്പം പ്രാവര്‍ത്തികമാക്കാനുള്ള ദൃഢനിശ്ചയവുമാണ് നരേന്ദ്രമോദി സര്‍ക്കാരിനെ വ്യത്യസ്തമാക്കുന്നത്.

‘എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനം’എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ അതിവേഗം നീങ്ങുകയാണ്. മുന്‍കാലങ്ങളിലും പ്രഖ്യാപനങ്ങള്‍ക്ക് ഒട്ടും പഞ്ഞമുണ്ടായിരുന്നില്ല. പക്ഷെ അതൊന്നും പ്രവര്‍ത്തിപഥത്തിലെത്താറില്ല. ഇന്നിപ്പോള്‍ പറയുന്ന കാര്യങ്ങള്‍ കാലതാമസം കൂടാതെ പ്രവര്‍ത്തിയിലേക്ക് നീങ്ങുന്നു. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് കല്‍ക്കത്തയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട മൂന്നു പദ്ധതികള്‍.

അടല്‍ പെന്‍ഷന്‍ യോജന, സുരക്ഷാ ബീമാ യോജന, ജീവന്‍ ജ്യോതി ബീമാ യോജന തുടങ്ങിയവയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലും ഒരേസമയം ഉദ്ഘാടനം നടന്നു. തിരുവനന്തപുരത്ത് ഗവര്‍ണ്ണര്‍ പി.സദാശിവം ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമനാണ് അധ്യക്ഷത വഹിച്ചത്.രാജ്യത്തെ ഓരോ പൗരനും സാമൂഹ്യസുരക്ഷ ഉറപ്പാക്കുകയാണ് എന്‍ഡിഎ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് നിര്‍മ്മലാസീതാരാമന്‍ പ്രഖ്യാപിക്കുമ്പോള്‍ കേന്ദ്രഭരണം കുത്തകകള്‍ക്ക് വേണ്ടിയെന്ന നുണപ്രചാരണം നടത്തുന്നവര്‍ക്കുള്ള ചുട്ട മറുപടിയായി.

മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പേരിലുള്ള അടല്‍ പെന്‍ഷന്‍ യോജനയിലെ അംഗങ്ങള്‍ക്ക് പ്രതിമാസം ആയിരം രൂപ മുതല്‍ 5000 രൂപ വരെ പെന്‍ഷന്‍ ലഭിക്കുംവിധമാണ് അതിന്റെ സംവിധാനം.

60 വയസ്സ് തികയുമ്പോള്‍ മുതല്‍ ഇത് ലഭ്യമാകും. 18 തികഞ്ഞവര്‍ക്ക് പദ്ധതിയില്‍ ചേരാം. അംഗങ്ങള്‍ അടയ്‌ക്കുന്നതിനുപുറമേ കേന്ദ്രസര്‍ക്കാരും ഒരു നിശ്ചിത തുക അടയ്‌ക്കും. അടയ്‌ക്കുന്ന തുകയുടെ അടിസ്ഥാനത്തിലാകും പെന്‍ഷന്‍ തുക നിശ്ചയിക്കുക. അപകടത്തില്‍ മരിക്കുകയോ അംഗവൈകല്യമുണ്ടാകുകയോ ചെയ്താല്‍ ഇന്‍ഷുറന്‍സ് ലഭിക്കുന്നതിനായുള്ളതാണ് സുരക്ഷാ ഭീമാ യോജന.

18 നും 70 നും മദ്ധ്യേ പ്രായമുള്ള ആര്‍ക്കും ചേരാം. ബാങ്ക് അക്കൗണ്ട് വഴിയാണ് പണം അടയ്‌ക്കേണ്ടത്. പദ്ധതിയുടെ വാര്‍ഷിക പ്രീമിയം വെറും 12 രൂപ മാത്രം. മരിക്കുകയോ രണ്ടുകണ്ണുകളുടേയും കാഴ്ച നഷ്ടപ്പെടുകയോ ചെയ്താല്‍ രണ്ടുലക്ഷം രൂപ ലഭിക്കും, ഭാഗികമായ അംഗവൈകല്യത്തിന് ഒരുലക്ഷം രൂപയും 18 നും 50 നും മദ്ധ്യേ പ്രായമുള്ള ആര്‍ക്കും ചേരാവുന്നതാണ് പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമായോജന.

സര്‍ക്കാര്‍ ആനുകൂല്യമോ പെന്‍ഷനോ ഏതാനും ചിലര്‍ മാത്രം അനുഭവിക്കുന്നതാണ് നടപ്പുശീലം അതപ്പടി മാറ്റുകയാണ് സര്‍ക്കാരിന്റെ മുന്നിലുള്ള മുന്തിയ പരിഗണന. വാര്‍ഷിക പ്രീമിയം 330 രൂപ. സാധാരണ മരണം, അസ്വാഭാവികമായ മരണം, ആത്മഹത്യ എന്നിവയ്‌ക്ക് രണ്ട് ലക്ഷം രൂപയുടെ പരിരക്ഷ. ഓരോ വര്‍ഷവും പദ്ധതി പുതുക്കണം. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കുകയാണ് പദ്ധതികളുടെ ലക്ഷ്യം. സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ബജറ്റിലുള്ളതാണ് മൂന്നുപദ്ധതികളും. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, സുരക്ഷ തുടങ്ങിയവ ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ തുടങ്ങിയ സുകന്യ സമൃദ്ധി യോജനയ്‌ക്ക് വന്‍ ജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു വര്‍ഷം ഏറ്റവും കുറഞ്ഞത് അടയ്‌ക്കേണ്ടത് ആയിരം രൂപയാണ്.

ആറരലക്ഷം രൂപവരെയാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയ്‌ക്ക് ലഭിക്കുക.

ഫെഡറല്‍ സംവിധാനവും ജനാധിപത്യവും അരക്കിട്ടുറപ്പിക്കുന്നതിനുള്ള ഫലപ്രദമായ നടപടികളും സര്‍ക്കാരിന്റെ മുന്നിലുണ്ട്. പ്രധാനമന്ത്രി അത് അര്‍ത്ഥശങ്കയ്‌ക്കിടയില്ലാത്ത വിധം ഇന്നലെ കല്‍ക്കത്തയില്‍ വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു.

കേന്ദ്രസര്‍ക്കാരും 29 സംസ്ഥാനസര്‍ക്കാരുകളും ടീം ഇന്ത്യയുടെ 30 തൂണുകളാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയത്. ദേശീയതലത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും ടീം ഇന്ത്യയെപോലെ പ്രവര്‍ത്തിക്കണം. ഇന്‍ഡോ ബംഗഌ അതിര്‍ത്തി കരാര്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈ സമീപനമാണ് വേണ്ടതെന്ന് കേന്ദ്രത്തോട് അപ്രിയം പ്രകടിപ്പിച്ചുപോന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സാന്നിദ്ധ്യത്തില്‍ പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ ക്രിയാത്മക പ്രതികരണമായിരുന്നു മുഖ്യമന്ത്രിക്ക്.

നിതി ആയോഗിന്റെ രൂപീകരണം, സംസ്ഥാനങ്ങള്‍ക്ക് അധികറവന്യൂ വീതംവച്ച് നല്‍കിയ കാര്യം എന്നിവ പ്രത്യേകം പറഞ്ഞുകൊണ്ടാണ് സംസ്ഥാനങ്ങളോട് ചിറ്റമ്മനയം സ്വീകരിച്ചിരുന്ന മുന്‍ കേന്ദ്രസര്‍ക്കാരിന്റെ സമീപനം തിരുത്തിയെന്നറിയിച്ചത്.ഭാരതത്തിലെ ഭൂമിശാസ്്രതപരമായ അസന്തുലിതാവസ്ഥ പരിഹരിക്കേണ്ടതുണ്ട്. കിഴക്കന്‍ ഭാരതവും വികസിക്കണം. അതിന് ബംഗാളിന്റെ വികസനം അത്യാവശ്യമാണ്.ധാതുസമ്പന്നമായ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജില്ലാ ധാതുഫൗണ്ടേഷനുകള്‍ സ്ഥാപിക്കണം. അതുവഴി വികസനം ത്വരിതപ്പെടുത്തണം.

ബംഗാള്‍, അസാം, മിസോറാം, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ കേന്ദ്രത്തോട് തോളോട് തോള്‍ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ആഗ്രഹവും പ്രകടിപ്പിച്ച നരേന്ദ്രമോദി തന്റെ സങ്കല്‍പമായ ‘നല്ലനാളെ’ പ്രയോഗത്തിലാക്കുമെന്നു തന്നെയാണ് ആവര്‍ത്തിച്ചത്. ജനങ്ങള്‍ക്ക് ഇതുവരെ അനുഭവപ്പെടാത്ത സല്‍ഭരണം. അത് കാട്ടിത്തരുവാനുള്ള നിശ്ചയദാര്‍ഢ്യമാണ് എന്‍ഡിഎ സര്‍ക്കാരിനുള്ളത്. അതിനെ ഭാവാത്മകമായി കാണുന്നതിനു പകരം നിഷേധാത്മകമായി സമീപിക്കുന്നവരെ ജനങ്ങള്‍ കറിവേപ്പിലയാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.