Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നെല്‍വയലുകളും നീര്‍ത്തടങ്ങളും വ്യാപകമായി നികത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2015, 06:07 pm IST
inAlappuzha

അമ്പലപ്പുഴ: നെല്‍വയലുകളും നീര്‍ത്തടങ്ങളും നികത്തുന്നതിനെതിരെ റവന്യൂ അധികൃതര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമ്പോഴും വീട് വയ്‌ക്കാനെന്ന മറവില്‍ നിലം നികത്തുന്നത് വ്യാപകമായി. നിയമങ്ങള്‍ പലതും ഉണ്ടെങ്കിലും യാതൊരു തടസങ്ങളുമില്ലാതെ നെല്‍വയലുകള്‍ നികത്തുന്നു.

നീര്‍ത്തട സംരക്ഷണ നിയമങ്ങള്‍ ഉണ്ടായിട്ടും പലയിടങ്ങളിലും അധികൃതരുടെ ഒത്താശയോടെയുള്ള പൊതുതോടുകള്‍ കൈയേറ്റവും വ്യാപകമാണ്. പ്രത്യേകം ഏജന്റുമാര്‍ കരാര്‍ അടിസ്ഥാനത്തിലാണ് പാടശേഖരങ്ങള്‍ നികത്തികൊടുക്കുന്നത്. ടിപ്പറുകള്‍ കയറാത്തിടത്ത് കെട്ടുവള്ളങ്ങളില്‍ ഗ്രാവല്‍ എത്തിച്ച് കൊടുക്കുന്ന സംഘവും പ്രവര്‍ത്തിക്കുന്നുണ്ട്. ചില റിയല്‍ എസ്‌റ്റേറ്റ് സംഘങ്ങളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. സ്വന്തം പേരിലല്ലാതെ ചില ബിനാമികളുടെ പേരിലാണ് നിലങ്ങള്‍ വാങ്ങുന്നത്. പത്ത് സെന്റില്‍ കൂടുതല്‍ നികത്തുന്നത് നിയമം അനുവദിക്കാത്തതിനാല്‍ സ്വന്തമായി സ്ഥലം ഇല്ലാത്ത പലരുടെ പേരിലാണ് ഇത് വാങ്ങുന്നത്. ഇത് നികത്തി വീട് വെച്ചതിന് ശേഷം മറിച്ച് വില്‍പ്പന നടത്തുകയാണ് ചെയ്യുന്നത്. ഇതിന് വേണ്ട നിയമ സഹായങ്ങള്‍ ചെയ്യുന്നതും റവന്യൂ അധികൃതര്‍ തന്നെയാണ്.

കുട്ടനാടന്‍ മേഖലകളില്‍ കൃഷിചെയ്യുന്ന പാടശേഖരങ്ങള്‍ നികത്തുന്നതിനെതിരെ നിയമ നടപടികള്‍ കര്‍ശനമാക്കിയപ്പോള്‍  നാളുകളായി കൃഷിയിറക്കാതെ തരിശ്ശ് കിടക്കുന്ന ചില കരപ്പാടങ്ങളാണ് റിയല്‍ എസ്‌റ്റേറ്റ് മാഫിയ ഇപ്പോള്‍ കൈക്കലാക്കുന്നത്. പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ചൂളപ്പറമ്പില്‍ വര്‍ഷങ്ങളായി തരിശിട്ടിരുന്ന നിലം കഴിഞ്ഞ രണ്ട് വര്‍ഷം മുന്‍പ് വളഞ്ഞവഴി സ്വദേശിയായ ഒരു റിയല്‍ എസ്‌റ്റേറ്റ് ഉടമ കൈക്കലാക്കിയിരുന്നു. മകള്‍ക്ക് വേണ്ടി വീട് വെയ്‌ക്കാനെന്നാണ് പ്രദേശവാസികളോട് പറഞ്ഞിരുന്നത്. നിലം നികത്താന്‍ തുടങ്ങിയപ്പോഴാണ് മകളുടെ പേരില്‍ മറ്റ് പലയിടങ്ങളിലും ഇയാള്‍ നിലം വാങ്ങി നികത്തിയിട്ടുള്ളതായി അറിഞ്ഞത്. തുടര്‍ന്ന് നാട്ടുകാര്‍ നിലം നികത്ത് തടഞ്ഞിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം ചില ക്വട്ടേഷന്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ടിപ്പറില്‍ ഗ്രാവലിറക്കി നിലം നികത്തല്‍ ആരംഭിച്ചിട്ടുണ്ട്. ആദ്യമൊക്കെ ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇതിനെ എതിര്‍ത്തെങ്കിലും ഇപ്പോള്‍ കണ്ടില്ലെന്ന് നടിക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. പഴയനടക്കാവ് റോഡിന് സമാന്തരമായുള്ള കുറവന്തോട് തോടാണ് സ്വകാര്യ വ്യക്തികള്‍ കൈയേറി ഇരിക്കുന്നത്. പൂക്കൈതയാറുമായി ബന്ധപ്പെട്ട് ദേശിയപാതവരെ കിടക്കുന്ന തോടിന്റെ ഇരുവശങ്ങളും സമീപവാസികള്‍ കൈയേറിയിരുന്നു. പഴയനടക്കാവ് റോഡിന് വീതി കൂട്ടുന്നതിന്റെ ഭാഗമായി ഒരുവശം എടുത്തതോടെ എതിര്‍വശവും ഇപ്പോള്‍ കൈയ്യേറുകയാണ്.

ഇരുപതടിയിലധികം വീതിയുണ്ടായിരുന്ന തോടിന് ഇപ്പോള്‍ കാനയുടെ വലുപ്പം മാത്രമാണുള്ളത്. കൈയേറ്റം ഒഴിപ്പിക്കാന്‍ റവന്യൂ അധികൃതര്‍ക്ക് വേണ്ട നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഇപ്പോഴും പഴയപടിതന്നെയാണ്. പുന്നപ്ര അറവുകാടിന് കിഴക്ക് ഗുരുപാദം ജങ്ഷന് സമീപത്തെ തോടും വ്യക്തി പകുതിയിലേറെ നികത്തിയിരിക്കുകയാണ്. തോടുകള്‍ നികന്നതോടെ വെള്ളം ഒഴുകിമാറാതെ പലവീടുകളും വെള്ളത്തിലാകുമെന്ന അവസ്ഥയിലാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.