Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമപാദങ്ങളില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2015, 09:49 pm IST
in Samskriti

ആയിടക്കാണ് ശംബരന്‍ എന്ന ഒരു അസുരന്‍ സൈന്യസമേതം സ്വര്‍ഗ്ഗത്തില്‍ ചെന്ന് ഇന്ദ്രാദിദേവഗണങ്ങളെ ജയിച്ച് സ്വര്‍ഗ്ഗം സ്വന്തമാക്കുകയും. ഇന്ദ്രനെ ആട്ടിയോടിക്കുകയും ചെയ്തത്.

വീരാധിവീരനായ നേമിയുടെ (ദശരഥന്റെ) അടുക്കല്‍വന്ന് അഭയാന്വേഷിയായ ദേവേന്ദ്രന്‍ സഹായം അഭ്യര്‍ത്ഥിച്ചു. ആ സമയത്ത് നേമി പ്രിയതമയായ കൈകേകിയുമൊന്നിച്ച് വന ക്രീഡാലോലനായി കാട്ടില്‍ താവളമടിച്ചു കഴിയുകയായിരുന്നു.

അഭയംതേടിയെത്തിയ ഇന്ദ്രനെ അഭയവാഗ്ദാനം കൊണ്ട് സന്തോഷിപ്പിച്ച ശേഷം സത്യസംരക്ഷകനായ ആ രാജാവ് ഉടന്‍ തന്നെ സ്വന്തം പരാക്രമശക്തിയിലുള്ള വിശ്വാസത്താലും, യൗവനസഹജമായ സാഹസികതയാലും പ്രേരിതനായി മറ്റു സഹായികള്‍ ആരേയും കൂട്ടാതെത്തന്നെ കൈകേകിയുമൊരുമിച്ച് സ്വര്‍ഗ്ഗത്തില്‍ ചെന്ന് അസുരസൈന്യങ്ങളെയെല്ലാം അരയാമം കൊണ്ട് കൊന്നൊടുക്കി.

ഇതുകണ്ട് മായാപടുവായ ശംബരന്‍ പത്തായി രൂപമെടുക്കുകയും പത്തു ദിക്കുകളിലും നിന്ന് നേമിയെ ആക്രമിക്കുകയും ചെയ്തു. ഈ വിഷമഘട്ടത്തില്‍ വസിഷ്ഠ മഹര്‍ഷിയാല്‍ ‘ദിക് മന്ത്രം ജപിച്ച് തീര്‍ത്ഥജലം തളിച്ചിട്ടുളളതുകൊണ്ട് ഗിരി,സാഗര,ഗ്രഹ ഗോളാദികളുടെ തടസ്സമൊന്നുമില്ലാതെ പത്തുദിക്കിലും സഞ്ചരിക്കാവുന്ന തന്റെ രഥത്തിന്റെ സാരഥ്യം സ്വയം ഏറ്റെടുക്കുകയും, ഒരേസമയത്ത് ചുറ്റിക്കറങ്ങിയും വെട്ടിത്തിരിച്ചും ആ പത്ത് രൂപങ്ങള്‍ക്കും നേരെ വിചിത്രയുദ്ധം നടത്തി ശംബരാസുരനെ വധിച്ച് സ്വര്‍ഗ്ഗം വീണ്ടെടുത്ത് ഇന്ദ്രനെ രാജാവായി വാഴിച്ചു.

ഈ അത്ഭുതവൈഭവപ്രകടനത്തില്‍ സന്തുഷ്ടനായ ഇന്ദ്രന്‍ പാരിതോഷികങ്ങളോടൊപ്പം പത്തു ദിക്കിലും തടസ്സമില്ലാതെ സഞ്ചരിക്കുന്ന രഥമുളളതുകൊണ്ട് ദശരഥന്‍ എന്ന ബിരുദ നാമവും രാജാവിന് കല്‍പിച്ച് കൊടുത്തു. അങ്ങിനെ ”നേമി” ദശരഥന്‍ എന്ന നാമത്തില്‍ പ്രസിദ്ധനായി തീര്‍ന്നു.

ശംബരനോട് സര്‍വ്വാഭിമുഖമായി തേരുപയോഗിച്ചപ്പോള്‍ ഉലച്ചല്‍ നിമിത്തം തേരിന്റെ അച്ചുതണ്ടിന്റെ കീലകം (ആപ്പുകള്‍) ഇളകി ഊരിപ്പോകാന്‍ തുടങ്ങി. ഇതുകണ്ട കൈകേയി കീലകം അതിന്റെ സ്ഥാനത്ത് തളളിയിട്ട് അമര്‍ത്തിപിടിച്ചു. തേരിന്റെ ചക്രം ഊരിപ്പോകാതെ സൂക്ഷിച്ചു കൊണ്ടിരുന്നു. സാഹസപൂര്‍വ്വമുളള ഈ സഹായം രാജാവ് ആദ്യം അറിഞ്ഞിരുന്നില്ല. ഒടുവില്‍ അതറിഞ്ഞപ്പോള്‍ അഭിമാനപൂര്‍വ്വം മഹാറാണിക്ക് രണ്ട് ഇഷ്ടവരങ്ങള്‍ വാഗ്ദാനം ചെയ്തു എന്നാല്‍ റാണിയാകട്ടെ ആ രണ്ടു വരങ്ങള്‍ പിന്നീടെപ്പോഴെങ്കിലും താന്‍ ആവശ്യപ്പെടാമെന്നും. അപ്പോള്‍ തന്നാല്‍ മതിയെന്നും ദശരഥനെ അറിയിച്ചു. അനന്തരം അവര്‍ രണ്ട്‌പേരും സ്വരാജ്യത്തേക്ക് മടങ്ങിപ്പോന്നു.

രാജധാനിയില്‍ തിരിച്ചെത്തി രാജകാര്യങ്ങളില്‍ മുഴുകിയിരുന്നിട്ടും അദ്ദേഹത്തിന്ന് സ്വസ്ഥതയും സമാധാനവും കൈവന്നില്ല. ഒരു പുത്രനു വേണ്ടിയുളള ദാഹം അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു. പുത്രലാഭത്തിനു വേണ്ടി അദ്ദേഹം പലവിധത്തിലുളള ദാനങ്ങളും, തിര്‍ത്ഥസ്‌നാനാദിയും, പൂജ, ജപം, ഹോമം മുതലായവയും മുടങ്ങാതെ നടത്തിക്കൊണ്ടിരുന്നു. ഇവയൊന്നും ഫലം കണ്ടില്ല രാജ്യഭരണം മന്ത്രിമാരെ ഏല്‍പിച്ച് അദ്ദേഹം ഒരു സാത്വികനെപ്പോലെ ഭക്തി നിഷ്ഠാനിര്‍ഭരമായ നിത്യ ഭജനം നടത്താന്‍ തുടങ്ങി. ഒടുവില്‍ അദ്ദേഹം ഗുരുവസിഷ്ഠനോടും, മന്ത്രിമാര്‍ പൗരമുഖ്യന്മാര്‍ മുതലായവരോടായി പുത്രലാഭാര്‍ത്ഥം എന്തുചെയ്യണമെന്നതിനെപ്പറ്റി ഒരു ആലോചന നടത്തി. ഈ സമയത്ത് വസിഷ്ഠന്‍ ദശരഥനോടായി പറഞ്ഞു.

മഹാരാജാവേ അങ്ങ് നിരാശപ്പെടേണ്ട കാര്യമില്ല, അങ്ങേക്ക് പുത്രലാഭത്തിനുളള സമയം അടുത്തു കഴിഞ്ഞിരിക്കുന്നു. നാല് പുത്രന്മാര്‍ക്ക് യോഗമുളളതായി ഞാന്‍ മനസ്സിലാക്കുന്നു.പക്ഷെ അതിന് അങ്ങ് പുത്രകാമേഷ്ടി നടത്തേണ്ടതായുണ്ട്. അഥര്‍വ്വവേദത്തില്‍ അതിന് വിധിയുണ്ട്. ഗുരുവിനെ വണങ്ങിക്കൊണ്ട് ദശരഥന്‍ ചോദിച്ചു. അതിന് വേണ്ടി ഞാന്‍ എന്തു തയ്യാറെടുപ്പാണ് നടത്തേണ്ടത്.

അതിന് ആദ്യമായി കാശ്യപപുത്രനായ വിഭണ്ഡകമുനിയുടെ ഏകപുത്രനും തപോനിഷ്ഠകൊണ്ട് യൗവ്വനാവസ്ഥയില്‍തന്നെ ആത്മചൈതന്യവും ദിവ്യത്വവും കൈവരിച്ചവനുമായ ഋഷ്യശൃംഗനെ വരുത്തണം. ലോമപാദന്‍ ഭരിക്കുന്ന അംഗരാജ്യത്ത് വളരെക്കാലം മഴയില്ലാതെ രാജാവും പ്രജകളും വിഷമസ്ഥിതിയിലായതും; വിവിധങ്ങളായ വിധിവിഹിതകര്‍മ്മങ്ങള്‍ അനുഷ്ഠിച്ചിട്ടും മഴ ലഭിക്കാതെ വന്നപ്പോള്‍ നാരദനിര്‍ദ്ദേശമനുസരിച്ച് ഋഷ്യശൃംഗനെ കൊണ്ടുവരികയും അദ്ദേഹത്തിന്റെ പാദസ്പര്‍ശം രാജ്യാതിര്‍ത്തിയില്‍പെട്ടപ്പോള്‍ തന്നെ മഴ ലഭിക്കുകയും ഉണ്ടായി എന്ന വിവരം താങ്കള്‍ക്കും അറിയാമല്ലൊ?

പുത്രകാമേഷ്ടിയില്‍ വിദഗ്‌ദ്ധനാണ് ഋഷ്യശൃംഗന്‍. മഹാത്മാവായ അദ്ദേഹം ഇപ്പോഴും അംഗരാജ്യത്തുണ്ട്. അങ്ങയുടെ ആത്മസുഹൃത്തും ഋഷ്യശൃംഗന്റെ ശ്വശുരനുമായ ലോമപാദന്റെ സഹായത്തോടെ ഋഷ്യശൃംഗനെ ഇവിടെ വരുത്തുവാന്‍ നമുക്ക് പ്രയാസമുണ്ടാകുകയില്ല എന്ന് വിശ്വസിക്കുന്നു.ദശരഥന്റെ അപേക്ഷയോടൊപ്പം അംഗരാജാവിന്റെ പ്രേരണയും കൂടിയായപ്പോള്‍ അദ്ദേഹം അയോദ്ധ്യയിലെത്തിച്ചേര്‍ന്നു. യാഗത്തിന്നുവേണ്ട സന്നാഹങ്ങളെല്ലാം ഋഷ്യശൃംഗന്‍ വന്നു ചേരുമെന്നുള്ള വിവരം മുന്‍കൂട്ടി ലഭിച്ചപ്പോള്‍ തന്നെ തയ്യാറാക്കിയിരുന്നു.

സന്താനമില്ലാത്തവര്‍ നടത്തുന്ന ഒരു അനുഷ്ഠാനമാണ് ഇത്. ഈ യജ്ഞത്തില്‍ സന്താനമുണ്ടാകുന്നതിന് സഹായകമായ ദിവ്യൗഷധം ഋഷിവൈദ്യന്മാര്‍ തയ്യാറാക്കി ദമ്പതികള്‍ക്ക് കൊടുക്കും. അത് സേവിക്കുന്നവര്‍ക്ക് സന്താനസൗഭാഗ്യം കൈവരും. ഇഷ്ടി അല്ലെങ്കില്‍ യജ്ഞം വെറുമൊരു ആചാരമല്ല. മറിച്ച് അത് ഫലവത്തായ ഒരു ചികിത്സയാണ്. സരയൂ നദിയുടെ തീരത്താണ് യാഗശാല പണി ചെയ്തത്.

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉദയകുമാര്‍ ഉരുട്ടിക്കൊല: പ്രതികളായ പൊലീസുകാരെ വെറുതെ വിട്ടതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി സിബിഐ

വനിതാ സംവരണ ബില്‍ വോട്ടെടുപ്പില്‍ ലോക്സഭയില്‍ പരാജയപ്പെടുത്തിയ കോണ്‍ഗ്രസിനെതിരെ പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ബിജെപി വനിതാ എംപിമാര്‍
India

ഇനി ബിജെപിയുടെ നേതൃത്വത്തിലുള്ള വനിതകളുടെ പ്രതിഷേധത്തില്‍ രാജ്യം കത്തും, 33ശതമാനം സംവരണം നല്‍കുന്ന ബില്‍ പാസാക്കാതെ ഇനി വിശ്രമമില്ല

India

സഭയില്‍ എങ്ങിനെ പെരുമാറണമെന്ന് രാഹുല്‍ ഗാന്ധി പ്രിയങ്കഗാന്ധിയില്‍ നിന്നെങ്കിലും പഠിക്കണമെന്ന് അമിത് ഷാ

Kerala

ഉഷ്ണതരംഗ സമാന സാഹചര്യം: പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്

Kerala

ചാലക്കുടി പഴയ പാലത്തിലൂടെയുള്ള ഗതാഗതം 6 ദിവസം നിരോധിക്കും

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണ ബില്ലില്‍ ഇണ്ടി സഖ്യം രാജ്യത്തെ സ്ത്രീകളോട് കാട്ടിയത് ചരിത്രപരമായ വഞ്ചന: രാജീവ് ചന്ദ്രശേഖര്‍

സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരം കൈമാറുന്ന വനിതാ സംവരണബില്ലിനെ തോല്‍പിച്ച് രാഹുല്‍ ഗാന്ധിയും കൂട്ടരും; വേദനയോടെ മോദിയും അമിത്ഷായും

വിവാഹ പരസ്യം ഓട്ടോയില്‍ പതിപ്പിച്ച് ഡ്രൈവര്‍, വധുവിനെ കാണിച്ച് നല്‍കുന്നവര്‍ക്ക് പ്രതിഫലം

വാല്‍പാറ അപകടത്തില്‍ 9 മരണം സ്ഥിരീകരിച്ചു, നാലു പേര്‍ക്ക് പരിക്ക്,അപകടത്തില്‍ പെട്ടത് വിനോദയാത്രയ്‌ക്ക് പോയ മലയാളികള്‍

പ്രതിപക്ഷ എതിര്‍പ്പില്‍ വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പാസാക്കാനായില്ല, കോണ്‍ഗ്രസ് എന്നും വനിതാ സംവരണത്തെ എതിര്‍ത്തെന്ന് അമിത്ഷാ

വിഴിഞ്ഞത്ത് നടുറോഡില്‍ ഒരു യുവാവിനെ മറ്റു രണ്ട് സഹോദരര്‍ തല്ലിക്കൊല്ലുന്നത് കണ്ട് നിയന്ത്രണം വിട്ട പ്രതികരണവുമായി നടി അനുശ്രീ

വേനല്‍ ചൂട് വര്‍ദ്ധിച്ചു, പാലക്കാട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിത്തെറിച്ചു

രാഹുൽ ​ഗാന്ധിയ്‌ക്ക് ഇരട്ടപൗരത്വം: കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി; അന്വേഷണം നടത്താം, അല്ലെങ്കില്‍ കേന്ദ്ര ഏജൻസിക്ക് കൈമാറാം…

കൊച്ചി മേയര്‍ മിനിമോള്‍ക്കെതിരെ അഴിമതി ആരോപണം ; നടുത്തളത്തിലിറങ്ങി പ്രതിപക്ഷ പ്രതിഷേധം,കൗണ്‍സില്‍ യോഗം സ്തംഭിച്ചു

ചേര്‍ത്തലയിലെ മെഹര്‍ എന്ന കുഴിമന്തിക്കട വിഷുവിനോടനുബന്ധിച്ച് പുറത്തിറക്കിയ കൃഷ്ണന്‍ കുഴിമന്ത്രിക്ക് മുന്നിലിരിക്കുന്ന വിവാദ പോസ്റ്റര്‍ (ഇടത്ത്)

കൃഷ്ണൻ മാംസാഹാരി ആയതിനാല്‍ മതവികാരം വ്രണപ്പെടുന്നത് സംഘി ഹിന്ദുക്കൾക്കാണെന്നും പറഞ്ഞ് അന്തം കമ്മികളും ഇസ്ലാമിസ്റ്റുകളും രംഗത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.