Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമപാദങ്ങളില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2015, 09:49 pm IST
inSamskriti

ആയിടക്കാണ് ശംബരന്‍ എന്ന ഒരു അസുരന്‍ സൈന്യസമേതം സ്വര്‍ഗ്ഗത്തില്‍ ചെന്ന് ഇന്ദ്രാദിദേവഗണങ്ങളെ ജയിച്ച് സ്വര്‍ഗ്ഗം സ്വന്തമാക്കുകയും. ഇന്ദ്രനെ ആട്ടിയോടിക്കുകയും ചെയ്തത്.

വീരാധിവീരനായ നേമിയുടെ (ദശരഥന്റെ) അടുക്കല്‍വന്ന് അഭയാന്വേഷിയായ ദേവേന്ദ്രന്‍ സഹായം അഭ്യര്‍ത്ഥിച്ചു. ആ സമയത്ത് നേമി പ്രിയതമയായ കൈകേകിയുമൊന്നിച്ച് വന ക്രീഡാലോലനായി കാട്ടില്‍ താവളമടിച്ചു കഴിയുകയായിരുന്നു.

അഭയംതേടിയെത്തിയ ഇന്ദ്രനെ അഭയവാഗ്ദാനം കൊണ്ട് സന്തോഷിപ്പിച്ച ശേഷം സത്യസംരക്ഷകനായ ആ രാജാവ് ഉടന്‍ തന്നെ സ്വന്തം പരാക്രമശക്തിയിലുള്ള വിശ്വാസത്താലും, യൗവനസഹജമായ സാഹസികതയാലും പ്രേരിതനായി മറ്റു സഹായികള്‍ ആരേയും കൂട്ടാതെത്തന്നെ കൈകേകിയുമൊരുമിച്ച് സ്വര്‍ഗ്ഗത്തില്‍ ചെന്ന് അസുരസൈന്യങ്ങളെയെല്ലാം അരയാമം കൊണ്ട് കൊന്നൊടുക്കി.

ഇതുകണ്ട് മായാപടുവായ ശംബരന്‍ പത്തായി രൂപമെടുക്കുകയും പത്തു ദിക്കുകളിലും നിന്ന് നേമിയെ ആക്രമിക്കുകയും ചെയ്തു. ഈ വിഷമഘട്ടത്തില്‍ വസിഷ്ഠ മഹര്‍ഷിയാല്‍ ‘ദിക് മന്ത്രം ജപിച്ച് തീര്‍ത്ഥജലം തളിച്ചിട്ടുളളതുകൊണ്ട് ഗിരി,സാഗര,ഗ്രഹ ഗോളാദികളുടെ തടസ്സമൊന്നുമില്ലാതെ പത്തുദിക്കിലും സഞ്ചരിക്കാവുന്ന തന്റെ രഥത്തിന്റെ സാരഥ്യം സ്വയം ഏറ്റെടുക്കുകയും, ഒരേസമയത്ത് ചുറ്റിക്കറങ്ങിയും വെട്ടിത്തിരിച്ചും ആ പത്ത് രൂപങ്ങള്‍ക്കും നേരെ വിചിത്രയുദ്ധം നടത്തി ശംബരാസുരനെ വധിച്ച് സ്വര്‍ഗ്ഗം വീണ്ടെടുത്ത് ഇന്ദ്രനെ രാജാവായി വാഴിച്ചു.

ഈ അത്ഭുതവൈഭവപ്രകടനത്തില്‍ സന്തുഷ്ടനായ ഇന്ദ്രന്‍ പാരിതോഷികങ്ങളോടൊപ്പം പത്തു ദിക്കിലും തടസ്സമില്ലാതെ സഞ്ചരിക്കുന്ന രഥമുളളതുകൊണ്ട് ദശരഥന്‍ എന്ന ബിരുദ നാമവും രാജാവിന് കല്‍പിച്ച് കൊടുത്തു. അങ്ങിനെ ”നേമി” ദശരഥന്‍ എന്ന നാമത്തില്‍ പ്രസിദ്ധനായി തീര്‍ന്നു.

ശംബരനോട് സര്‍വ്വാഭിമുഖമായി തേരുപയോഗിച്ചപ്പോള്‍ ഉലച്ചല്‍ നിമിത്തം തേരിന്റെ അച്ചുതണ്ടിന്റെ കീലകം (ആപ്പുകള്‍) ഇളകി ഊരിപ്പോകാന്‍ തുടങ്ങി. ഇതുകണ്ട കൈകേയി കീലകം അതിന്റെ സ്ഥാനത്ത് തളളിയിട്ട് അമര്‍ത്തിപിടിച്ചു. തേരിന്റെ ചക്രം ഊരിപ്പോകാതെ സൂക്ഷിച്ചു കൊണ്ടിരുന്നു. സാഹസപൂര്‍വ്വമുളള ഈ സഹായം രാജാവ് ആദ്യം അറിഞ്ഞിരുന്നില്ല. ഒടുവില്‍ അതറിഞ്ഞപ്പോള്‍ അഭിമാനപൂര്‍വ്വം മഹാറാണിക്ക് രണ്ട് ഇഷ്ടവരങ്ങള്‍ വാഗ്ദാനം ചെയ്തു എന്നാല്‍ റാണിയാകട്ടെ ആ രണ്ടു വരങ്ങള്‍ പിന്നീടെപ്പോഴെങ്കിലും താന്‍ ആവശ്യപ്പെടാമെന്നും. അപ്പോള്‍ തന്നാല്‍ മതിയെന്നും ദശരഥനെ അറിയിച്ചു. അനന്തരം അവര്‍ രണ്ട്‌പേരും സ്വരാജ്യത്തേക്ക് മടങ്ങിപ്പോന്നു.

രാജധാനിയില്‍ തിരിച്ചെത്തി രാജകാര്യങ്ങളില്‍ മുഴുകിയിരുന്നിട്ടും അദ്ദേഹത്തിന്ന് സ്വസ്ഥതയും സമാധാനവും കൈവന്നില്ല. ഒരു പുത്രനു വേണ്ടിയുളള ദാഹം അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു. പുത്രലാഭത്തിനു വേണ്ടി അദ്ദേഹം പലവിധത്തിലുളള ദാനങ്ങളും, തിര്‍ത്ഥസ്‌നാനാദിയും, പൂജ, ജപം, ഹോമം മുതലായവയും മുടങ്ങാതെ നടത്തിക്കൊണ്ടിരുന്നു. ഇവയൊന്നും ഫലം കണ്ടില്ല രാജ്യഭരണം മന്ത്രിമാരെ ഏല്‍പിച്ച് അദ്ദേഹം ഒരു സാത്വികനെപ്പോലെ ഭക്തി നിഷ്ഠാനിര്‍ഭരമായ നിത്യ ഭജനം നടത്താന്‍ തുടങ്ങി. ഒടുവില്‍ അദ്ദേഹം ഗുരുവസിഷ്ഠനോടും, മന്ത്രിമാര്‍ പൗരമുഖ്യന്മാര്‍ മുതലായവരോടായി പുത്രലാഭാര്‍ത്ഥം എന്തുചെയ്യണമെന്നതിനെപ്പറ്റി ഒരു ആലോചന നടത്തി. ഈ സമയത്ത് വസിഷ്ഠന്‍ ദശരഥനോടായി പറഞ്ഞു.

മഹാരാജാവേ അങ്ങ് നിരാശപ്പെടേണ്ട കാര്യമില്ല, അങ്ങേക്ക് പുത്രലാഭത്തിനുളള സമയം അടുത്തു കഴിഞ്ഞിരിക്കുന്നു. നാല് പുത്രന്മാര്‍ക്ക് യോഗമുളളതായി ഞാന്‍ മനസ്സിലാക്കുന്നു.പക്ഷെ അതിന് അങ്ങ് പുത്രകാമേഷ്ടി നടത്തേണ്ടതായുണ്ട്. അഥര്‍വ്വവേദത്തില്‍ അതിന് വിധിയുണ്ട്. ഗുരുവിനെ വണങ്ങിക്കൊണ്ട് ദശരഥന്‍ ചോദിച്ചു. അതിന് വേണ്ടി ഞാന്‍ എന്തു തയ്യാറെടുപ്പാണ് നടത്തേണ്ടത്.

അതിന് ആദ്യമായി കാശ്യപപുത്രനായ വിഭണ്ഡകമുനിയുടെ ഏകപുത്രനും തപോനിഷ്ഠകൊണ്ട് യൗവ്വനാവസ്ഥയില്‍തന്നെ ആത്മചൈതന്യവും ദിവ്യത്വവും കൈവരിച്ചവനുമായ ഋഷ്യശൃംഗനെ വരുത്തണം. ലോമപാദന്‍ ഭരിക്കുന്ന അംഗരാജ്യത്ത് വളരെക്കാലം മഴയില്ലാതെ രാജാവും പ്രജകളും വിഷമസ്ഥിതിയിലായതും; വിവിധങ്ങളായ വിധിവിഹിതകര്‍മ്മങ്ങള്‍ അനുഷ്ഠിച്ചിട്ടും മഴ ലഭിക്കാതെ വന്നപ്പോള്‍ നാരദനിര്‍ദ്ദേശമനുസരിച്ച് ഋഷ്യശൃംഗനെ കൊണ്ടുവരികയും അദ്ദേഹത്തിന്റെ പാദസ്പര്‍ശം രാജ്യാതിര്‍ത്തിയില്‍പെട്ടപ്പോള്‍ തന്നെ മഴ ലഭിക്കുകയും ഉണ്ടായി എന്ന വിവരം താങ്കള്‍ക്കും അറിയാമല്ലൊ?

പുത്രകാമേഷ്ടിയില്‍ വിദഗ്‌ദ്ധനാണ് ഋഷ്യശൃംഗന്‍. മഹാത്മാവായ അദ്ദേഹം ഇപ്പോഴും അംഗരാജ്യത്തുണ്ട്. അങ്ങയുടെ ആത്മസുഹൃത്തും ഋഷ്യശൃംഗന്റെ ശ്വശുരനുമായ ലോമപാദന്റെ സഹായത്തോടെ ഋഷ്യശൃംഗനെ ഇവിടെ വരുത്തുവാന്‍ നമുക്ക് പ്രയാസമുണ്ടാകുകയില്ല എന്ന് വിശ്വസിക്കുന്നു.ദശരഥന്റെ അപേക്ഷയോടൊപ്പം അംഗരാജാവിന്റെ പ്രേരണയും കൂടിയായപ്പോള്‍ അദ്ദേഹം അയോദ്ധ്യയിലെത്തിച്ചേര്‍ന്നു. യാഗത്തിന്നുവേണ്ട സന്നാഹങ്ങളെല്ലാം ഋഷ്യശൃംഗന്‍ വന്നു ചേരുമെന്നുള്ള വിവരം മുന്‍കൂട്ടി ലഭിച്ചപ്പോള്‍ തന്നെ തയ്യാറാക്കിയിരുന്നു.

സന്താനമില്ലാത്തവര്‍ നടത്തുന്ന ഒരു അനുഷ്ഠാനമാണ് ഇത്. ഈ യജ്ഞത്തില്‍ സന്താനമുണ്ടാകുന്നതിന് സഹായകമായ ദിവ്യൗഷധം ഋഷിവൈദ്യന്മാര്‍ തയ്യാറാക്കി ദമ്പതികള്‍ക്ക് കൊടുക്കും. അത് സേവിക്കുന്നവര്‍ക്ക് സന്താനസൗഭാഗ്യം കൈവരും. ഇഷ്ടി അല്ലെങ്കില്‍ യജ്ഞം വെറുമൊരു ആചാരമല്ല. മറിച്ച് അത് ഫലവത്തായ ഒരു ചികിത്സയാണ്. സരയൂ നദിയുടെ തീരത്താണ് യാഗശാല പണി ചെയ്തത്.

… തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

India

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

Editorial

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

Main Article

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

Article

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതി

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

പ്രബന്ധങ്ങള്‍ ‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ പുസ്തകമായി പ്രസിദ്ധീകരിക്കും

മുട്ടില്‍ മരംമുറി; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് അന്ത്യശാസനം; 11ന് ഹാജരാകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.