Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സ്വയം അറിയാനും ദുഃഖവെള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2015, 09:03 pm IST
in Vicharam

പന്തിയോസ് പീലാത്തോസിന്റെ വിധി മറ്റൊന്നായിരുന്നെങ്കില്‍ ചരിത്രംതന്നെ വഴിമാറിയേനെ. മനുഷ്യപുത്രനായി പിറന്ന ദൈവപുത്രനായ യേശുവിന്റേയും ചരിത്രം മറ്റൊന്നാകുമായിരുന്നു.

ഓരോ ഗോതമ്പുമണിയിലും അതു ഭക്ഷിക്കേണ്ടവന്റെ പേരുള്ളതുപോലെ എല്ലാം നേരത്തെ എഴുതപ്പെട്ടതായതുകൊണ്ട് വേറൊന്നു സംഭവിക്കാന്‍ ഇടയില്ലായിരുന്നു. ദൈവത്താല്‍ എഴുതപ്പെട്ട തിരക്കഥ അങ്ങനെതന്നെ നടക്കണമായിരുന്നു.

ഇതെല്ലാം വിശ്വാസത്താല്‍ എഴുതപ്പെട്ട സത്യമാണ്. ശരീരത്തെ കവച്ചുവെക്കുന്ന ആത്മാവിന്റെ മൂര്‍ച്ചയുള്ള തിരുവെഴുത്തുകള്‍. ഐന്‍സ്റ്റീന്‍ പറഞ്ഞപോലെ യാഥാര്‍ത്ഥ്യം ഭാവനകൊണ്ട്, മനസ്സുകൊണ്ടെഴുതിയ സത്യങ്ങള്‍. അനീതിക്കുമേല്‍ നീതിക്കുവേണ്ടി കുരിശേറുന്ന ദുഃഖവെള്ളിയുടെ വിലാപവും ഇത്തരമൊരു മഹത്തായ സത്യമാണ്.

യേശുവിന്റെ കുരിശുമരണം നിരവധി ചോദ്യങ്ങളുടേയും അനവധി ഉത്തരങ്ങളുടേയുമാണ്. യഥാര്‍ത്ഥ മനുഷ്യന്‍ ആരാണെന്നും നല്ല ശമരിയക്കാരന്‍ എന്താണെന്നും ജനനേതാവ്  എങ്ങനെയാവണമെന്നുമുള്ള ആത്യന്തികമായ മറുപടിയാണ് യേശുവിന്റെ മരണം. അത് മഹത്തായ സ്വാതന്ത്ര്യ പ്രഖ്യാപനവും സവിശേഷമായ സത്യപ്രസ്താവനയും കൂടിയാണ്. സത്യം നിങ്ങളെ സ്വതന്ത്രമാക്കുമെന്നും യേശു പറഞ്ഞു. അതിന് ത്യാഗത്തിന്റെയും സഹനത്തിന്റെയും വഴിവേണമെന്ന് അദ്ദേഹം മാതൃക കാട്ടി.

ക്ഷമിക്കാനും പൊറുക്കാനും മനുഷ്യന് കഴിയണം. വലുതാകേണ്ടവര്‍ കുഞ്ഞിനെപ്പോലെ ചെറുതാകണം. ശത്രുക്കളെ സ്‌നേഹിക്കുമ്പോള്‍ ശത്രുലോകം തന്നെ ഇല്ലാതാകും. ഉപാധികളില്ലാതെയുള്ള സ്‌നേഹത്തിലൂടെ മനുഷ്യന് ദൈവത്തോളം വളരാനാകുമെന്നതിന് യേശു സ്വന്തം ജീവിതം മാതൃകയായി കാട്ടി.

യുദ്ധത്തിന്റെ പ്രത്യയശാസ്ത്രമോ വെറുപ്പിന്റെ രീതിശാസ്ത്രമോ യേശു രചിച്ചില്ല. അല്ലെങ്കില്‍ തന്റെ ‘ശത്രു’വിനെതിരെ അദ്ദേഹത്തിന് സംഘടിതമായി പ്രവര്‍ത്തിക്കാമായിരുന്നു. ജനങ്ങള്‍ക്കിടയില്‍ അത്ഭുതം കാട്ടിയവന് പ്രത്യേകിച്ചും. ശത്രുക്കളില്ലാത്തവന്‍ ആരോട് യുദ്ധം ചെയ്യാന്‍. എന്നാല്‍ അദ്ദേഹം തന്നോടുതന്നെ യുദ്ധം ചെയ്തിട്ടുണ്ട്. എന്നും ദൈവത്തോടുകൂടിയായിരിക്കാന്‍.

ജനത്തെ സേവിക്കാന്‍. ചെകുത്താന്റെ പ്രലോഭനങ്ങളില്‍പ്പെടാതിരിക്കാന്‍. വാളെടുത്തവന്‍ വാളാല്‍ എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രമാണം. തന്നെ പിടിക്കാന്‍ നടക്കുന്നവര്‍ക്ക് പിടികൊടുക്കാനാണ് യേശു ഒടുക്കം ഒലിവുമലയില്‍ പ്രാര്‍ത്ഥിക്കാന്‍ പോയത്. സ്വയം ഏല്‍പ്പിച്ചുകൊടുക്കുന്ന അലിവ്.

ലോകം ഇന്ന് എന്തുകാരണങ്ങളാലും സംഘര്‍ഷാത്മകമാണ്. എന്തിന്റെ പേരിലെങ്കിലും മനുഷ്യനെ കൊന്നാലും അടിമയാക്കിയാലും മതിയെന്ന അധമലക്ഷ്യം. മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ കഴുത്തറപ്പന്‍ നൃത്തം. കുഞ്ഞുങ്ങളെയും വെറുതെവിടുന്നില്ല. ഹിറ്റ്‌ലറുടെ വെറുപ്പിന്റെ രീതിശാസ്ത്രം പലതരത്തില്‍ ലോകം ആഘോഷിക്കുന്നു. മോക്ഷം കിട്ടാന്‍ സംഹാരം എളുപ്പവഴിയെന്നുപോലും വരുന്നു.

ഈ അധമാന്തരീക്ഷത്തില്‍ ക്രിസ്തുവിന്റെ പീഡാനുഭവം സമാധാനത്തിന്റെയും ക്ഷമയുടേയും ലോകത്തെക്കുറിച്ച് ആവര്‍ത്തിച്ച് സ്മരിക്കാന്‍ ഇടയാക്കുന്നു. ഓരോ മനുഷ്യനും അവനവനെ കണ്ടെത്താനും സ്വയം ശുദ്ധീകരിക്കാനും അന്യന്‍  നരകമല്ലെന്നു അറിയാനും കൂടിയുള്ള നാളുകള്‍. മറ്റുള്ളവരെ വിധിക്കാതെ സ്വന്തം കുറ്റങ്ങളും കുറവുകളും തെരഞ്ഞുകണ്ട് നന്മയുടെ പുത്തന്‍ വെള്ളത്താല്‍ ആത്മശുദ്ധീകരണം നടത്തേണ്ട ദിനംകൂടിയാണ് ദുഃഖവെള്ളി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

Kerala

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

News

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

India

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

Kerala

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.