Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇന്ന് ശ്രീരാമനവമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2015, 08:08 pm IST
in Samskriti

ഇന്ന് ചൈത്രമാസത്തിലെ ശുക്ലപക്ഷനവമി. ധര്‍മ്മമൂര്‍ത്തിയായ ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ തിരുവവതാര ദിനം. ദശരഥ മഹാരാജാവിന്റെ അനപത്യതാദുഃഖം നീങ്ങുവാന്‍ ഋശ്യശൃംഗമഹര്‍ഷിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന യജ്ഞം പര്യവസാനിച്ച് ആറുഋതുക്കള്‍(12 മാസങ്ങള്‍) കഴിഞ്ഞശേഷം ചൈത്രമാസത്തിലെ നവമിനാളില്‍ ശ്രീരാമചന്ദ്രന്‍ അവതരിച്ചു.

തതോയജ്‌ഞേസമാപ്‌തേതുഋതൂനാം ഷട്‌സമത്യയുഃ

തതശ്ചദ്വാദശേമാസേചൈത്രേ നാവമികേതിഥൗ

നക്ഷത്രേളദിതിദൈവത്യേസ്വേച്ചസംസ്‌ഥേഷു പഞ്ചസു

ഗ്രഹേഷുകര്‍ക്കടേലഗ്നേവാക്പതാവിന്ദുനാ സഹ

പ്രോദ്യമാനേ ജഗന്നാഥംസര്‍വലോകനമസ്‌കൃതം

കൗസല്യാജനയദ്‌രാമംദിവ്യലക്ഷണസംയുതം

(വാല്‍മീകിരാമായണം ബാലകാണ്ഡംസര്‍ഗം 18 ശ്ലോകങ്ങള്‍ 8,9,10)

മധുമാസേസിതേ പക്ഷേ നവമൃാംകര്‍ക്കിടേശുഭേ

പുനര്‍വസ്‌വൃക്ഷസഹിതേഉച്ചസ്‌ഥേ ഗ്രഹപഞ്ചകേ

മേഷം പൂഷണി സംപ്രാപ്‌തേ പുഷ്പവൃഷ്ടിസമാകുലേ

ആവിരാസീജ്ജഗന്നാഥഃ പരമാത്മാ സനാതനഃ

(അദ്ധ്യാത്മരാമായണം ബാലകാണ്ഡംസര്‍ഗം 3, ശ്ലോകങ്ങള്‍ 14,15)

ഉച്ചത്തില്‍ പഞ്ചഗ്രഹം നില്‍ക്കുന്നകാലത്തിങ്ക

ലച്യുതനയോദ്ധ്യയില്‍ കൗസല്യാത്മജനായാന്‍

നക്ഷത്രം പുനര്‍വസു നവമിയല്ലോതിഥി

നക്ഷത്രാധിപനോടുകൂടവേ ബൃഹസ്പതി

കര്‍ക്കടകത്തിലത്യുച്ചസ്ഥിതനായിട്ടല്ലോ

അര്‍ക്കനുമത്യുച്ചസ്ഥനുദയംകര്‍ക്കടകം

അര്‍ക്കജന്‍ തുലാത്തിലും ഭാര്‍ഗ്ഗവന്‍ മീനത്തിലും

വക്രനുമുച്ചസ്ഥനായ്‌മകരംരാശിതന്നില്‍

നില്‍ക്കുമ്പോളവതരിച്ചീടിനാന്‍ ജഗന്നാഥന്‍

ദിക്കുകളൊക്കെപ്രസാദിച്ചിതുദേവകളും

(എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട്)

കര്‍ക്കടക ലഗ്നത്തില്‍ പുനര്‍വസു(പുണര്‍തം) നക്ഷത്രത്തില്‍ പഞ്ചഗ്രഹങ്ങള്‍ ഉച്ചസ്ഥാനത്തും സൂര്യന്‍ മേടരാശിയിലും നിന്ന ദിനത്തിലാണു പരമാത്മാവും സനാതനനുമായ ജഗന്നാഥന്‍ കൗസല്യാത്മജനായി അയോദ്ധ്യയില്‍ അവതരിച്ചത്. ചൈത്രശുക്ലദശമിയും പുഷ്യ(പൂയം) നക്ഷത്രവുംചേര്‍ന്ന അടുത്ത ദിനത്തില്‍ ഭരതനും ചൈത്രശുക്ല ഏകാദശിയും ആശ്ലേഷ( ആയില്യം) നക്ഷത്രവുംചേര്‍ന്ന അതിനടുത്ത ദിവസത്തില്‍ ഭരതശത്രുഘ്‌നന്മാരും അവതരിച്ചു.

പുഷ്യേജാതസ്തു ഭരതോമീനലഗ്നേ പ്രസന്നധീഃ

സാര്‍പേ ജാതൗതുസൗമിത്രീ കുലീരേളഭ്യുദയിതേരവൗ

(വാല്‍മീകിരാമായണം ബാലകാണ്ഡംസര്‍ഗം 18, ശ്ലോകം 15)

പെറ്റിതുകൈകേയിയും പുഷ്യനക്ഷത്രംകൊണ്ടേ

പിറ്റേന്നാള്‍സുമിത്രയും പെറ്റിതു പുത്രദ്വയം

(എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട്)

മഹാവിഷ്ണുവിന്റെ അനേകായിരം നാമങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ നാമമാണു രാമനാമം. രമതേ ഇതിരാമഃ രമിക്കുന്നവന്‍(ക്രീഡിക്കുന്നവന്‍) ആകയാല്‍ രാമന്‍ എന്നു നാമം. ദശരഥന്റെ മൂത്തപുത്രന് രാമന്‍ എന്ന് നാമകരണംചെയ്തത് കുലഗുരുവായ വസിഷ്ഠനാണ്. ഈ നാമം കുമാരനു നല്‍കുന്നതിന്റെ കാരണം മഹര്‍ഷി പറയുന്നു

ശ്രിയഃകമലവാസിന്യാരമണോളയംമഹാപ്രഭുഃ

തസ്മാച്ഛ്രീരാമഇത്യസ്യ നാമ സിദ്ധം പുരാതനം

സഹസ്രനാമ്‌നാം ശ്രീശസ്യതുല്യംമുക്തിപ്രദം നൃണാം

വിഷ്ണുമാസിസമുത്പന്നോവിഷ്ണുരിത്യഭിധീയതേ

(പദ്മപുരാണംഉത്തരഖണ്ഡം 269: 74.75)

ഈ മഹാപ്രഭു കമലവാസിനിയായ രമാദേവിയോടൊത്ത് രമിക്കുന്നവനാണ്. രമയുടെ(ശ്രീയുടെ) രമണനാകയാല്‍ ശ്രീരാമന്‍ എന്നത് പുരാതനവും സ്വതസിദ്ധവുമായ നാമമാണ്. ഈ നാമം വിഷ്ണുസഹസ്രനാമത്തിനു തുല്യവും സര്‍വര്‍ക്കും മുക്തി നല്‍കുന്നതുമാണ്. ചൈത്രമാസംവിഷ്ണുമാസം എന്നും അറിയപ്പെടുന്നു.

ചൈത്രമാസത്തില്‍ ജനിച്ചതിനാല്‍ വിഷ്ണുവെന്നും ഈ കുമാരന്‍ കീര്‍ത്തിക്കപ്പെടും. സമസ്തലോകങ്ങളും ആത്മാവായ ഇവനില്‍ നിത്യവും രമിക്കുന്നതിനാലും ജ്ഞാനവിപ്ലവത്തിലൂടെ മുനിമാര്‍ സദാ ഇവനില്‍ രമിക്കുന്നതിനാലും വസിഷ്ഠന്‍ കുമാരനു രാമനെന്ന നാമധേയം നല്‍കിയെന്നു അദ്ധ്യാത്മരാമായണം.

യസ്മിന്‍ രമന്തേ മുനയോവിദ്യയാജ്ഞാനവിപ്ലവേ

തംഗുരുഃ പ്രാഹരാമേതിരമണാദ്രാമഇത്യപി

(അദ്ധ്യാത്മരാമായണം ബാലകാണ്ഡം 3.44)

രാ ശബ്ദത്തിനു വിശ്വംഎന്നും മ ശബ്ദത്തിനു ഈശ്വരന്‍ എന്നും അര്‍ത്ഥമുള്ളതിനാല്‍ വിശ്വത്തിനു(ലോകത്തിനു) ഈശ്വരനായവന്‍ രാമന്‍. രമയോടുകൂടി രമിക്കുന്നവനാകയാല്‍ രാമന്‍. രാ ശബ്ദത്തിനു ലക്ഷ്മിഎന്നും മ ശബ്ദത്തിനു ഈശ്വരന്‍ എന്നും അര്‍ത്ഥമുള്ളതിനാല്‍ ലക്ഷ്മിയുടെ ഈശ്വരനായവന്‍ രാമന്‍. രാമനാമോച്ചാരണത്താല്‍തന്നെ സഹസ്രനാമം സ്മരിക്കുന്ന ഫലം ലഭിക്കുന്നതാണ് എന്ന് ബ്രഹ്മവൈവര്‍ത്തപുരാണം പറയുന്നു

രാശബ്‌ദോവിശ്വവചനോ മശ്ചാപീശ്വരവാചകഃ

വിശ്വാനാമീശ്വരോയോഹിതേന രാമഃ പ്രകീര്‍തിതഃ

രമതേരമയാ സാര്‍ദ്ധം തേന രാമംവിധുര്‍ബുധാഃ

രമാണാംരമണസ്ഥാനം രാമംരാമവിദോവിദുഃ

രാ ചേതിലക്ഷ്മീവചനോ മശ്ചാപീശ്വരവാചകഃ

ലക്ഷ്മീപതിംഗതിംരാമം പ്രവദന്തി മനീഷിണാഃ

നാമ്‌നാം സഹസ്രം ദിവ്യായാംസ്മരണേയത് ഫലംലഭേത്

തത് ഫലംലഭതേ നൂനം രാമോച്ചാരണമാത്രതഃ

(ബ്രഹ്മവൈവര്‍ത്തപുരാണം ശ്രീകൃഷ്ണജന്‍മഖണ്ഡം അദ്ധ്യായം 110)

രാമനാമത്തിന്റെ മഹിമയേക്കുറിച്ച് മഹാദേവന്‍ ശ്രീപാര്‍വതിയോടു പറയുന്നു

രാമരാമേതിരാമേതിരമേരാമേ മനോരമേ

സഹസ്രനാമതത്തുല്യംരാമനാമ വരാനനേ

രകാരാദീനി നാമാനി ശൃണ്വതോമമ പാര്‍വതി

മനഃ പ്രസന്നതാംയാതിരാമനാമാഭിശങ്കയാ

(പദ്മപുരാണംഉത്തരഖണ്ഡം 281: 21,22)

അല്ലയോ പാര്‍വ്വതീ, രാമ, രാമ, രാമ എന്നിങ്ങനെ നിരന്തരം ജപിച്ച് പരമ മനോഹരമായ ശ്രീരാമനാമത്തില്‍ നിരന്തരം രമിക്കുകയാണു ഞാന്‍. രാമനാമം സമ്പൂര്‍ണ്ണ വിഷ്ണുസഹസ്രനാമത്തിനും തുല്യമാണ്. ര എന്ന അക്ഷരത്തില്‍ ആരം ഭിക്കുന്ന പദങ്ങള്‍ കേട്ടാല്‍തന്നെ രാമനാമമാണോ എന്ന ശങ്കയാല്‍ എന്റെ മനസ്സ് പ്രസന്നമാകുന്നു. തുടര്‍ന്ന് മഹാദേവന്‍ ദേവിക്ക ്അതിവിശിഷ്ടമായ രാമമന്ത്രം ഉപദേശിക്കുന്നു

രാമായരാമഭദ്രായരാമചന്ദ്രായവേധസേ

രഘുനാഥായ നാഥായസീതായാഃ പതയേ നമഃ

(പദ്മപുരാണംഉത്തരഖണ്ഡം 281.55)

ഈ മന്ത്രം പ്രതിദിനം രാപ്പകലില്ലാതെ ജപിച്ചാല്‍ സകല പാപങ്ങളില്‍നിന്നും മുക്തനായി വിഷ്ണു സായൂജ്യം നേടും. മുക്തിയിലേക്കു നയിക്കുന്ന താരകമന്ത്രമാണു രാമനാമം. രാമനാമം അവിരാമം നമ്മുടെ ഉള്ളില്‍ മുഴങ്ങട്ടെ. രാക്ഷസനിഗ്രഹത്തിനും ധര്‍മ്മപരിപാലനത്തിനുമായി ചൈത്രശുക്ല നവമിയില്‍ അവതരിച്ച ശ്രീരാമഭഗവാന്റെ ജീവിതവും പ്രവൃത്തികളും ഓരോ ഭാരതീയന്റെയും ധാര്‍മ്മികചിന്തകളെ എക്കാലവും പ്രചോദിപ്പിക്കുമാറാകട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

Vasthu

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

India

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

Spiritual

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

World

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

പുതിയ വാര്‍ത്തകള്‍

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.