Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അര്‍ച്ചാവതാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2015, 08:18 pm IST
in Samskriti

ഭക്തന്മാരുടെ പൂജകള്‍ സ്വീകരിക്കുന്നതിനുവേണ്ടി പ്രതിമാദികളില്‍ അര്‍ച്ചകളില്‍ ഈശ്വരന്‍ സന്നിഹിതനാകുന്നതിന് അര്‍ച്ചാവതാരമെന്നു പറയുന്നു.

‘അര്‍ച്ചകസ്യ തപോയോഗാദ് അര്‍ച്ചനസ്യാതിശായനാത്

ആഭിരൂപ്യാച്ച ബിംബാനാം ദേവസ്സാന്നിദ്ധ്യമൃച്ഛതി.’

പൂജകന്റെ തപശ്ശക്തിയുടെ ദാര്‍ഢ്യംകൊണ്ടും പൂജയുടെ മേന്മകൊണ്ടും ബിംബങ്ങളുടെ പ്രതിമകളുടെ യോഗ്യതകൊണ്ടുമാണ് ഈശ്വരന്‍ ആ പ്രതിമകളില്‍ സന്നിഹിതനാകുന്നത്, എന്നാണ് ”തിഥ്യാദിതത്വ’ത്തില്‍ അര്‍ച്ചാവതാരത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നത്. പൂജകന്റെ തപശ്ശക്തി, പൂജയുടെ മേന്മ, പൂജയ്‌ക്കുപയോഗിക്കുന്ന വിഗ്രഹങ്ങളുടെ ലക്ഷണസമ്പൂര്‍ത്തി ഈ മൂന്നുകൂട്ടം പൂജയില്‍ ഈശ്വരസാന്നിദ്ധ്യത്തിനു കാരണങ്ങളാണല്ലോ അതിനാല്‍ അവയെക്കുറിച്ച് അല്പം ചിന്തിക്കാം.

ശ്രവണാദികള്‍കൊണ്ട് ഈശ്വരമാഹാത്മ്യം അറിഞ്ഞു സേവകഭാവത്തില്‍ സര്‍വ്വകര്‍മ്മങ്ങളും നിര്‍വഹിക്കുവാന്‍ എല്ലാവര്‍ക്കും കഴിവുണ്ടായി എന്നു വരുന്നതല്ല. അതുകൊണ്ടു ചില പ്രതേ്യകാവസരങ്ങളിലെങ്കിലും ഈശ്വരപൂജ നടത്താന്‍ പല ഭക്തന്മാരും ആഗ്രഹിക്കാറുണ്ട്. അവര്‍ ഈശ്വരന്റെ സര്‍വ്വവ്യാപകത്വമോ സച്ചിദാനന്ദസ്വരൂപമോ ഗ്രഹിക്കാന്‍ കഴിവുള്ളവരല്ല. ഒരു മഹാപ്രഭു എന്ന നിലയില്‍ അവിടുത്തെ പ്രതിരൂപം മുമ്പില്‍ക്കണ്ട് പൂജിക്കുവാനെ അവര്‍ക്ക് അധികാരിതയുള്ളൂ.

”അഗ്നൗ ക്രിയാവതാം ദേവോ

ഹൃദി ദേവോ മനീഷിണാം

പ്രതിമാസസ്വല്പബുദ്ധീനാം

ജ്ഞാനിനാം സര്‍വ്വതാ ഹരിഃ”

(കര്‍മ്മികള്‍ ഹവിസ്സുകൊണ്ട് അഗ്നിയിലും വിദ്വാന്മാര്‍ ധ്യാനംകൊണ്ടു ഹൃദയത്തിലും അല്പബുദ്ധികളായ മനുഷ്യര്‍ അര്‍ച്ചനംകൊണ്ടു പ്രതിമകളിലും ജ്ഞാനികള്‍ സമബുദ്ധികൊണ്ട് എല്ലായിടത്തും ഈശ്വരനെ ആരാധിക്കുന്നു) എന്നുള്ള അഗ്നിപുരാവാക്യമനുസരിച്ച് ബുദ്ധിവികാസം സിദ്ധിക്കാത്ത ഗൗണീഭക്തനാണു പൂജയ്‌ക്കധികാരിയെന്നു മനസ്സിലാക്കാം.

ഒരു സേവകന്റെ ജീവിതത്തില്‍ തന്റെ യജമാനനെ സത്കരിക്കുവാന്‍ കിട്ടുന്ന അവസരം ആനന്ദപ്രദമായിട്ടാണയാള്‍ കരുതുക. അതുപോലെ സേവ്യനായ ഈശ്വരനെ പ്രതിമാരൂപത്തില്‍ മുമ്പില്‍വെച്ചു പൂജിക്കുന്നത് ഭക്തനായ ഈശ്വരസേവകനു പരമാനന്ദപ്രദമായിത്തീരും. പക്ഷേ, അയാളുടെ പൂജയ്‌ക്ക് സാഫല്യമുണ്ടാകണമെങ്കില്‍ തപസ്സു സമ്പാദിക്കണം. തപസ്സ് ഇഷ്ടദേവതയിലുള്ള ഏകാഗ്രതയാണ്.

”മനസശ്ചേന്ദ്രിയാണാം ച ഹൈക്യാഗ്ര്യം പരമം തപഃ” എന്ന സ്മൃതിവാക്യം അതിനു പ്രമാണമാകുന്നു. തപസ്സാകട്ടെ കായികം വാചികം മാനസികം എന്നു മൂന്നു വിധത്തിലുണ്ട്. ദേവന്മാര്‍ ബ്രാഹ്മണര്‍ ഗുരുജനങ്ങള്‍ വിദ്വാന്മാര്‍ തുടങ്ങിയവരെ പൂജിക്കുക, ശുചിത്വം പരിപാലിക്കുക, കാപട്യമില്ലാതെ പെരുമാറുക, ബ്രഹ്മചര്യമനുഷ്ഠിക്കുക, ഒരു പ്രാണിയേയും ദ്രോഹിക്കാതിരിക്കുക മുതലായവയുടെ ശരീരംകൊണ്ടുള്ള തപസ്സ്.

കേള്‍വിക്കാര്‍ക്കു ദുഃഖമുണ്ടാകാതെ, സത്യവും ഹിതവും പ്രിയവുമായി സംഭാഷണം ചെയ്യുന്നതും വേദശാസ്ത്രങ്ങള്‍ പരിശീലിക്കുന്നതും വാക്കുകൊണ്ടുള്ള തപസ്സാണ്. പൂജകള്‍ സംസാരിക്കുമ്പോള്‍ ശ്രോതാവിനു പീഡയോ ഭയമോ വെറുപ്പോ ഉണ്ടാകാതെ സൂക്ഷിക്കണം. താന്‍ പറയുന്ന വിഷയം സത്യമായിരിക്കണം. കേള്‍ക്കാന്‍രസകരവും കേള്‍വിക്കാര്‍ക്കു ഗുണകരവുമായതേ സംസാരിക്കാവൂ. ഇങ്ങനെയുള്ള നാലുഗുണങ്ങള്‍ചേര്‍ന്ന വാക്കുമാത്രമേ തപോമയമാവുകയുള്ളൂ. അതുപോലെ മനശ്ശാന്തിയുണ്ടാക്കുന്ന വേദങ്ങള്‍ വേദാംഗങ്ങള്‍ പുരാണേതിഹാസാദികള്‍ മുതലായവ പഠിക്കുന്നതും വാങ്മയമായ തപസ്സാണ്.

…. തുടരും

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

Kerala

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

Entertainment

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍
Thrissur

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

India

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

പുതിയ വാര്‍ത്തകള്‍

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

എന്തിനും ഏതിനും ഒരു പരിധിയുണ്ട്; ചെയ്യരുത് എന്നുപറഞ്ഞാൽ ചെയ്യരുത്, വിഷു പോസ്റ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

സിനിമയിൽ നിങ്ങൾക്ക് മുഖ്യമന്ത്രിയാകാം പക്ഷേ റിയൽ ലൈഫിൽ നടക്കില്ല : വിജയ്‌യുടെ ‘സിനിമാ മോഡൽ’ രാഷ്‌ട്രീയത്തെ വിമർശിച്ച് നടൻ പ്രകാശ് രാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.