Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മോദിസര്‍ക്കാരിന്റെ മഹത്തായ തീരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2015, 11:08 pm IST
in Vicharam

കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തത് കേരളത്തിന് അനുഗ്രഹമായി. ചരിത്രത്തില്‍ ആദ്യമായാണ് ഒരു കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെ ഒരു ധനസഹായം പ്രഖ്യാപിക്കുന്നത്. ധനക്കമ്മി മറികടക്കാന്‍ മാര്‍ഗമില്ലാതെ വലയുന്ന കേരളത്തിന് 9519 കോടിയാണ് അനുവദിച്ചിരിക്കുന്നത്. റവന്യൂ കമ്മിമൂലം നട്ടംതിരിയുന്ന കേരളത്തിന് മൂന്നുവര്‍ഷങ്ങളിലായാണ് ഈ തുക ലഭ്യമാവുക.

തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്ക് 7681.98 കോടിയാണ് നീക്കിവയ്‌ക്കുന്നത്. പൊതു- റെയില്‍വേ ബജറ്റുകളില്‍ സാധാരണയായി അവഗണന നേരിടാറുള്ള കേരളത്തിന് ഈ ധനസഹായം അത്യന്തം അനുഗ്രഹമാണെന്ന് പറയേണ്ടതില്ലല്ലോ. സ്വയംപര്യാപ്തമായ സംസ്ഥാന സര്‍ക്കാരുകളെന്ന ലക്ഷ്യമിട്ടാണ് കേന്ദ്രനികുതിയില്‍നിന്നും സംസ്ഥാന വിഹിതം വര്‍ധിപ്പിച്ചത്. സംസ്ഥാന വിഹിതത്തിലെ ഈ പത്തു ശതമാനം വര്‍ധന ചരിത്രപരമെന്ന് പ്രധാനമന്ത്രി തന്നെ ട്വിറ്ററില്‍ അറിയിക്കുകയുണ്ടായി. കേന്ദ്രനികുതികളുടെ സംസ്ഥാന വിഹിതം 32 ശതമാനത്തില്‍നിന്നും 42 ശതമാനമായി ഉയര്‍ത്തണമെന്ന ധനകാര്യ കമ്മീഷന്റെ നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടിരിക്കുകയാണ്.

സാധാരണ ഒന്നോ രണ്ടോ ശതമാനം വര്‍ധന ശുപാര്‍ശ ചെയ്യുന്ന ധനക്കമ്മീഷന്‍ ഇത്തവണ 10 ശതമാനം വര്‍ധന വേണമെന്നാണ് ശുപാര്‍ശ ചെയ്തത്. ഇത് അതേപടി മോദി സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. ഏറ്റവും ശ്രദ്ധേയം ഇത് എങ്ങനെ ചെലവഴിക്കണമെന്നും ഏതൊക്കെ പദ്ധതികളില്‍ ചെലവാക്കണമെന്നും തീരുമാനിക്കാനുള്ള അവകാശവും സംസ്ഥാനങ്ങള്‍ക്കു ലഭിക്കുന്നുവെന്നതാണ്. ഘട്ടംഘട്ടമായുള്ള സ്വയംപര്യാപ്തത സംസ്ഥാനങ്ങള്‍ കൈവരിക്കുമെന്നും കേന്ദ്രം പ്രതീക്ഷിക്കുന്നു.

പതിനൊന്ന് സംസ്ഥാനങ്ങളുടെ കമ്മി പരിഹരിക്കാന്‍ 1.94 കോടി രൂപ ഗ്രാന്റായി നല്‍കുവാനാണ് നിര്‍ദ്ദേശം. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ കുറയ്‌ക്കാനും തീരുമാനമായി. തൊഴിലുറപ്പ്, വിദ്യാഭ്യാസം-ആരോഗ്യ, ഗ്രാമവികസന, കാര്‍ഷിക പദ്ധതികള്‍ എന്നിങ്ങനെ ദേശീയപ്രാധാന്യമുള്ള 22 പദ്ധതികള്‍ കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന രീതി തുടരും. നികുതി വരുമാനം പങ്കിടുന്നതില്‍ മുന്‍കാല ധനകാര്യ കമ്മീഷനുകളുടെ രീതികള്‍ ഇപ്പോഴത്തെ ധനകമ്മീഷന്‍ പൊളിച്ചെഴുതിയിരിക്കുകയാണ്. ഇതുവരെ 1.2 ശതമാനം വര്‍ധനയാണ് വരുത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ 10 ശതമാനം വര്‍ധന വരുത്തി പദ്ധതികളില്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവാദിത്വം ഗണ്യമായി കുറച്ചിരിക്കുകയാണ്. നിതി ആയോഗിന്റെ രൂപീകരണ പശ്ചാത്തലത്തില്‍ ഫെഡറലിസം ശക്തിപ്പെടുത്താന്‍ ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകള്‍ സഹായകമാകും. ഗ്രാമപഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും നല്‍കുന്ന ഗ്രാന്റുകള്‍ അടിസ്ഥാന ഗ്രാന്റ് ആയും പ്രവൃത്തിഗ്രാന്റായും വേര്‍തിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഉയര്‍ന്ന തോതില്‍ വിഭവങ്ങള്‍ നല്‍കാനും പദ്ധതിയുണ്ട്. കോഓപ്പറേറ്റീവ് ഫെഡറലിസവും സാധ്യമാകും.

ബിജെപി സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണവും ഭരിക്കുന്നത് ഏത് സര്‍ക്കാര്‍ എന്നു നോക്കാതെ വിഹിതം നല്‍കുന്ന രീതിയും വളരെയേറെ സ്വാഗതാര്‍ഹമാണ്. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ കടക്കെണിയിലായിരിക്കുന്നത് പശ്ചിമബംഗാള്‍, പഞ്ചാബ്, കേരളം എന്നീ സംസ്ഥാനങ്ങളാണ്. കേരളത്തിലെ ധനക്കമ്മി മറികടക്കാന്‍ ലഭിക്കുന്ന 9519 കോടി വലിയൊരു തുകതന്നെയാണ്. ഈ മൂന്നു സംസ്ഥാനങ്ങള്‍ക്കും കൂടി 1,94,821 നല്‍കാനാണ് ശുപാര്‍ശ. രണ്ടുലക്ഷം കോടി രൂപ പഞ്ചായത്തുകള്‍ക്കും 87 കോടി രൂപ മുനിസിപ്പാലിറ്റികള്‍ക്കുമായി അടുത്ത അഞ്ചുവര്‍ഷത്തേക്ക് ലഭിക്കുമെന്ന ഉറപ്പ് കേരളത്തിന് ആശ്വാസകരമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

കേന്ദ്രസര്‍ക്കാരിന് കനത്ത സാമ്പത്തികഭാരമാണ് വരുന്നതെങ്കിലും പതിനാലാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകള്‍ പൂര്‍ണമനസ്സോടെയാണ് അംഗീകരിച്ചിരിക്കുന്നതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാര്‍ക്ക് അയച്ച കത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇനിമുതല്‍ കേന്ദ്രപദ്ധതികള്‍ ദാരിദ്ര്യനിര്‍മാര്‍ജ്ജനം, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി, വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമവികസനം, കൃഷി എന്നീ സുപ്രധാന മേഖലകളില്‍ ഒതുങ്ങും. കടക്കെണിയില്‍ വലയുന്ന കേരളത്തിന് ധനകാര്യ കമ്മീഷന്റെ ഈ ശുപാര്‍ശ വളരെ ആശ്വാസദായകമാണ്. ഇതുവഴി സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം ലഭിക്കുമെന്നും കേന്ദ്രം പ്രതീക്ഷിക്കുന്നതുപോലെ ഘട്ടംഘട്ടമായി സ്വയം പര്യാപ്തത നേടുമെന്നും പ്രത്യാശിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

Kerala

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.