ഡുനെഡിന്‍: ആദ്യം സ്കോട്ട്ലന്റിന് മുന്നില്‍ വിറച്ചെങ്കിലും ഒടുവില്‍ ന്യൂസിലാന്റ് വിജയം സ്വന്തമാക്കി. പൂള് എ യിലെ രണ്ടാം മത്സരത്തിലാണ് കരുത്തരായ ന്യൂസിലാന്റ് മൂന്ന് വിക്കറ്റുകളുടെ ചെറിയ വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്ലന്റ് 36.2 ഓവറില്‍ 142 റണ്‍സിന് ഓള്‍ഔട്ടായി. മറുപടിയായി ന്യൂസിലാന്റ് ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 24.5 ഓവറില്‍ ഈ ലക്ഷ്യം കടന്നു. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ തോല്പിച്ച ന്യൂസീലന്‍ഡിന് ഇതോടെ ഗ്രൂപ്പ് എയില്‍ നാല് പോയിന്റായി.
ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ന്യൂസിലാന്റ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ തീരുമാനത്തെ ശരിവെക്കുന്ന തരത്തിലായിരുന്നു ബൗളര്‍മാര്‍ പന്തെറിഞ്ഞത്. സ്കോര്‍ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രമുള്ളപ്പോള്‍ രണ്ട് ഓപ്പണര്‍മാരെയും നഷ്ടപ്പെട്ട സ്കോട്ട്ലന്റ് പിന്നീട് നാലിന് 12 റണ്‍സ് എന്ന നിലയിലേക്ക് തകര്‍ന്നു.
കോട്സര് (1), മക്ലിയോഡ് (0), ഗാര്‍ഡിനര്‍ (0), മോംമ്സെന്‍ (0) എന്നിവരാണ് സൗത്തിയുടെയും ബൗള്‍ട്ടിന്റെയും പന്തുകളില്‍ മടങ്ങിയത്. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ മാറ്റ് മച്ചനും (56), ബെറിംഗ്ടണും (50) ചേര്‍ന്ന് നേടിയ 97 റണ്‍സിന്റെ കൂട്ടുകെട്ടാണ് സ്കോട്ട്ലന്റ് സ്കോര്‍ 100 കടത്തിയത്. സ്കോര്‍ ബോര്‍ഡില്‍ 109 റണ്‍സ് എത്തിച്ചശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 23.3 ഓവറാണ് ഇരുവരും ക്രീസില്‍ നിന്നത്. 28-ാം ഓവറില്‍ മാച്ചനെ മക്കുല്ലത്തിന്റെ കൈകളിലെത്തിച്ച കോറി ആന്‍ഡേഴ്സനാണ് കടിഞ്ഞാണ്‍ വീണ്ടും കിവീസിന്റെ കൈയിലെത്തിച്ചത്. 79 പന്തില്‍ നിന്ന് ഒരു സിക്സും ഏഴ് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു മാച്ചന്റെ ഇന്നിങ്സ്.
പിന്നീട് രണ്ടോവറിനുള്ളില്‍ ബെറിംഗ്ടണെയും ആന്ഡേഴ്സണ് മടക്കിയതോടെ സ്കോട്ട്ലന്റ് 6ന് 117 എന്ന നിലയിലായി. 80 പന്തില്‍ നിന്ന് ബെറിംഗ്ടണ്‍ ഒരു സിക്സും നാല് ബൗണ്ടറിയും അടക്കമാണ് 50 റണ്‍ നേടിയത്. മികച്ച രീതിയില്‍ ബാറ്റ് ചെയ്തുവന്ന രണ്ടുപേരും മടങ്ങിയതോടെ സ്കോട്ട്ലന്റ് വീണ്ടും പെരുവഴിയിലായി. പിന്നീട് ഡാനിയല്‍ വെട്ടോറിക്ക് നിസാരമായി തീര്‍ക്കാനെ ഉണ്ടായിരുന്നുള്ളൂ ശേഷിച്ച ഇന്നിങ്സ്. മൂന്ന് വാലറ്റക്കാരെ ക്ഷണത്തില്‍ മടക്കി വെട്ടോറി 37-ാം ഓവറിലെ രണ്ടാം പന്തില്‍ സ്കോട്ടിങ് ഇന്നിങ്സിന് തിരശ്ശീലയിട്ടു.വെട്ടോറിയും ആന്‍ഡേഴ്സനും മൂന്ന് വിക്കറ്റ് വീതവും സൗത്തിയും ബൗള്‍ട്ടും രണ്ട് വിക്കറ്റ് വീതവുമാണ് വീഴ്ത്തിയത്.
ടോസ് നേടിയ കിവീസ് ക്യാപ്റ്റന്‍ ബ്രന്‍ഡന്‍ മെക്കല്ലം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. വിന്‍ഡീസിനും അയര്‍ലന്‍ഡിനുമെതിരായ സന്നാഹ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച സീമര്‍ അലെസ്ഡെയര് ഇവാന്‍സിനെ പുറത്തിരുത്തിയാണ് സ്കോട്ട്ലന്‍ഡ് കളിക്കുന്നത്. ഓള്‍റൗണ്ടര്‍ റോബ് ടെയ്ലറാണ് പകരക്കാരന്.
143 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന കിവീസിനെ ഞെട്ടിക്കുന്ന രീതിയിലാണ് സ്കോട്ട്ലന്റ് ബൗളര്‍മാര്‍ പന്തെറിഞ്ഞത്. സ്കോര്‍ബോര്‍ഡില്‍ 18 റണ്‍സ് മാത്രമുള്ളപ്പോള്‍ 17 റണ്‍സെടുത്ത ഗുപ്റ്റലിനെ വാര്‍ഡ്ലോയുടെ പന്തില്‍ അവര്‍ക്ക് നഷ്ടമായി. രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലവും (15), കീന്‍ വില്ല്യംസണും (38) ചേര്‍ന്ന് സ്കോര്‍ 48-ല്‍ എത്തിച്ചു. എന്നാല്‍ മക്കല്ലത്തെയും വാര്‍ഡ്ലോ മടങ്ങി. തുടര്‍ന്നെത്തിയ റോസ് ടെയ്ലര് 7 റണ്‍സെടുത്ത് ഹഖിന്റെ പന്തില്‍ ടെയ്ലര്‍ക്ക് ക്യാച്ച് നല്കി.
നാലാം വിക്കറ്റില്‍ വില്ല്യംസണിനൊപ്പം എല്ലിയറ്റ് എത്തി. ഇരുവരും ചേര്‍ന്ന് സ്കോര്‍ 100 കടത്തിയെങ്കിലും സ്കോര്‍ബോര്‍ഡില്‍ 106 റണ്‍സായപ്പോള്‍ കിവീസ് നിരയിലെ ടോപ്സ്കോറര്‍ വില്ല്യംസണിനെ ഡാവെയുടെ പന്തില്‍ ക്രോസ് പിടികൂടി. അധികം കഴിയും മുന്നേ 29 റണ്‍സെടുത്ത എല്ലിയറ്റിനെ വാര്‍ഡ്ലോയുടെ പന്തില്‍ ക്രോസ് പിടികൂടി. പിന്നീട് സ്കോര്‍ 133-ല്‍ എത്തിയപ്പോള്‍ 11 റണ്‍സെടുത്ത കോറി ആന്‍ഡേഴ്സനെയും 137-ല്‍ നില്‍ക്കേ 12 റണ്‍സെടുത്ത ലൂക്ക് റോഞ്ചിയെയും ഡാവെ മടക്കി.
എങ്കിലും പുറത്താകാതെ എട്ട് റണ്‍സെടുത്ത ഡാനിയല്‍ വെട്ടോറിയും ഒരു റണ്‍സെടുത്ത മില്‍നെയും ചേര്‍ന്ന് 24.5 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലാന്റിനെ വിജയത്തിലേക്ക് നയിച്ചു. സ്കോട്ട്ലന്റിന് വേണ്ടി ഇയാന്‍ വാര്‍ഡ്ലോയും ഡാവെയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. കിവീസ് താരം ട്രെന്റ് ബൗള്‍ട്ടാണ് മാന്‍ ഓഫ് ദി മാച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: