Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്തിയുടെ സ്വരൂപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2015, 08:05 pm IST
in Samskriti

ഭക്തി സ്‌നേഹസ്വരൂപമാണ്. സ്‌നേഹം ജന്തുസാധാരണമായ ഒരു സ്വഭാവമാണല്ലോ. പ്രാകൃതജന്തുക്കളില്‍പോലും അതു പ്രകടമായി കാണപ്പെടുന്നുണ്ട്. ഇണയേയും സ്വസന്താനങ്ങളേയും മാത്രമെങ്കിലും സ്‌നേഹിക്കാത്ത ജന്തുക്കളില്ല.

എന്നാല്‍ ബുദ്ധിവികാസം സിദ്ധിച്ച മനുഷ്യന്‍, തന്നെയും തന്റെ ചുറ്റുപാടും കാണുന്ന എല്ലാറ്റിനേയും സ്‌നേഹിക്കുന്നതുകൊണ്ടുമാത്രം തൃപ്തിപ്പെടുന്നില്ല. അവന്റെ ബുദ്ധിയില്‍ ഈ പ്രപഞ്ചകാരണമായ ഈശ്വരനെക്കുറിച്ചുള്ള ചിന്തകളും അങ്കുരിക്കാറുണ്ട്. അതിന്റെ ഫലമായി മനുഷ്യര്‍ എല്ലാറ്റിലും കൂടുതലായി ഈ സകല ധര്‍മ്മങ്ങളിലുംവെച്ചു പരമമായ ധര്‍മ്മം ഭക്തിയാണെന്നു ധര്‍മ്മശാസ്ത്രങ്ങള്‍ അനുശാസിക്കുന്നു.

”സ വൈ പുംസാം പരോ ധര്‍മ്മോ

യതോ ഭക്തിരധോക്ഷജേ”

എന്ന ഭാഗവതവാക്യം അതിനു പ്രമാണമാണ്. നശ്വരമായ വിഷയങ്ങളെ സ്‌നേഹിക്കുന്നതിന്റെ ഫലം സന്താപമായിരിക്കും. കാരണം, സ്‌നേഹത്തിനു വിഷയമായ വസ്തു നശിക്കുമ്പോള്‍ സ്‌നേഹിക്കുന്നവന്‍ സന്തപ്തനായിത്തീരുന്നത് നാം എവിടെയും കണ്ടുവരുന്നു. അനുകൂലമായ വസ്തുവില്‍ സ്‌നേഹവും പ്രതികൂലമായ വസ്തുവില്‍ ദ്വേഷവും ഉണ്ടാകുക ജന്തുക്കള്‍ക്കെല്ലാമുള്ള ഒരു സ്വഭാവമാണ്. സ്‌നേഹിക്കപ്പെടുന്ന വസ്തുതന്നെ എങ്ങനെയെങ്കിലും പ്രതികൂലമാകുമ്പോള്‍ അതിനോടും നമുക്ക് വിദേ്വഷമുണ്ടാകുന്നു.  അതിനാല്‍ പ്രതികൂലമാകാത്ത വസ്തുക്കളെ വേണം സ്‌നേഹിക്കുവാന്‍. അത് ഒന്നേയുള്ളൂ അതാണ് പരം പൊരുളായ ഈശ്വരന്‍. ഈശ്വരന്‍ ഒരിക്കലും പ്രതികൂലമാകാറില്ല. അദ്ദേഹം നമ്മുടെ ആത്മാവാണ്.

ആനന്ദസ്വരൂപനുമാണ്. ദേഹവഷം ഇന്ദ്രിയങ്ങളും മനസ്സും മറ്റും നമുക്കു പലപ്പോഴും പ്രതികൂലമായിത്തോന്നാം. എന്നാലും അവയെല്ലാം പ്രകാശിപ്പിക്കുന്ന അവയ്‌ക്കെല്ലാം ജീവനശക്തി നല്‍കുന്ന ആത്മാവ് ഒരു കാലത്തും ഒരുവിധത്തിലും നമുക്കു പ്രതികൂലമായിത്തീരുന്നില്ല. അത്രമാത്രമല്ല, ആ ആത്മാവിന് അനുകൂലമായിരിക്കുന്നിടത്തോളം കാലമേ നാം ദേഹാദി ദൃശ്യവിഷയങ്ങളേയും സ്‌നേഹിക്കുന്നുള്ളൂ. ഇതില്‍നിന്നും തീരുമാനിക്കാം.

നാം എല്ലാറ്റിനേയുംകാള്‍ ഇഷ്ടപ്പെടുന്നതും സ്‌നേഹിക്കുന്നതും ആത്മാവിനെയാണെന്ന്. അതുതന്നെയത്രെ സര്‍വ്വത്ര നിറഞ്ഞിരിക്കുന്ന സച്ചിദാനന്ദസ്വരൂപനായ ഈശ്വരന്‍. അതിനാല്‍ നാം അറിഞ്ഞായാലും അറിയാതെയായാലും ശരി ഈശ്വരനെ സ്‌നേഹിച്ചുകൊണ്ടാണിരിക്കുന്നത്. പക്ഷേ, പലരും ദൃശ്യവിഷയങ്ങള്‍വഴിയാണ് സ്‌നേഹിക്കുന്നതെന്നുമാത്രം. ഈ സ്‌നേഹം വിഷയങ്ങള്‍വഴിയല്ലാതെ, നേരെ ഈശ്വരനില്‍ ചെന്നുചേരുമ്പോള്‍ നാം സ്വയം ഭക്തന്മാരാകുന്നു. ഈശ്വരന്‍ നിത്യനായതുകൊണ്ട് ഈശ്വരവിഷയകമായുള്ള ഭക്തി നശിക്കുന്നില്ല.

അതുകൊണ്ടാണ് ”പരമപ്രേമരൂപമായ ഭക്തി’യെ അമൃതസ്വരൂപമായി നാരദഭക്തിസൂത്രത്തില്‍ നിര്‍വചിച്ചിരിക്കുന്നത്. ആ ഭക്തിയുണ്ടായാല്‍ മനുഷ്യന്‍ സിദ്ധനും അമൃതനും തൃപ്തനുമായിത്തീരുന്നു. അവന്‍ പിന്നീടു മറ്റൊന്നുമാഗ്രഹിക്കുന്നില്ല. ഒരുവിധത്തിലും സങ്കടപ്പെടുന്നില്ല, ഒന്നിനേയും ദ്വേഷിക്കുന്നില്ല. ഒന്നിലും രമിക്കുന്നുമില്ല. എപ്പോഴും ഈശ്വരഭക്തിയില്‍ മത്തനായും സ്തബ്ധനായും  ആത്മാരാമനായും വിജയിക്കുന്നു. അങ്ങനെയുള്ള മനുഷ്യനെയാണു നാരദമഹര്‍ഷി ഭഗവത് ഭക്തനെന്നു പ്രഖ്യാപിക്കുന്നത്. മഹാനുഭാവനായ പ്രസ്തുത ഭക്തന്റെ ഹൃദയത്തില്‍ സഹജമായി പ്രകാശിക്കുന്ന അനിര്‍വചനീയമായ പ്രേമസ്വരൂപമാണ് ശരിയായ പരാഭക്തി.

”യാ പ്രീതിരവിവേകാനാം

വിഷയേഷ്വനപായി നീ

ത്വാമനുസ്മരരസ്സാ മേ

ഹൃദയാന്മാപസര്‍പ്പതു.”

(പ്രാകൃതജനങ്ങളുടെ ഹൃദയത്തില്‍ പുത്രകളത്രാദികളേയും ധനധാന്യാദികളെയും കുറിച്ചുണ്ടാകുന്ന സ്‌നേഹാതിരേകം ഈശ്വരന്റെ നേരെ തിരിഞ്ഞാല്‍ അതാണു യഥാര്‍ത്ഥഭക്തി)

”യുവതീനാം യഥാ യൂനി

യുനാം ച യുവതൗ യഥാ

മനോഭിരമതേ യദ്വത്

മനോ മേ രമതാം ത്വയി.”

(ഒരു യുവാവിന്റെ മനസ്സു തന്റെ പ്രേമാസ്പദമായ യുവതിയിലും, യുവതിയുടെ മനസ്സു  യുവാവിലും രമിക്കുന്നതുപോലെ നമ്മുടെ ചിത്തം ഈശ്വരനില്‍ രമിച്ചാല്‍ അതാണു ഭക്തി.)

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

Kerala

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

Kerala

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

പുതിയ വാര്‍ത്തകള്‍

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.