Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അവഗണനയോടും പരിക്കിനോടും പൊരുതിയ ശ്രീനിത്തിന് വെള്ളിത്തിളക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2015, 11:21 pm IST
inSports

പുരുഷന്മാരുടെ ഹൈജമ്പില്‍ റെക്കോര്‍ഡ് മറികടന്ന് വെള്ളി നേടുന്ന ശ്രീനിത്ത് മോഹന്‍

തിരുവനന്തപുരം: കായികകേരളം അവഗണിച്ച് പ്രതിഭ. ഒരു പരിശീലകന്‍പോലുമില്ലാതെ ആദ്യ ദേശീയ ഗെയിംസിന് ഒരുക്കും. ചിട്ടയായ പരിശീലനമില്ലാത്തതുമൂലം പൈനല്‍ ദിനത്തില്‍ തന്നെ ശ്രീനിത്ത് പരിക്കിന്റെ പിടിയിലായി കടുത്ത പേശി വലിവിനെ അവഗണിച്ച് പൊരുതിയ ശ്രീനിത്തിന് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

പുരുഷന്മാരുടെ ഹൈജമ്പരില്‍ ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തില്‍ സര്‍വ്വീസസിന്റെ ജിതിന്‍ സി. തോമസാണ് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം സ്വന്തമാക്കിയത്. 2.16 മീറ്റര്‍ തന്റെ രണ്ടാമത്തെ അവസരത്തില്‍ മറികടന്നതാണ് ജിതിന് തുണയായത്. വെസ്റ്റ് ബംഗാളിന്‍രെ ഹരിശങ്കര്‍ റോയിന്‍ 2007ല്‍ സ്ഥാപിച്ച 2.14 മീറ്ററാണ് പഴങ്കഥയായത്. 216 മീറ്റര്‍ ശ്രീനിത്തും മറികടന്നുവെങ്കിലും അത് മൂന്നാമത്ത് അവസരത്തിലായതിനാല്‍ വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ട വന്നു.

ഗുരുവായൂര്‍ തേക്കേ ഹൗസില്‍ മോഹനന്റെയും രാധയുടെയും മകനായ ശ്രീനിത്ത് കുട്ടിക്കാലം മുതല്‍ പ്രതിസന്ധികളോട് പടവെട്ടിയാണ് നേട്ടങ്ങള്‍ കരുപിടിപ്പിച്ചത്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരനായ മോഹനന്റെ രണ്ടു മക്കളും സ്‌പോര്‍ട്‌സില്‍ തല്‍പരരായിരുന്നു. ചേട്ടന്‍ ശ്രീജിത്തിന്റെ ചുവടുപിടിച്ചാണ് ശ്രീനിത്ത് കളിക്കളത്തിലിറങ്ങുന്നത്. ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കന്ററി സ്‌കൂളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ചേട്ടന്‍ ശ്രീജിത്തിന്റെ കോച്ചായ നെല്‍സന്റെയരികിലേക്ക് ശ്രീനിത്ത് എത്തുന്നത്.

ലോംഗ്ജമ്പിലും 50 മീറ്റര്‍ ഓട്ടത്തിലും തുടക്കം. 2009ലെ ജൂനിയര്‍ നാഷണല്‍ മീറ്റില്‍ നേടിയ വെങ്കലമായിരുന്നു ആദ്യ ദേശീയ മെഡല്‍. 2009ലെ ആദ്യ സ്‌കൂള്‍ മീറ്റില്‍ വെള്ളി നേടിയതിനു പിന്നിലും അവഗണനയുടെ കഥയുണ്ട്. 2009ല്‍ വാറംഗലില്‍ നടന്ന ജൂനിയര്‍ അമച്വര്‍ നാഷണല്‍ മീറ്റില്‍ 1.70 മീറ്റര്‍ മറികടന്ന് വെങ്കലം നേടിയെത്തിയ ശ്രീനിത്തിന് റവന്യൂ മീറ്റില്‍ 1.52 മീറ്റര്‍ ചാടിയ സുഹൃത്ത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ യോഗ്യത നേടുന്നത് നിറ കണ്ണുകളോടെ കണ്ടു നില്‍ക്കേണ്ടിവന്നു. വാറംഗലില്‍ പോകുന്നതിനാല്‍ സബ് ജില്ലയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ശ്രീനിത്ത് നല്‍കിയ അപേക്ഷ അധികൃതര്‍ പുച്ഛത്തോടെ അവഗണിച്ചു.

പല വാതിലുകളും മുട്ടിനോക്കിയ ശ്രീനിത്ത് ഒടുവില്‍ നിയമപോരാട്ടത്തിലൂടെ ഹൈക്കോടതി ഉത്തരവുമായെത്തിയാണ് വെള്ളി സ്വന്തമാക്കിയത്. 2010ല്‍ തിരുവനന്തപുരത്ത് നടന്ന സ്‌കൂള്‍ മീറ്റില്‍ 15 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് പഴങ്കഥയാക്കി റെക്കോര്‍ഡ് വേട്ടയ്‌ക്ക് തുടക്കമിട്ട ശ്രീനിത്തിന്റെ പേരിലാണ് ജൂനിയര്‍ തലത്തിലെ എല്ലാ ദേശീയ റെക്കോര്‍ഡുകളും. കഴിഞ്ഞ ദേശീയ ജൂനിയര്‍ മീറ്റില്‍ 2.20 മീറ്റര്‍ ശ്രീനിത്ത് പിന്നിട്ടിരുന്നു. സൗത്ത് ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയ ശ്രീനിത്ത് സാഫ് ഗെയിംസില്‍ സ്വര്‍ണവും ലുസോഫോണിയ ഗെയിംസില്‍ വെള്ളിയും നേടിയിരുന്നു.

സ്‌കൂള്‍ തലം കഴിഞ്ഞ് കെസിഎയുടെ അക്കാദമിയുടെ കീഴില്‍ പരിശീലനം തേടിയെങ്കിലും അവിടെയും ശ്രീനിത്ത് അവഗണിക്കപ്പെട്ടു. 2013ലെ സ്‌കൂള്‍ മീറ്റില്‍ സീനിയര്‍ വിഭാഗത്തില്‍ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയപ്പോള്‍ കെസിഎ ശ്രീനിത്തിന് വാഗ്ദാനം ചെയ്ത 50,0000 രൂപ പാഴ്‌വാക്കായി. ദേശീയ മത്സരത്തിനുള്ള ഫ്‌ളൈറ്റ് ടിക്കറ്റിന് ശ്രീനിത്തിന് നല്‍കാമെന്ന 8000 രൂപപോലും കെസിഎ നല്‍കിയില്ല. കെസിഎയിലെ മറ്റ് താരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് നല്‍കിയപ്പോഴും ശ്രീനിത്തിനെ അവര്‍ അവഗണിച്ചു.

പരിശീലനം പോലും വഴിമുട്ടി നില്‍ക്കയാണ് കര്‍ണാടകയിലെ മൂഡബിദ്രിയിലുള്ള ആല്‍വാസ് കോളേജ് ശ്രീനിത്തിന്റെ സഹായത്തിനെത്തുന്നത്. അന്തര്‍ സര്‍വ്വകലാശാല മീറ്റില്‍ കോളേജിനുവേണ്ടി മത്സരിക്കണം. പ്രതിമാസം സ്റ്റൈപ്പെന്റായി ചെറിയ തുകയും ലഭിക്കും. ഇതോടെ ശ്രീനിത്ത് കര്‍ണാടകയിലേക്ക് വണ്ടി കയറി. ബാംഗ്ലൂരുവിലെ ഇന്ത്യന്‍ ക്യാമ്പില്‍ എത്തിയ ഉക്രൈയിന്‍ പരിശീലകന്‍ എവ്ജിന്‍ നികിതിന്‍ ശ്രീനിത്തിന്റെ കഴിവുകളെ തിരിച്ചറിഞ്ഞ് പരിശീലനം നല്‍കിയതോടെ ശ്രീനിത്ത് സ്ഥിരമായി 2.20 മീറ്റര്‍ മറികടക്കാന്‍ തുടങ്ങി. എന്നാല്‍ ദേശീയ ജൂനിയര്‍ മീറ്റില്‍ പങ്കെടുത്ത് മടങ്ങിയെത്തിയപ്പോഴേക്കും ഇന്ത്യന്‍ ടീം വിദേശ കോച്ചിനെ മടക്കി അയച്ചിരുന്നു.

ഇതോടെ ഒരു പരിശീലകന്‍ പോലുമില്ലാതെ ഗെയിംസിനെത്തേണ്ട അവസ്ഥയായി. ഒരു പരിശീലകനില്ലാതെ ചാടിയതുതന്നെയാണ് ശ്രീനിത്തിനെ പരിക്കിന്റെ പിടിയിലാഴ്‌ത്തിയതും.

19 വയസ്സില്‍ 2.20 മീറ്റര്‍ മറികടക്കുന്ന ശ്രീനിത്ത് ഹൈജമ്പില്‍ ഇന്ത്യയുടെ വാഗ്ദാനമാണ്. ഹൈജമ്പില്‍ ഒളിമ്പിക്‌സ് മെഡല്‍ കൊണ്ടുവരാന്‍ പ്രതിഭയുള്ള ശ്രീനിത്തിന് അര്‍ഹമായ പരിഗണന നല്‍കാനോ പരിശീലനം നല്‍കാനോ കായികകേരളം ഇനിയും തയ്യാറായിട്ടില്ല. ഗുരുവായൂരിലെ, നേരെ നിവര്‍ന്നൊന്നു കിടക്കാന്‍ പോലും കഴിയാത്ത കൊച്ചുകൂരയുടെ മൂലയില്‍ സൂക്ഷിച്ചിരിക്കുന്ന മരപ്പെട്ടിയില്‍ ശ്രീനിത്ത് വാരിക്കൂട്ടിയിരിക്കുന്ന മെഡലുകള്‍ക്ക് കണ്ണീരിന്റെ കൂടെ തിളക്കമുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.