കണ്ണൂര്‍: ദേശീയ ഗെയിംസിന്റെ ഭാഗമായി നടക്കുന്ന ബാസ്ക്കറ്റ് ബോള്‍ മത്സരങ്ങള്‍ക്ക് ഇന്ന് കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കമാവും. ആതിഥേയരായ കേരളത്തിന്റെ പുരുഷ-വനിതാ ടീമുകള്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. മത്സരങ്ങള്‍ 13 വരെ നീണ്ടുനില്‍ക്കും. നിലവിലെ ചാമ്പ്യന്മാരായ ഉത്തരാഖണ്ഡ്,റണ്ണേഴ്സപ്പായ തമിഴ്നാട്, ഛത്തീസ്ഗഡ് എന്നിവയോടൊപ്പം എ ഗ്രൂപ്പിലാണ് കേരളത്തിന്റെ പുരുഷ ടീമുളളത്.
പരുഷ വിഭാഗത്തില്‍ പഞ്ചാബ്, സര്‍വ്വീസസ്, കര്‍ണ്ണാടക, ഹരിയാന എന്നീ ടീമുകളാണ് ബി ഗ്രൂപ്പിലുളളത്. വനിതാ വിഭാഗത്തില്‍ നിലവിലുളള ചാമ്പ്യന്മാരായ ഛത്തീസ്ഗഡ്, തമിഴ്നാട്, ആന്ധ്ര എന്നിവരുള്‍പ്പെട്ട എ വിഭാഗത്തിലാണ് കേരളം നിലയുറപ്പിച്ചിരിക്കുന്നത്. വനിതാ വിഭാഗത്തില്‍ ഡല്‍ഹി, മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണ്ണാടക ടീമുകളാണ് ബി ഗ്രൂപ്പിലുളളത്. 27 വര്‍ഷത്തിനു ശേഷം ദേശീയ ഗെയിംസില്‍ സ്വന്തം നാട്ടില്‍ കളിക്കുന്നുവെന്നതാണ് ടീമിന്റെ വിജയ പ്രതീക്ഷയ്ക്ക് അടിസ്ഥാനം.
അന്തര്‍ദേശീയ താരങ്ങളായ സുഭാഷ് ജെ ഷേണായി.യൂഡ്രിക് പെരേര,ദേശീയ താരമായ ബാസില്‍ ഫിലിപ്പ്, അജിത് സുഗുണന് തുടങ്ങിയ പ്രബല കളിക്കാരുമായാണ് കേരളത്തിന്റെ പുരുഷ വിഭാഗം ബാസ്ക്കറ്റ്ബോള്‍ ടീം കളത്തിലിറങ്ങുന്നത്. കേരളത്തിന്റെ വനിതാ ടീമാവട്ടെ കേരളാ പോലീസിന്റെ മികച്ച താരമായ നീനുമോളുടെ നേതൃത്വത്തില്‍ അന്തര്‍ദേശീയ മത്സരങ്ങളില്‍ കളിച്ചിട്ടുളള മികച്ച ആറുകാരങ്ങളുള്പ്പെടെയുളളവരാണ് കേരളത്തെ പ്രതിനിധീകരിച്ച് ക്വാര്‍ട്ടില്‍ ഇറങ്ങുന്നത്.
ജൂനിയര്‍ ഇന്‍ഡ്യന്‍ താരമായ പി.ജി.അജ്ഞന, സീനിയര്‍ ഇന്‍ഡ്യന്‍ താരമായ പി.എസ്.ജീന, സ്റ്റെപി നിക്സണ് (മൂന്നുപേരും കെഎസ്ഇബിയുടെ താരങ്ങള്‍), റെയില്‍വേയുടെ സ്മൃതി, നീനുമോഹന്‍ എന്നിവരുള്‍പ്പെടുന്ന കേരളത്തിനു വേണ്ടി കളത്തിലിറങ്ങുന്നത്. ഇവരിലൂടെ മികച്ച വിജയം നേടാം എന്ന ശുഭപ്രതീക്ഷയിലാണ് കേരള ടീം മാനേജ്മെന്റ്. ഇന്ന് ഉച്ചക്ക് 2 മണിക്ക് ആരംഭിക്കുന്ന പുരുഷ വിഭാഗം മത്സരത്തില്‍ കേരളം ഛത്തീസ്ഗഡിനേയും സര്‍വ്വീസസ് കര്‍ണ്ണാടകയേയും തമിഴ്നാട് ഉത്തരഖണ്ഡിനേയും പഞ്ചാബ് ഹരിയാനയേയും നേരിടും. വനിതാ വിഭാഗത്തില്‍ ഡല്‍ഹി പഞ്ചാബിനേയും കേരളം ആന്ധ്രാപ്രദേശിനേയും മഹാരാഷ്ട്ര കര്‍ണ്ണാടകയേയും ഛത്തീസ്ഗഡ് തമിഴ്നാടിനേയും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: