തിരുവനന്തപുരം: സര്‍വ്വീസസിന് വേണ്ടി നീന്തല്‍ക്കുളത്തിലിറങ്ങിയ മലയാളി താരം പി.എസ്. മധുവിന് റെക്കോര്‍ഡ് ഡബിള്‍. കഴിഞ്ഞ ദിവസം 200 മീറ്റര്‍ ബാക്ക് സ്ട്രോക്കില്‍ റെക്കോര്‍ഡോടെ പൊന്നണിഞ്ഞ മധു ഇന്നലെ 100 മീറ്റര്‍ ബാക്ക് സ്ട്രോക്കില്‍ പുതിയ ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടി.
നീന്തലിലെ ഏറ്റവും പഴക്കമേറിയ ദേശീയ റെക്കോര്ഡുകളിലെന്നാണ് ഇന്നലെ മധുവിന്റെ കുതിപ്പില്‍ പഴങ്കഥായത്. 1988-ല്‍ ദ അമേരിക്കന്‍ ഫൈനലില്‍ രണജോയ് പുഞ്ച സ്ഥാപിച്ച 58.02 സെക്കന്റിന്റെ റെക്കോര്‍ഡാണ് മധു തിരുത്തിക്കുറിച്ചത്.
2011-ല്‍ വീര്‍ ധവാല്‍ ഘാഡെ സ്ഥാപിച്ച 59.89 സെക്കന്റിന്റെ മീറ്റ് റെക്കോര്‍ഡു മധുവിന്റെ കുതിപ്പില്‍ പഴങ്കഥയായി. രാവിലെ നടന്ന ഹീറ്റ്സിലും മധു ഈ റെക്കോര്‍ഡ് പഴങ്കഥയാക്കിയിരുന്നു.
ഹീറ്റ്സില്‍ 58.76 സെക്കന്റില്‍ നീന്തിയെത്തിയത മധു ഫൈനലില്‍ വീണ്ടും പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. 57.62 സെക്കന്റിലായിരുന്നു ഫൈനലില്‍ മധു ഫിനിഷ് ചെയ്തത്. വെള്ളിയും വെങ്കലവും നേടിയ താരങ്ങളും നിലവിലെ മീറ്റ് റെക്കോര്‍ഡ് മറികടന്നു. കര്‍ണാടകയുടെ അരവിന്ദ് മണി 58.18 സെക്കന്റില്‍ വെള്ളിയും മധ്യപ്രദേശിന്റെ ആരോണ്‍ ഡിസൂസ 58.46 സെക്കന്റില്‍ വെങ്കലവും സ്വന്തമാക്കി.
തിരുവനന്തപുരം നെടുമങ്ങാട് വയല്പൂവീട്ടില് പ്രതാപന് നായരുടെയും സുധാദേവിയുടെയും മകനാണ് സര്‍വ്വീസസിന്റെ സുവര്‍ണ്ണതാരമായ പി.എസ്. മധു.
കഴിഞ്ഞ സീനിയര്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ 200 ബാക്ക് സ്ട്രോക്കില്‍ മധു വെങ്കലം നേടിയിരുന്നു. ഏഷ്യന്‍ ഗെയിംസിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ടി.എ. സുജിത്താണ് മധുവിന്റെ പരിശീലകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: