കോഴിക്കോട്: ദേശീയ ഗെയിംസ് ഫുട്ബോളില്‍ മുന്‍ ജേതാക്കളായ പശ്ചിമ ബംഗാളിന്റെ നിരാശപ്പെടുത്തുന്ന കളി തുടരുന്നു. രണ്ടാം മത്സരത്തില്‍ സര്‍വീസസിനോട് ബംഗാള്‍ സമനില വഴങ്ങി (2-2). മിസോറാമിനോട് തോറ്റ ബംഗാളിന് സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ അടുത്ത കളിയില്‍ ജയം അനിവാര്യം. ഗ്രൂപ്പ് ബിയില്‍ ഒരു പോയിന്റുമാത്രമുള്ള ബംഗാള്‍ മൂന്നാം സ്ഥാനത്താണ്. സര്‍വീസസ് (1) നാലാമതും. ഏഴാം മിനിറ്റില്‍ അര്ജുന് ഡുണ്ടുവിലൂടെ അവര്‍ മുന്നിലെത്തി. 33-ാം മിനുട്ടില്‍ സന്ദീപ് റായ് വീണ്ടും ബംഗാള്‍ വല കുലുക്കുമ്പോള്‍, സ്കോര്‍: 2-0.
44-ാം മിനിറ്റില്‍ ജാവേദ് അന്‍സാരി ബംഗാളിനുവേണ്ടി ഒരു ഗോള്‍ മടക്കി (2-1). ഒടുവില്‍ സുബോജിത്തും (78-ാം മിനിറ്റ്) സ്കോര്‍ ഷീറ്റിലെത്തിയ നിമിഷം ബംഗാളിന് ജീവശ്വാസം (2-2). പഞ്ചാബിനെ കീഴടക്കി മിസോറാം സെമിയിലെത്തി (2-0).
പ്രതികരിക്കാൻ ഇവിടെ എഴുതുക: