തൃശൂര്‍: ദേശീയ ഗെയിംസില്‍ മത്സരിക്കാനൊരുങ്ങുന്ന കേരള ടീമില്‍ നിന്നും സ്വര്‍ണ മെഡല്‍ ചാമ്പ്യന്മാരായ അഞ്ചുപേര്‍ പുറത്ത്. പകരം മൂന്ന് ഉത്തരേന്ത്യക്കാര്‍ ടീമില്‍. തൃശൂര്‍ സ്വദേശികളായ അഞ്ചു പേരെയാണ് ടീമില്‍ നിന്നു ഒഴിവാക്കിയത്. പകരം ദേശീയതല മത്സരങ്ങളില്‍ ഇവരുമായി മത്സരിച്ചു പരാജയപ്പെട്ടവരെ ഉള്‍പ്പെടുത്തി ടീം രൂപീകരിച്ചതായി ആക്ഷേപം.
ബാലുഗീരീഷ്, കെ.ആര്. ജിതിന്, ദിലീപ് ദിവാകരന്, അര്ജുന്.പി.ആര്, അഖില്‍ലാല്‍ ബാലന് എന്നിവരെയാണ് സംസ്ഥാന ടീമില്‍നിന്നും മനപ്പൂര്‍വം ഒഴിവാക്കിയതായി പരാതി. ഇവരെ ഒഴിവാക്കാനായി സെലക്ഷന് ക്യാമ്പ് പോലും അറിയിച്ചില്ലെന്നും ഒഴിവാക്കപ്പെട്ടവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം്യൂനടന്ന ക്യാമ്പാണ് ഇവരെ അറിയിക്കാതിരുന്നത്.
2014ല്‍ തൃശൂരില്‍ വച്ച്നടന്ന സംസ്ഥാന്യൂചാമ്പ്യന്ഷിപ്പിലെ ജേതാക്കളെയായിരിക്കും ദേശീയ ഗെയിംസില്‍ പങ്കെടുപ്പിക്കുകയെന്നതായിരുന്നു കായിക വകുപ്പിന്റെ വാഗ്ദാനം. എന്നാല്‍ കേരള ബോക്സിങ് അസോസിയേഷന് സര്‍ക്കാരിന്റെ വാഗ്ദാനം ലംഘിക്കുകയായിരുന്നു. കഴിഞ്ഞ മാസം അസോസിയേഷന് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന ക്യാമ്പിലും ഒന്നാം സ്ഥാനത്തെത്തിയ അഞ്ച് ചാമ്പ്യന്മാരെ കഴിഞ്ഞ ദിവസം്യൂനടന്ന ക്യാമ്പില്‍ പങ്കെടുപ്പിച്ചില്ല.
ദേശീയ ഗെയിംസില്‍ പങ്കെടുക്കുന്നവര്‍ക്കായി സംസ്ഥാന്യൂതലത്തില് കോച്ചിങ് ക്യാമ്പുകള്‍ നടത്താറുണ്ട്. ആദ്യ സ്റ്റേജ് ഒരു മാസം നടത്തിയെങ്കിലും പണമില്ലെന്നു പറഞ്ഞ് തൃശൂരില്‍ നിന്നുള്ളവരെ പറഞ്ഞുവിടുകയായിരുന്നുവെന്ന് ജില്ലാ ബോക്സിങ് അസോസിയേഷന് സെക്രട്ടറി കെ.ആര്. രാകേഷ്കുമാര്‍ പറഞ്ഞു. ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്റെ അനുമതി പോലുമില്ലാത്ത കേരള ബോക്സിങ് അസോസിയേഷന്റെ സെക്രട്ടറി സി.ബി. റെജി, കോച്ച് ബിജിലാല്‍ എന്നിവരാണ് കേരള ടീമിലേക്ക് സെലക്ഷന് നടത്തിയത്.
ഒഴിവാക്കപ്പെട്ട ബാലു ഗീരീഷ് 69 കി.ഗ്രാം വിഭാഗത്തില്‍ 2001ല്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പും ജിതിന്. കെ.ആര്. 91 പ്ലസ് കാറ്റഗറിയില്‍ ഏഴ് വര്‍ഷം കേരള ചാമ്പ്യനും ദേശീയതലത്തിലെ മെഡല്‍ ജേതാവുമാണ്. ദിലീപ് കുമാര്‍ 64 കി.ഗ്രാം വിഭാഗത്തില്‍ രണ്ടുതവണ ദേശീയ ചാമ്പ്യനും സംസ്ഥാന്യൂജൂനിയര്, സീനിയര്‍ ചാമ്പ്യന്‍ഷിപ്പുകള്‍ നേടിയ താരവുമാണ്. 91 കി.ഗ്രാം വിഭാഗത്തില്‍ രണ്ട് വര്‍ഷം സംസ്ഥാനചാമ്പ്യനും 2 വര്‍ഷമായി യൂണിവേഴ്സിറ്റി ചാമ്പ്യനുമാണ് പി.ആര്. അര്ജുന്. 75 കാറ്റഗറിയില്‍ മത്സരിച്ച അഖില്‍ലാല്‍ രണ്ട് വര്‍ഷമായി സംസ്ഥാന ചാമ്പ്യനും ദേശീയതലത്തില്‍ മികവുതെൡയിച്ച താരവുമാണ്.
കേരള ബോക്സിങ് അസോസിയേഷന് സെക്രട്ടറി സെലക്ഷന് ക്യാമ്പില്‍ തൃശൂരില്‍ നിന്നുള്ള അംഗങ്ങളെ മാനസികമായി തളര്‍ത്തുകയും ടീമില്്യൂനിന്നു പുറത്താക്കുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നതായി ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ പറയുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കായിക മന്ത്രിക്കു പരാതി നല്‍കുകയും ചെയ്തിരുന്നു. പ്രശ്നത്തിനു പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിരുന്നെങ്കിലും അവസാന്യൂനിമിഷം ഇവരെ ഒഴിവാക്കിയതായി അറിയിക്കുകയായിരുന്നുവത്രേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: