Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 705-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2015, 08:22 pm IST
in Samskriti

വസിഷ്ഠന്‍ പറഞ്ഞു: ബോധം എന്തെന്ത് എപ്പെപ്പോള്‍ സങ്കല്‍പ്പിക്കുന്നുവോ അതനുഭവമാകുന്നു. അതുപോലെ അനുഗ്രഹങ്ങളും ശാപങ്ങളും അവയുടെ ശക്തിയാര്‍ജ്ജിക്കുന്നത് അനന്തബോധത്തില്‍നിന്നാണ്. ബോധത്തില്‍ ഉയര്‍ന്നുണരുന്ന സമുചിതമായ ധാരണകളാലാണ് യമനിയമങ്ങള്‍ക്ക് പ്രബലതയും സാധുതയും കൈവരുന്നത്.

ഈ ലോകത്ത് ദേഹമെടുത്ത് ജീവിക്കുന്നവര്‍ക്ക് അവബോധിക്കാവുന്നതിനും അതീതമാണ് സൃഷ്ടിയാദ്യത്തിനു മുന്‍പുള്ള അവസ്ഥ. അതിനാലവര്‍ ആ അവസ്ഥ ‘അനസ്തിത്വ’മാണ് എന്ന് പറയുന്നു. എന്തൊക്കെയായാലും അസ്തിത്വാനസ്തിത്വ തലങ്ങള്‍ അനന്തബോധത്തിന്റെ ഇമകള്‍ ചിമ്മുന്നതുപോലെ മാത്രമാണ്.

ദിവാസ്വപ്‌നവേളകളില്‍ ഇമവെട്ടുന്ന സമയംകൊണ്ട് സങ്കല്‍പ്പലോകങ്ങള്‍ ഉണ്ടാക്കാനും ഇല്ലാതാക്കാനും നമുക്കാവുന്നു. അതുപോലെയാണ് അനന്തബോധം വിശ്വസൃഷ്ടി നടത്തുന്നതും അവയെ വിലയിപ്പിക്കുന്നതും.

അനന്തബോധത്തില്‍ ഉയരുന്ന ധാരണാസങ്കല്‍പ്പങ്ങള്‍ മാത്രമാണീ വിശ്വം. എന്നാല്‍ അത് യാതൊന്നും ചെയ്യുന്നില്ല. എല്ലായിടത്തും നിറഞ്ഞു വിളങ്ങുന്നതിനാല്‍, സര്‍വ്വവ്യാപിയായതിനാല്‍ അതിനു വിഘാതങ്ങള്‍ ഒന്നുമില്ല. എന്ത് സങ്കല്‍പ്പങ്ങള്‍ വേണമെങ്കിലും വിക്ഷേപിക്കാനും അവയെ ആവരണം ചെയ്യാനും ബോധത്തിനാകും.

‘യമനിയമാദികള്‍ ഇവിടെയുള്ളത് ഒരു സാമൂഹിക ക്രമം വെച്ചുപുലര്‍ത്താന്‍വേണ്ടി മാത്രമാണ്. എന്നാല്‍ യമനിയമങ്ങളും ബോധത്തില്‍ രൂഢമായതിനാല്‍ ഇഹലോകത്തും പരലോകത്തും അവയ്‌ക്ക് ഫലപ്രാപ്തിയുണ്ട്.’

ബ്രഹ്മം ഒന്നും ആയിത്തീരുന്നില്ല. ആകാതിരിക്കുന്നുമില്ല. എന്നാല്‍ വിഷയവിഷയീ ബന്ധം ബോധത്തില്‍ ഉയര്‍ന്നുപൊങ്ങുമ്പോള്‍ ബോധത്തില്‍ ഭാവുകത്വം ഉണ്ടാവുന്നു. അതിലെ വിഷയമാണ് സൃഷ്ടി. എന്നാല്‍ ബ്രഹ്മം ആ ബന്ധുതയെ പിന്‍വലിക്കുമ്പോള്‍ സ്വയം ബ്രഹ്മത്തില്‍ ബ്രഹ്മമായി വര്‍ത്തിക്കുമ്പോള്‍ അത് അനന്തവിഹായസ്സായി, അനന്തപ്രശാന്തതയായി നിലകൊള്ളുന്നു. കാറ്റില്‍ ചലനമെന്നതുപോലെ  അസ്തിത്വാനസ്തിത്വങ്ങള്‍ ബ്രഹ്മത്തില്‍ സഹജമാകുന്നു.

വീണ്ടും വീണ്ടും കാണുന്ന ദിവാസ്വപ്‌നമെന്നതുപോലെ വാര്‍ദ്ധക്യം, മരണം മുതലായ കാലവിഭജനങ്ങള്‍ അനന്തബോധത്തില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു വിക്ഷേപിച്ചുകൊണ്ടേയിരിക്കുന്നു. അങ്ങിനെയാണ് സസ്യജാലങ്ങളും പച്ചമരുന്നുകളും എന്നുവേണ്ട വൈവിദ്ധ്യതയാര്‍ന്ന വസ്തുക്കളെല്ലാം ത്രിലോകങ്ങളിലും ഉല്‍പ്പന്നമായത്.

ഒരേയൊരനന്തബോധമാണ് അനന്തസങ്കല്‍പ്പങ്ങളെ അനന്തവൈവിദ്ധ്യതയായി അവതരിപ്പിക്കുന്നത്. എല്ലാറ്റിലും പ്രഭാസിക്കുന്നത് ഏകവും അദ്വയവുമായ ബ്രഹ്മം ഒന്നുമാത്രം!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)
India

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

Kerala

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

World

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

Main Article

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

പുതിയ വാര്‍ത്തകള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.