Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം(നിത്യപാരായണം 698-ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2015, 08:31 pm IST
in Samskriti

രാമന്‍ ചോദിച്ചു: ഈ മഹര്‍ഷിവര്യന്മാര്‍ ആത്മജ്ഞാനാനാന്ദനിമഗ്‌നരായി ഇരിക്കുകയാണല്ലോ. അവരെന്തുകൊണ്ടാണ് അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്‌ക്കാത്തത്?

വസിഷ്ഠന്‍ പറഞ്ഞു: ‘ഇത് അഭികാമ്യം, ഇത് അനഭികാമ്യം എന്നിങ്ങനെ കര്‍മ്മങ്ങളെ അവര്‍ തരം തിരിച്ചിട്ടില്ല. അതിനാല്‍ അവരെസംബന്ധിച്ചിടത്തോളം, കര്‍മ്മവും കര്‍മ്മനിരാസവും, രണ്ടും സാരലേശമില്ലാത്ത കാര്യങ്ങളാണ്.’

അതിനാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ അവര്‍ സമുചിതമായിത്തന്നെ ചെയ്തു തീര്‍ക്കുന്നു. രാമാ, ജീവനുള്ളിടത്തോളം കാലം ദേഹം നിലനില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമല്ലോ. അത് തുടര്‍ന്നുകൊള്ളട്ടെ. എന്തിനാണതിനെതിരെ നാം ആഗ്രഹിക്കുന്നത്? എന്തായാലും ചില കാര്യങ്ങള്‍ ചെയ്‌തേ പറ്റൂ എന്നുണ്ടെങ്കില്‍ എന്തുകൊണ്ടത് ഭംഗിയായി ചെയുതുകൂടാ? തെളിഞ്ഞുനിര്‍മ്മലമായ ഹൃദയത്തോട് കൂടി സമതയില്‍ ചെയ്യുന്ന കര്‍മ്മങ്ങളെല്ലാം ഉചിതമായിരിക്കും. അതില്‍ ഒരിക്കലും തെറ്റുണ്ടാവുകയില്ല.

രാമാ നമ്മുടെയിടയില്‍ത്തന്നെ തെറ്റായ കര്‍മ്മങ്ങള്‍ ചെയ്യുന്ന പലരുമുണ്ട്. അവരില്‍ ചിലര്‍ ജ്ഞാനികളുമാണ്. ചിലര്‍ ഗൃഹസ്ഥരാണ്, എന്നാലവര്‍ ആസക്തിയേതും കൂടാതെ ജീവിക്കുന്നു. ചിലര്‍ നിന്നെപ്പോലെ രാജര്‍ഷികളാണ്. അവര്‍ ആസക്തിയേതും കൂടാതെ, മനോവികലതയൊന്നും ബാധിക്കാതെ  അവരവരുടെ രാജധര്‍മ്മങ്ങള്‍ ഭംഗിയായി ചെയ്യുന്നവരാണ്. മറ്റു ചിലരുണ്ട്. അവര്‍ വേദശാസ്ത്രാധിഷ്ഠിതമായ കര്‍മ്മങ്ങളും ആചാരങ്ങളും  അനുഷ്ഠിക്കുന്നവരാണ്.

ഇനിയും ചിലര്‍ ഇശ്വരനില്‍ ശ്രദ്ധാഭക്തിയോടെ ധ്യാനത്തിലും സ്വധര്‍മ്മപരിപാലനത്തിലും മുഴുകിയിരിക്കുന്നു. ചിലര്‍ എല്ലാമെല്ലാം മനസാ സംത്യജിച്ചശേഷം അജ്ഞാനികളെപ്പോലെ ജീവിതം നയിക്കുന്നു. പലവിധ ലൗകീക കര്‍മ്മങ്ങളിലും മുഴുകുന്നു. ചിലര്‍ കൊടുംകാടുകളില്‍ കഠിനമായ തപശ്ചര്യകളില്‍ ഏര്‍പ്പെട്ടുകഴിയുന്നു. ചിലര്‍ പുണ്യതീര്‍ത്ഥങ്ങളില്‍ താമസിക്കുന്നു. ഇനിയും ചിലര്‍ വിദൂരദേശങ്ങളില്‍ അലഞ്ഞു നടന്ന് തന്നിലെ ഇഷ്ടാനിഷ്ടങ്ങളെ പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ശ്രമിക്കുന്നു.

ചിലര്‍ സദാ സഞ്ചാരികളായി അലയുന്നു. ചിലര്‍ അവരവരുടെ സ്വധര്‍മ്മങ്ങളെ ഉപേക്ഷിച്ചു നടക്കുന്നുവെങ്കിലും അവരെ പൂജിക്കാന്‍ ആളുകളുണ്ട്. ചിലര്‍ ജ്ഞാനികളായും മറ്റുചിലര്‍ ഭ്രാന്തരെപ്പോലെയും ജീവിക്കുന്നു. ചിലര്‍ മനുഷ്യര്‍, ചിലര്‍ അസുരന്മാര്‍, ചിലര്‍ ദേവന്മാര്‍.ഈ ലോകത്ത് പൂര്‍ണ്ണപ്രബുദ്ധതയില്‍ എത്തിയവരുണ്ട്, പ്രബുദ്ധതയില്‍ എത്താത്തവരുമുണ്ട്. ധര്‍മ്മകര്‍മ്മങ്ങളെ ഉപേക്ഷിച്ചവരും പ്രബുദ്ധതയ്‌ക്കും അജ്ഞാനത്തിനും ഇടയില്‍ അങ്ങുമിങ്ങും എത്താതെ ജീവിക്കുന്നവരും ഉണ്ട്.

മുക്തിലാഭത്തിനായി കാട്ടില്‍പ്പോയി ജീവിക്കണമെന്നൊന്നുമില്ല. സ്വരാജ്യത്ത് വസിക്കണമെന്നോ, താപസജീവിതം സ്വീകരിക്കണമെന്നോ, കര്‍മ്മങ്ങളെ സംത്യജിക്കണമെന്നോ ഇല്ല. സഹജഭാവം പൂര്‍ണ്ണസ്വതന്ത്രമായും ബാഹ്യവസ്തുക്കളില്‍ ആസക്തിയില്ലാതെയും ജീവിക്കുന്നവര്‍ക്ക് മുക്തിപദം സുസാദ്ധ്യമാണ്. മനസ്സ് ഒരിക്കല്‍ സ്വതന്ത്രമായി ആസക്തിരഹിതമായിത്തീര്‍ന്ന ഒരാള്‍ വീണ്ടും സംസാരത്തിലേയ്‌ക്ക് ആകൃഷ്ടനാവുകയില്ല.

രാമാ, നീയാ പരമാവസ്ഥയിലാണ്. ഇഷ്ടാനിഷ്ടങ്ങളുടെ പിടിയില്‍ നിന്നും സ്വതന്ത്രനായി അവിടെത്തന്നെ നിലകൊണ്ടാലും. ആ ബ്രഹ്മാവസ്ഥയില്‍ മാലിന്യലേശമില്ല. മാറ്റങ്ങളോ, ഉപാധികളോ, മൂടുപടങ്ങളോ, ആഗ്രഹങ്ങളോ, ത്വരയോ, ജുഗുപ്‌സയോ, യാതൊന്നുമില്ല. ഇനിയൊന്നും അതിനെപ്പറ്റി പറയാനില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)
India

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

Kerala

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

World

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

Main Article

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

പുതിയ വാര്‍ത്തകള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.