ഭക്തിയിലൂടെ ആകാശത്തിനപ്പുറം ഇരിക്കുന്ന ഒരീശ്വരനെയല്ല തേടുന്നത്. സര്‍വ്വതിലും ഈശ്വരനെ ദര്‍ശിക്കുകയാണു ചെയ്യുന്നത്. ഭക്തന് ഈശ്വരനെ തേടി എങ്ങും അലയുന്നില്ല. അവന്റെ ഉള്ളില്‍തന്നെ ഈശ്വരന് പ്രകാശിക്കുന്നു. കാരണം, അവന് ഈശ്വരഭിന്നമായി യാതൊന്നും കാണുന്നില്ല. അതു സാക്ഷാത്കരിക്കാനാണു പ്രാര്‍ത്ഥന.
പ്രാര്‍ത്ഥനയിലൂടെ ആ സത്യവസ്തുവിനെയാണു കീര്‍ത്തിക്കുന്നത്. ശരീരമനോബുദ്ധിതലത്തിലുള്ള മനസ്സിനെ ആത്മതലത്തിലേക്കുയര്ത്തുകയാണ് ആവശ്യം. നൂറു വാട്ടിന്റെ ബള്‍ബ് അടുക്കളയില്‍ തൂക്കിയിട്ടിരിക്കുന്നതു കാരണം, അതില്‍ കരി പറ്റിപിടിച്ചു. അവസാനം സീറോ വാട്ടു ബള്‍ബില്‍നിന്നുള്ള പ്രകാശംപോലുമില്ല. അതിലെ കരി തുടച്ചുനീക്കിയാല്‍ വേണ്ട പ്രകാശം ലഭിക്കും. ഇതുപോലെ നമ്മിലെ മാലിന്യങ്ങളെ നീക്കുന്ന ഒരു ക്രിയയാണു സാധന.
നമ്മുടെ ഈശ്വരത്വത്തെ മറച്ചിരിക്കുന്ന മറകള്‍ നീക്കം ചെയ്താല്‍ നമ്മിലെ അനന്തശക്തി നമുക്കനുഭവമാകും. നമ്മള് ദുഃഖിക്കാന്‍വേണ്ടി പിറന്നവരല്ല; ആനന്ദസ്വരൂപികളാണെന്നു അറിയാന്‍ കഴിയും. പക്ഷേ, ഇതു വാക്കാല്‍ പറഞ്ഞിട്ടു കാര്യമില്ല, സാധന വേണം. നീന്താന്‍ എല്ലാവര്ക്കും ശേഷിയുണ്ടെങ്കിലും വെള്ളത്തിലിറങ്ങി അഭ്യാസം ചെയ്താലെ ആ കഴിവു സ്വായത്തമാകൂ. തന്നിലെ ഈശ്വരത്വത്തെ ഉണര്‍ത്താനുള്ള മാര്‍ഗ്ഗമാണു ഭക്തിയും പ്രാര്‍ത്ഥനയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: