ശ്രീനഗര്‍/റാഞ്ചി: ഝാര്‍ഖണ്ഡില്‍ ബി.ജെ.പി അധികാരത്തിലെത്തി. 81 അംഗ നിയമസഭയില്‍ 42 സീറ്റ് നേടിയാണ് ബി.ജെ.പി ഝാര്‍ഖണ്ഡില്‍ അധികാരത്തിലെത്തുന്നത്. ഝാര്‍ഖണ്ഡിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു പാര്‍ട്ടി ഒറ്റയ്ക്ക് അധികാരത്തില്‍ എത്തുന്നത്.
മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച 17 സീറ്റ് നേടി രണ്ടാം സ്ഥാനത്തെത്തി. കോണ്‍ഗ്രസ് എട്ടും ബാബുലാല്‍ മറാണ്ടിയുടെ ഝാര്‍ഖണ്ഡ് വികസന മോര്‍ച്ച ആറ് സീറ്റും നേടി.
ജമ്മുകശ്മീര്‍, ഝാര്‍ഖണ്ഡ് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കശ്മീരില്‍ തൂക്കുസഭ. ഝാര്‍ഖണ്ഡില്‍ ബിജെപി അധികാരമുറപ്പിച്ചു
എക്സിറ്റ് പോള്‍ ഫലങ്ങളെ പോലും കവച്ചുവെക്കുന്ന മുന്നേറ്റമാണ് ഝാര്‍ഖണ്ഡില്‍ ബിജെപി നടത്തുന്നത്.
ഝാര്‍ഖണ്ഡില്‍ ബിജെപി പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. റാഞ്ചിയിലെ ബിജെപി ഓഫീസിന് മുന്നിലാണ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷം തുടങ്ങിയത്.
ഝാര്‍ഖണ്ഡ് ബിജെപി ഒറ്റയ്ക്കു ഭരിക്കുമെന്നുമാണ് വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍. ഝാര്‍ഖണ്ഡില്‍ 81 അംഗ നിയമസഭയില്‍ ബിജെപിക്ക് 46 മുതല്‍ 52 വരെ സീറ്റുകള്‍ ലഭിക്കാമെന്നാണ് വിവിധ എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്.
കോണ്‍ഗ്രസ് ഏഴ് മുതല്‍ 15 വരെ സീറ്റും നേടും. ഇന്ത്യാടുഡേ സര്‍വെയിലും ബിജെപിക്കാണ് മുന്‍തൂക്കം. രണ്ടു സംസ്ഥാനത്തും ഇത്തവണ ഉയര്‍ന്ന പോളിങ്ങാണു രേഖപ്പെടുത്തിയത്. ഝാര്‍ഖണ്ഡില്‍ 70 ശതമാനത്തിലധികവും ജമ്മു കശ്മീരില്‍ 60 ശതമാനത്തിലധികവും വോട്ടുകള്‍ രേഖപ്പെടുത്തി.
അതേസമയം, പ്രമുഖര്‍ തോല്‍വി അറിഞ്ഞ തെരഞ്ഞെടുപ്പ് കൂടിയാണിത്.
ജമ്മു കശ്മീരില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അടക്കം നാഷണല്‍ കോണ്‍ഫറന്‍സിലെ പല പ്രമുഖരും തോറ്റു. സോണാവറില്‍ തോറ്റെങ്കിലും ബീര്‍വയില്‍ നിന്ന് അദ്ദേഹം കഷ്ടിച്ച് ജയിച്ചുകയറി. സോണാവറില്‍ 14,000 ത്തിലധികം വോട്ടുകള്‍ക്കാണ് അദ്ദേഹം തോറ്റത്.
ബീര്‍വയിലും പരാജയപ്പെട്ടതായി വാര്‍ത്തവന്നെങ്കിലും വോട്ട് വീണ്ടും എണ്ണിയപ്പോള്‍ 900 വോട്ടിന് അദ്ദേഹത്തെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. സോണാവറില്‍ പി.ഡി.പിയുടെ അഷ്റഫ് മിറിനോടാണ് ഒമര്‍ അബ്ദുള്ള തോറ്റത്.
പി.ഡി.പി സ്ഥാനാര്‍ഥി മുഹമ്മദ് അഷ്റഫ് മീറിനോട് 5000 വോട്ടുകള്‍ക്കാണ് തോറ്റത്. ബീര്വാഹയില് ഒമര്‍ ലീഡ് ചെയ്യുന്നുണ്ട്. കശ്മീര്‍ ഉപമുഖ്യമന്ത്രി താരാചന്ദ് തോറ്റു. ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോടയാണ് പരാജയമറിഞ്ഞ മറ്റൊരു പ്രമുഖന്. ബാബുലാല്‍ മറാന്‍ഡി, ഷിബു സോറന് എന്നിവര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: