Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 660-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2014, 09:17 pm IST
in Samskriti

രാമന്‍ ചോദിച്ചു: എങ്ങിനെയാണ് സര്‍വ്വവ്യാപിയായ ബോധം ശരീരവുമായി താദാത്മ്യം പുലര്‍ത്തുന്നത്? എങ്ങിനെയാണ് ബോധം കല്ലുമായും തടിയുമായും താതാത്മ്യത്തിലാവുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: ശരീരമുള്ള ജീവികള്‍ അവരുടെ സ്വന്തം കൈകളെ കാണുന്നതുപോലെ ‘സ്വന്തമെന്ന’ പോലെ അനന്തബോധം ദേഹവുമായി താദാത്മ്യത്തിലാണ്. “ദേഹം നഖത്തെയും തലമുടിയേയും സ്വന്തമായി കരുതുന്നു. അതുപോലെതന്നെ ദേഹവും കല്ലും മരവുമെല്ലാം ബോധഭാഗങ്ങളാണ്.”

സൃഷ്ടിയുടെ ആരംഭത്തില്‍ത്തന്നെ ഈ ധാരണകളും അനന്തബോധത്തില്‍ ആവിര്‍ഭവിച്ചിരുന്നു. കല്ലായും തടിയായും സ്വപ്‌നത്തില്‍ കാണുന്നത് ബോധം മാത്രമാണല്ലോ. ജീവികളുടെ ശരീരത്തില്‍ ചേതനവും അചേതനവുമായ ഭാഗങ്ങള്‍ ഉണ്ടല്ലോ. അതുപോലെ അനന്തബോധമാകുന്ന വിശ്വപുരുഷനിലും സചേതനവും അല്ലാത്തതുമായ വസ്തുക്കള്‍ ഉള്ളതുപോലെ കാണപ്പെടുന്നുണ്ട്. വാസ്തവത്തില്‍ ഇവയൊന്നും ഉണ്മയല്ല എന്നതാണ് സത്യം. ഇതിന്റെ സത്യാവസ്ഥ അറിയുമ്പോള്‍, സ്വപ്‌നത്തില്‍ നിന്നുണരുമ്പോള്‍ സ്വപ്‌നദൃശ്യമെന്നതുപോലെ എല്ലാ വസ്തുക്കളും അപ്രത്യക്ഷമാകും.

എല്ലാമെല്ലാം ശുദ്ധബോധം മാത്രമാണ്. വാസ്തവത്തില്‍ ഒരു ദൃഷ്ടാവോ ദൃഷ്ടിയോ ദൃഷ്ടിക്കുള്ള സാമഗ്രിയോ ഒന്നും ഇല്ല. ആയിരക്കണക്കിന് ലോകചക്രങ്ങള്‍ ഉണ്ടായി മാറി മറിഞ്ഞു പോയ്‌ക്കൊള്ളട്ടെ. അവയെല്ലാം അനന്തബോധം മാത്രമാകുന്നു. അവഒന്നും ഭിന്നമല്ല. കടലലകള്‍ സമുദ്രത്തില്‍ നിന്നും ഭിന്നമാകുന്നതെങ്ങിനെ?

‘ഞാന്‍ അലയല്ല, സമുദ്രമാണ്., എന്ന തിരിച്ചറിവുണ്ടാകുമ്പോള്‍ പിന്നെ അലകളില്ല. ലോകമെന്ന കാഴ്ച ബ്രഹ്മവുമായി താരതമ്യം ചെയ്യുമ്പോള്‍ അലകളും സമുദ്രവും പോലെയാണ്. ലോകമെന്ന കാഴ്ചയുടെ വിക്ഷേപവും ആവരണവും ബ്രഹ്മചൈതന്യത്തിന്റെ പ്രത്യക്ഷപ്രസ്ഫുരണങ്ങളാകുന്നു. സ്വപ്‌നത്തിലെന്നപോലെ ബോധത്തില്‍ ഉരുവാകുന്ന അനുഭവമാണ് മനസ്സ്. സൃഷ്ടികര്‍ത്താവായ ബ്രഹ്മാവ് എല്ലാ സൃഷ്ടികള്‍ക്കും പിതാമഹനാണ്.

നാമരൂപരഹിതവും അവിഭാജ്യവുമാണ് ഈ സത്ത. അതില്‍ ‘ഞാന്‍’, ‘നീ’, തുടങ്ങിയ ധാരണകള്‍ പൊന്തുകയാണ്. എന്നാല്‍ അവയും ബ്രഹ്മാവില്‍ നിന്നും വിഭിന്നമല്ല. എല്ലാറ്റിന്റെയും പ്രപ്രപിതാമഹനായി ഉള്ളത് അനന്തബോധം തന്നെ യാണ്.

കടലില്‍ ഉയര്‍ന്നും താഴ്ന്നും ലീലയാടുന്ന അലകള്‍ സമുദ്രം തന്നെയാണെന്നതുപോലെ സൃഷ്ടിയും വിലയനവും അനന്തബോധം തന്നെയാകുന്നു.

അനന്തബോധത്തില്‍ ഉണ്ടാകുന്ന ചൈതന്യചലനമാണ് വിശ്വപുരുഷന്‍ എന്നറിയപ്പെടുന്നത്. അദ്ദേഹത്തിനു ഗുരുത്വാകര്‍ഷണം, കാന്തികവലയം തുടങ്ങിയ ഊര്‍ജ്ജക്ഷേത്രങ്ങളുണ്ട്. അദ്ദേഹത്തില്‍ സ്വപ്‌നമെന്നതുപോലെ സൃഷ്ടികള്‍ ഉല്‍പ്പന്നമാകുന്നു. സൃഷ്ടിയെന്നത് സ്വപ്‌നമാകുന്നു. ജാഗ്രദ് എന്നതും സ്വപ്‌നമാണ്.

ഈ ലോകത്ത് സൃഷ്ടികളേയും ലോകമെന്ന കാഴ്ചയേയും അനുഭവിക്കാന്‍ ആകുമെങ്കിലും സത്യത്തില്‍ അവയെക്കുറിച്ചുള്ള ധാരണകള്‍ മാത്രമാണ് വിശ്വപുരുഷനില്‍ നിലകൊള്ളുന്നത്. ബോധമാണ് ഈ ധാരണകളെ ആവര്‍ത്തിച്ച് അനുഭവിക്കുന്നത്. ഈ വിശ്വപുരുഷനാണ് ബോധം മുഴുവന്‍ വ്യാപരിച്ചുകൊണ്ട് എല്ലാ സ്വപ്‌നവസ്തുക്കളുമായി കാണപ്പെടുന്നത്.

ഒരഭിനേതാവ് താന്‍ അഭിനയിക്കുന്നു എന്ന് സ്വപ്‌നം കാണുമ്പോള്‍ അയാള്‍ അഭിനയിക്കുന്ന വേദിയും, ആസ്വദിക്കുന്ന കാണികളേയും തന്നെത്തന്നെയും കാണുന്നതുപോലെ ബോധം സ്വയം ഈ ലോകാനുഭവത്തെ അവബോധിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍
India

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

Kerala

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

Kerala

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

Kerala

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

World

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

പുതിയ വാര്‍ത്തകള്‍

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.