ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ വിജയം. ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി സതാംപ്ടനെ തകര്‍ത്തത്. ഈ മത്സരത്തില്‍ ജയിക്കാനോ സമനില പാലിക്കാനോ കഴിഞ്ഞിരുന്നെങ്കില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരാന്‍ സതാംപ്ടണ് കഴിയുമായിരുന്നു.
ഈ അവസരമാണ് തോല്‍വിയോടെ അവര്‍ക്ക് നഷ്ടമായത്. 13 കളികളില്‍ നിന്ന് 26 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് സതാംപ്ടണ്. സതാംപ്ടണെതിരായ വിജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി 27 പോയിന്റുമായി ചെല്‍സിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 51-ാം മിനിറ്റില്‍ യായ ടൂറേയും 80-ാം മിനിറ്റില്‍ മിഡ്ഫീല്‍ഡ് ജനറല്‍ ഫ്രാങ്ക് ലംപാര്‍ഡും 88-ാം മിനിറ്റില്‍ ക്ലിന്ച്ചിയുമാണ് സിറ്റിക്കായി ഗോളുകള്‍ നേടിയത്.
ഒന്നാം പകുതിയില്‍ സിറ്റിയെ ഗോള്‍രഹിത സമനിലയില്‍ വരിഞ്ഞു കെട്ടിയ സതാംപ്ടന് രണ്ടാം പകുതിയില്‍ പതിറിപ്പോവുകയായിരുന്നു. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് രണ്ടെണ്ണം തിരിച്ചടിച്ച് ടോട്ടനം വിജയം കരസ്ഥമാക്കിയത്. മറ്റൊരു മത്സരത്തില്‍ ടോട്ടനം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എവര്‍ട്ടനെ കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: