Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

‘സാര്‍ക്കി’ലെ മോദി പ്രഭാവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2014, 08:58 pm IST
in Vicharam

പ്രധാനമന്ത്രി നരേന്ദ്രമോദി കാഠ്മണ്ഡുവില്‍ നടന്ന സാര്‍ക്ക് ഉച്ചകോടിയില്‍ ഒരു മോദി തരംഗം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. സാര്‍ക്ക് ഉച്ചകോടി സ്തംഭിപ്പിക്കാനുള്ള പാക്കിസ്ഥാന്‍ ശ്രമം പരാജയപ്പെടുകകൂടി ചെയ്തപ്പോള്‍ മോദി പ്രഭാവത്തിന് പുതിയൊരു മാനം കൈവന്നിരിക്കുകയാണ്.

തന്റെ കഴിവും ദര്‍ശനങ്ങളും വെളിപ്പെടുത്തുന്ന, ഭാരതത്തിനും ‘സാര്‍ക്ക്’ രാജ്യങ്ങള്‍ക്കും ഒരുപോലെ പ്രയോജനകരമാകുമായിരുന്ന മൂന്ന് ഉടമ്പടികള്‍-മേഖലയിലെ രാജ്യങ്ങള്‍ക്കിടയില്‍ സുഗമമായ മോട്ടോര്‍ വാഹന ഗതാഗതം, റെയില്‍ കണക്ഷന്‍, വൈദ്യുതി വിതരണ ശൃംഖല – ആയിരുന്നു മോദിയുടെ നിര്‍ദ്ദേശങ്ങള്‍. പക്ഷേ ഭാരതം നിര്‍ദ്ദേശിക്കുന്ന എന്തിനേയും ഏതിനേയും എതിര്‍ക്കുന്ന പാക്‌നയം അത് സഫലീകൃതമാക്കിയില്ലെങ്കിലും അവ അടിവരയിട്ടത് മോദിയുടെ കാഴ്ചപ്പാടിനും കാര്യശേഷിക്കും ആയിരുന്നു. സാര്‍ക് സമ്മേളനത്തിനിടെ നരേന്ദ്രമോദി ശ്രീലങ്ക, ഭൂട്ടാന്‍, ബംഗ്ലാദേശ്, മാലെദ്വീപ് എന്നീ രാജ്യങ്ങളുമായി ചില പ്രധാനപ്പെട്ട കരാറുകളിലെത്തി എന്നത് ശ്ലാഘനീയമാണ്.

നരേന്ദ്രമോദിയുടെ നിര്‍ദ്ദേശം ഇപ്പോള്‍ അംഗീകരിക്കപ്പെട്ടില്ലെങ്കിലും അത് ഭാവിയിലേക്കുള്ള ചൂണ്ടുപലകയായി അവശേഷിക്കും. തന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് മോദി എല്ലാ ‘സാര്‍ക്ക്’ നേതാക്കളെയും ക്ഷണിച്ചിരുന്നു എന്നതുതന്നെ അദ്ദേഹത്തിന്റെ നയതന്ത്ര വൈദഗ്‌ദ്ധ്യം തെളിയിക്കുന്നു. നരേന്ദ്രമോദി ലക്ഷ്യമിടുന്നത് സാര്‍ക്ക് രാജ്യങ്ങള്‍ തമ്മില്‍ ഇറക്കുമതി വര്‍ധിപ്പിക്കാനും വാണിജ്യ ഇടപാടുകള്‍ സുഗമമാക്കാനും ഗതാഗതബന്ധത്തില്‍ക്കൂടി ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും മറ്റുമാണ്.

യുപിഎ സര്‍ക്കാരിന്റെ പത്ത് കൊല്ലത്തെ ഭരണത്തില്‍ വിദേശനയം ശീതീകരണിയിലായിരുന്നല്ലൊ. ഈ മരവിച്ച വിദേശനയത്തിന് നവജീവന്‍ നല്‍കാനാണ് മോദിയുടെ ശ്രമം. ഇത് ഭാരതത്തിന്റെ ഭാവി ശോഭനമാക്കാന്‍ സഹായകരമാകും. അടിസ്ഥാനസൗകര്യങ്ങള്‍ ശക്തിപ്പെടുത്തുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ബൃഹത്തായ മുതല്‍മുടക്ക് പദ്ധതികളെ ആകര്‍ഷിക്കുക മുതലായവ ലക്ഷ്യമിടുന്നതാണ് നരേന്ദ്രമോദിയുടെ വിദേശനയം. അത് ഇതിനകം ലോകവ്യാപകമായി ചലനങ്ങള്‍ സൃഷ്ടിച്ചുകഴിഞ്ഞു.

‘സാര്‍ക്ക്’ രാജ്യങ്ങള്‍ക്കും ഒരു ശോഭനമായ ഭാവികൂടി രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ് മോദി. ഭരണത്തില്‍ ആറുമാസം പൂര്‍ത്തിയാക്കിയ നരേന്ദ്ര മോദി താന്‍ അധികാരത്തിലേറിയാല്‍ ജനങ്ങള്‍ക്ക് തിരിച്ചടിയാവും എന്നും മറ്റുമുള്ള ദുഷ്പ്രവചനങ്ങളെ പൊളിച്ച് തന്റെ ഭരണം മുഴുവന്‍ ഭാരതജനതയ്‌ക്ക് വേണ്ടിയാണെന്നും അത് ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമുള്ളതല്ല എന്നുകൂടി തെളിയിച്ചിരിക്കുകയാണ്.

സാര്‍ക്ക് രാജ്യങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും വികസനത്തിന് അതിര്‍ത്തികള്‍ ബാധകമല്ലെന്നും ഭീകരവാദത്തെ സംയുക്തമായി നേരിടണമെന്നുമാണ് മോദി സാര്‍ക്ക് വേദിയില്‍ നല്‍കിയ സന്ദേശം. ഭാരതത്തിന്റെ ഭാവി എന്നാല്‍ ദക്ഷിണേഷ്യയുടെ ഭാവി എന്നാണ്. മോദിയുടെ സ്വപ്‌നം വലുതായാലും ചെറുതായാലും ഒരേ വെല്ലുവിളികള്‍ നേരിടുന്ന സാര്‍ക്ക് രാജ്യങ്ങളുടെ അളവറ്റശേഷിയില്‍ അദ്ദേഹം വലിയ വിശ്വാസം അര്‍പ്പിക്കുന്നു.

മോദി ചൂണ്ടിക്കാട്ടിയ പല കാര്യങ്ങളും തിരിച്ചറിഞ്ഞ് പരിഹാരം തേടേണ്ടവയാണ്. മേഖലയിലെ വാണിജ്യത്തിന്റെ അഞ്ചുശതമാനം പോലും സാര്‍ക്ക് രാജ്യങ്ങള്‍ തമ്മില്‍ നടക്കുന്നില്ലെന്നിരിക്കെ ഭാരത കമ്പനികള്‍ വിദേശത്ത് കോടികള്‍ മുടക്കുന്നു. ഒരു വ്യാഴവട്ടക്കാലത്തിനിടയില്‍ ദക്ഷിണേഷ്യയില്‍ 800 കോടി ഡോളറിന്റെ സഹായം എത്തിക്കാന്‍ ഭാരതത്തിന് സാധിച്ചു. നരേന്ദ്രമോദി തന്റെ സ്വപ്‌നങ്ങളും ലക്ഷ്യങ്ങളും വിശദീകരിച്ചുകൊണ്ട് പറഞ്ഞത് ഭാരതത്തില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ജനങ്ങള്‍ പ്രതീക്ഷിക്കുന്ന വേഗത്തില്‍ നടപ്പാക്കും.

ഉല്‍പ്പാദകരും ഉപഭോക്താക്കളും തമ്മിലുള്ള ദൂരം കുറച്ച് നേരിട്ടുള്ള വ്യാപാരത്തിന് അവസരമൊരുക്കും മുതലായവയാണ്. സാര്‍ക്ക് രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ഒരുമിച്ച് നില്‍ക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. നടപടികളുടെ ലഘൂകരണം എന്ന മോദിയുടെ വീക്ഷണം സ്വാഗതാര്‍ഹമാണ്. മാനദണ്ഡങ്ങള്‍ സാധാരണമാക്കുക, പേപ്പര്‍ ജോലി കുറയ്‌ക്കുക, സാര്‍ക്ക് രാജ്യങ്ങള്‍ക്ക് മൂന്നുമുതല്‍ അഞ്ചുവര്‍ഷത്തേക്ക് വ്യാപാര വിസ നല്‍കുക എന്നതും മോദിയുടെ വാഗ്ദാനങ്ങളാണ്. ദക്ഷിണേഷ്യയില്‍ പുതിയ ഉണര്‍വുണ്ടെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം പറയുന്നത് നാം കൈകോര്‍ത്ത് മുന്നേറി ലക്ഷ്യത്തിലെത്തണം എന്നാണ്. മോദിയുടെ ശക്തമായ സ്വാധീനം ഭാരതത്തിന്റെ വിദേശ നയത്തെ മരവിപ്പില്‍നിന്ന് മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

Kerala

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

World

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

Kerala

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

India

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

പുതിയ വാര്‍ത്തകള്‍

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.