ന്യൂദല്‍ഹി: ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ചയ്ക്കായി നിയോഗിച്ചിരിക്കുന്ന സമിതിയെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നയിക്കും. ചൈനയുമായി തന്ത്ര പ്രധാനവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഭാരതത്തിന്റെ പ്രത്യേക പ്രതിനിധി സംഘത്തിന്റെ തലവനായി ഡോവലിനെ നിയമിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവിച്ചു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് നല്‍കിയിരിക്കുന്ന മൊത്തം ചുമതലകളില്‍ ഇതും പെടും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന പദവി സഹമന്ത്രിസ്ഥാനത്തിന് തുല്യമായിട്ടുള്ളതാണ്. ചൈനീസ് സംഘത്തെയും സഹമന്ത്രി തലത്തിലുള്ള ഉദ്യോഗസ്ഥനായിരിക്കും നയിക്കുക.
ഭാരതവും ചൈനയും 2003 മുതല്‍ പ്രത്യേക പ്രതിനിധികളെ നിയോഗിച്ച് അതിര്‍ത്തി സംബന്ധമായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു വരികയാണ്. ഇരുകൂട്ടരും ഇതുവരെ 17 വട്ടം ചര്‍ച്ച ചെയ്തിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനും ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലര്‍ യാംഗ് ജീയെച്ചിയുമായി അവസാനവട്ട ചര്‍ച്ച നടന്നത് ദല്‍ഹിയില്‍ ഫെബ്രുവരിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: