ടെല്‍ അവീവ്: ഇസ്രയേലുമായുള്ള സഹകരണം ഊട്ടിയുറപ്പിച്ച് ഭാരതത്തിന്റെ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ടെല്‍ അവീവിലെത്തി.
സുരക്ഷാകാര്യങ്ങളിലുള്ള സഹകരണവും ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ കൈകോര്‍ക്കാനും ഉറപ്പിച്ചുകൊണ്ടാണ് സിംഗ് ആഭ്യന്തരമന്ത്രിയായ ശേഷം ആദ്യമായി ഇസ്രയേലില്‍ എത്തുന്നത്. കഴിഞ്ഞ രാത്രി ടെല്‍ അവീവിലെത്തിയ സിംഗ് ഇസ്രയേലി ജനതയ്ക്ക് സമാധാനം ആശംസിച്ചു.
വ്യാഴാഴ്ച വൈകീട്ടാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സിംഗ് കൂടിക്കാഴ്ച നടത്തുന്നത്. ഇസ്രയേല്‍ പ്രതിരോധമന്ത്രി മോശെ യാലൂണും പൊതുജന സുരക്ഷാ മന്ത്രി യിസ്ഹാക്ക് അഹര്ണോവിച്ചും സിംഗിനെ സന്ദര്‍ശിക്കും.
സിംഗ് ബുധനാഴ്ച രാവിലെയാണ് ടെല്‍ അവീവില്‍ എത്താന്‍ നിശ്ചയിച്ചിരുന്നതെങ്കിലും മോശം കാലാവസ്ഥ നിമിത്തം മോണാക്കോയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ യാത്ര റദ്ദു ചെയ്യുകയായിരുന്നു.
ഇന്റര്‍പോളിന്റെ പൊതുസഭയില്‍ പങ്കെടുക്കാനാണ് സിംഗ് മോണാക്കോയില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: