Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കോണ്‍ഗ്രസ് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിപ്പെട്ടില്ല; എസ്‌ഐയുടെ സ്ഥലംമാറ്റത്തില്‍ ജനങ്ങള്‍ക്കും ആശങ്ക

Janmabhumi Online by Janmabhumi Online
Oct 18, 2014, 09:21 pm IST
in Pathanamthitta
FacebookTwitterWhatsAppTelegramLinkedinEmail

പത്തനംതിട്ട: സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിപ്പെടാതെയും മുഖംനോക്കാതെയും നടപടി സ്വീകരിച്ച് സല്‍പ്പേര് നേടിയ പത്തനംതിട്ട പ്രിന്‍സിപ്പല്‍ എസ്.ഐ ജി.പി മനുരാജിനെ സ്ഥലംമാറ്റിയതില്‍ ജനങ്ങള്‍ക്കും ആശങ്ക. ക്രമസമാധാന പാലത്തിലും മോഷണ കേസുകളടക്കം നിരവധി കേസുകളുടെ അന്വേഷണത്തിലൂടെയും ജനപ്രിയനായിരുന്നെങ്കിലും എംഎല്‍എ കെ.ശിവദാസന്‍നായരുടേയും, കോണ്‍ഗ്രസ് നേതാക്കളുടേയും കണ്ണിലെ കരടായിരുന്നു എസ്.ഐ മനുരാജ്. രാഷ്‌ട്രീയ യജമാനന്മാരുടെ ഉത്തരവുകള്‍ അനുസരിക്കാന്‍ കൂട്ടാക്കാതിരന്ന ഇദ്ദേഹത്തെ തൃശൂരിലെ ഇന്ത്യാ റിസര്‍വ്വ് ബെറ്റാലിയനിലേക്കാണ് മാറ്റിയിരിക്കുന്നത്. എംഎല്‍എയുടെ നേതൃത്വത്തിലാണ് എസ്.ഐ പത്തനംതിട്ടയില്‍ നിന്നും തെറിപ്പിക്കാന്‍ ചരടുവലിച്ചത്. അടുത്തകാലത്ത് ഉണ്ടായ ചില കേസുകളും അതുമായി ബന്ധപ്പെട്ട അറസ്റ്റുകളുമാണ് ഭരണകക്ഷി നേതാക്കളെ ചൊടിപ്പിച്ചത്. ആഭ്യന്തര വകുപ്പ് കൈയാളുന്ന കോണ്‍ഗ്രസ് നേതാക്കളുടേയും എംഎല്‍എയുടേയും ഇംഗിതത്തിന് അനുസരിച്ച് തുള്ളുന്ന ആള്‍ക്കുമാത്രമേ എസ്.ഐയായി പത്തനംതിട്ടയില്‍ തുടരാന്‍ കഴിയൂ എന്ന സന്ദേശംകൂടിയാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ളത്. അടിപിടികേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് ടൗണ്‍ മണ്ഡലം പ്രസിഡന്റ് ഷെഫീക്കിനെ വാറന്റിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തതോടെയാണ് കോണ്‍ഗ്രസ് നേതൃത്വം എസ്.ഐയ്‌ക്ക് എതിരേ തിരിഞ്ഞത്. വാറണ്ട് പ്രതിയായിട്ടും യൂത്ത് നേതാവ് നിരന്തരം ശുപാര്‍ശകളുമായി പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട എസ്.ഐ കേസില്‍ ജാമ്യം എടുക്കാന്‍ പലതവണ നിര്‍ദ്ദേശിച്ചെങ്കിലും അത് അവഗണിച്ചതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്യേണ്ടിവന്നത്. ഇയാളെ വിട്ടയയ്‌ക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറെ ശ്രമിച്ചെങ്കിലും വിലപ്പോയില്ല. വെട്ടിപ്പുറത്ത് സദാചാര പോലീസ് ചമഞ്ഞ് വീട്ടമ്മയെ കൊള്ളയടിച്ച സംഭവത്തില്‍ നാല് ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തതാണ് മറ്റൊരു പ്രശ്‌നം. ഇവരെ വിട്ടയ്‌ക്കാന്‍ എസ്.ഐയുടെ മേല്‍ വലിയ രാഷ്‌ട്രീയ സമ്മര്‍ദ്ദമാണ് ഉണ്ടായത്. എന്നാല്‍ നിയമത്തില്‍ ഉറച്ച് നിന്ന എസ്.ഐയുടെ നിലപാടില്‍ ഭരണക്ഷി നേടാക്കള്‍ തോല്‍വി സമ്മതിക്കുകയായിരുന്നു. വടശ്ശേരിക്കര കുമ്പളാത്തമണ്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവമാണ് ഇപ്പോള്‍ എസ്.ഐ മനുരാജിന്റെ സ്ഥലംമാറ്റം വേഗത്തിലാക്കാന്‍ തല്‍പരകക്ഷികളെ പ്രരിപ്പിച്ചത്. രോഗശാന്തിക്കായി നടത്തിയ പൂജകള്‍ക്കിടെയാണ് പെണ്‍കുട്ടി മരിച്ചതെന്ന പരാതിയില്‍ പിതാവടക്കം നാല് ബന്ധുക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ പിതൃസഹോദരനും ഡിസിസി ഓഫീസ് സെക്രട്ടറിയുമായ പുത്തന്‍പീടിക സ്വദേശി വത്സനെ ഈ കേസില്‍ അറസ്റ്റ് ചെയ്തതോടെയാണ് കോണ്‍ഗ്രസ് നേതൃത്വവും എംഎല്‍എയും എസ്.ഐയ്‌ക്കെതിരേ അവസാന അങ്കത്തിനിറങ്ങിയത്. ഇയാളെ കേസില്‍ നിന്നും ഒഴിവാക്കാന്‍ വന്‍ രാഷ്‌ട്രീയ സമ്മര്‍ദ്ദം ഉണ്ടായെങ്കിലും എസ്‌ഐ വഴിപ്പെട്ടില്ല. ഡിസിസി ഓഫീസ് സെക്രട്ടറിയെപോലും കേസില്‍ നിന്നും രക്ഷപെടുത്താന്‍ കഴിയാതിരുന്നത് വലിയ അഭിമാനപ്രശ്‌നമായാണ് കോണ്‍ഗ്രസ് നേതൃത്വവും കണ്ടത്. ഈ അതൃപ്തിയാണ് എസ്.ഐയുടെ തൃശൂരിലേക്കുള്ള സ്ഥലംമാറ്റത്തിന് പിന്നിലെന്നും വ്യക്തം. എന്നാല്‍ വിദ്യാര്‍ത്ഥിനിയുടെ ദുരൂഹ മരണം സംബന്ധിച്ച കേസിന്റെ തുടര്‍ നടപടികള്‍ അട്ടിമറിക്കാനാണ് എസ്.ഐ എ സ്ഥലം മാറ്റിയതെന്നും സൂചനയുണ്ട്. ഈ നടപടിക്കെതിരേ പോലീസിനുള്ളിലും അമര്‍ഷം പുകയുകയാണ്. എന്നാല്‍ ഇതോടൊപ്പം സിഐ എം.ആര്‍.മധുബാബുവിനേയും സ്ഥലം മാറ്റാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ശ്രമം ആരംഭിച്ചതായും അറിയുന്നു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടുമുറ്റത്ത് കിടന്ന കാര്‍ കത്തിച്ചതിന് പിന്നില്‍ മുന്‍ വൈരാഗ്യം

റോബര്‍ട്ട് വദ്ര (ഇടത്ത്) സഞ്ജയ് ഭണ്ഡാരി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവിന് കുരുക്കുമുറുകുമോ? റോബര്‍ട്ട് വദ്രയുടെ ചങ്ങാതി ആയുധദല്ലാള്‍ സഞ്ജയ് ഭണ്ഡാരി പിടികിട്ടാ സാമ്പത്തിക കുറ്റവാളിയെന്ന് കോടതി

Kerala

കുട്ടിക്കാലത്ത് രാഷ്‌ട്രീയ സംഘര്‍ഷത്തിനിടെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി

Kerala

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; സിനിമ കണ്ട് ഹൈക്കോടതി ജഡ്ജി

Kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍, കായികമേള തിരുവനന്തപുരത്ത്

പുതിയ വാര്‍ത്തകള്‍

പേരൂര്‍ക്കട വ്യാജ മോഷണ കേസില്‍ കുടുങ്ങിയ ദളിത് യുവതിയുടെ പരാതിയില്‍ കേസെടുത്തു

വിദ്യാര്‍ത്ഥി ചമഞ്ഞ് ഐഐടി ബോംബെയില്‍ 14 ദിവസം തങ്ങി, 21 വ്യാജ ഇമെയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു, ഒടുവില്‍ ബിലാല്‍ പിടിയില്‍

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം, യുവാവിന് പരിക്ക്

രേവന്ത് റെഡ്ഡി (ഇടത്ത്) അന്നപൂര്‍ണ്ണ കാന്‍റീനിനെ പേര് ഇന്ദിരാഗാന്ധി കാന്‍റീന്‍ എന്നാക്കി മാറ്റിയതില്‍ പ്രതിഷേധിച്ച മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങളായ സ്ത്രീകള്‍ (വലത്ത്)

രേവന്ത് റെഡ്ഡി പെട്ടു; സ്ത്രീകളുടെ തുണിയഴിച്ച് തല്ലുകൊടുത്താലേ ഇന്ദിരാഗാന്ധിയുടെ മഹത്വം മനസ്സിലാകൂ എന്ന പ്രസംഗം വിവാദമായി

മുഹറം അവധി മാറില്ല, ഞായറാഴ്ച തന്നെ

സഹിച്ചത് കൊടും പീഡനം : ഭീഷണിയ്‌ക്ക് വഴങ്ങി ഇസ്ലാമായ യുവതികൾ വിഎച്ച്പിയുടെ സഹായത്തോടെ തിരികെ ഹിന്ദുമതത്തിലേയ്‌ക്ക്

ദിയ കൃഷ്ണയ്‌ക്ക് ആണ്‍കുഞ്ഞ്

മുഹറം ഘോഷയാത്രയ്‌ക്കിടെ മുസ്ലീം സംഘങ്ങൾ പരസ്പരം ഏറ്റുമുട്ടി ; നിരവധി പേർ ആശുപത്രിയിൽ ; ആറ് പേർ അറസ്റ്റിൽ

നിപ ബാധിച്ച പാലക്കാട് സ്വദേശിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

‘ജയ് ബജ്രംഗ് ബലി’ മുഴക്കി ചൈനീസ് ക്യാമ്പിലെത്തി അടിച്ച ഇന്ത്യൻ സിംഹകുട്ടികൾ :  ചൈനീസ് സൈനികരുടെ കഴുത്ത് ഒടിച്ച കമാൻഡോകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies