Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ദൂരദര്‍ശന്‍ ആരുടെയും തറവാട് സ്വത്തല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2014, 08:17 pm IST
in Vicharam

ലോകത്തെവിടെയെല്ലാം ഭാരതീയരുണ്ടോ അവിടെയെല്ലാം വ്യാപിച്ചുകിടക്കുന്ന മഹാപ്രസ്ഥാനമാണ് ഇന്ന് ആര്‍എസ്എസ് അഥവാ രാഷ്‌ട്രീയ സ്വയംസേവകസംഘം. രാഷ്‌ട്രീയത്തിനുപരിയായി രാഷ്‌ട്രസേവനത്തിന് പ്രാമുഖ്യം നല്‍കി പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ 90-ാം വാര്‍ഷികദിനമായിരുന്നു ഇന്നലെ. തൊണ്ണൂറുവര്‍ഷമായി സംഘത്തിന്റെ സര്‍സംഘചാലക് സ്ഥാപനദിനമായ വിജയദശമി സന്ദേശം നല്‍കിപ്പോരുന്നുണ്ട്. രാജ്യം നേരിടുന്ന വെല്ലുവിളികളെ ചൂണ്ടിക്കാട്ടുകയും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും അതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് ആ സന്ദേശം. വ്യക്തിനിര്‍മ്മാണവും അതിലൂടെ രാഷ്‌ട്രനിര്‍മ്മാണവും ലക്ഷ്യമിടുന്ന പരസഹസ്രം പ്രവര്‍ത്തകര്‍ക്ക് വിജയദശമി സന്ദേശം നല്‍കുന്ന പ്രേരണ വിവരണാതീതമാണ്. ഇത്തവണയും നാഗ്പൂരിലെ ആസ്ഥാനത്ത് സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് നടത്തിയ പ്രഭാഷണം സര്‍വ്വ സ്പര്‍ശിയായിരുന്നു. ഒരുകാലത്ത് ലോക ഗുരുസ്ഥാനമുണ്ടായിരുന്ന ഭാരതത്തിന്റെ ഉയര്‍ച്ചയ്‌ക്കും വളര്‍ച്ചയ്‌ക്കും ഒരുമിച്ചുനില്‍ക്കാന്‍ എല്ലാവരോടും ആഹ്വാനം ചെയ്ത സന്ദേശം ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത് ചില രാഷ്‌ട്രീയക്കാര്‍ക്ക് ദഹനക്കേടാണുണ്ടാക്കിയത്. പ്രതികരണങ്ങളിലൂടെ ആയത് പ്രകടിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. ഇത്രയും കാലം സംഭവിക്കാത്തത് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നു എന്നാണ് നേതാക്കള്‍ പറയുന്നത്. ശരിയാണ്. കഴിഞ്ഞ 90 വര്‍ഷത്തിനിടയില്‍ രാഷ്‌ട്രീയ സ്വയം സേവകസംഘത്തിന്റെ സര്‍ സംഘചാലകിന്റെ പ്രഭാഷണം തല്‍സമയം സംപ്രേഷണം ചെയ്യാതെ ദൂരദര്‍ശന്‍ ആര്‍എസ്എസിനെതിരായ പ്രചാരണങ്ങള്‍ ഏറ്റുപറയുകയായിരുന്നു. ഇക്കുറി മറിച്ചുണ്ടായത് സ്വാഭാവികമാണ്. അത് ആര്‍എസ്എസ് മാറിയതുകൊണ്ടല്ല. രാഷ്‌ട്രത്തിലെ ജനങ്ങള്‍ മാറിച്ചിന്തിച്ചതുകൊണ്ടാണ്.

ദൂരദര്‍ശനുള്‍പ്പെടെ ഒരു സര്‍ക്കാര്‍ മാധ്യമങ്ങളുടെയും സഹായവും സഹകരണവും പ്രേരണയും കൊണ്ടല്ല ജനങ്ങള്‍ മാറിച്ചിന്തിച്ചതെന്ന് മനസ്സിലാക്കണം. ദൂരദര്‍ശന്‍ ചിലരുടെ തറവാട്ട് സ്വത്താണെന്ന് ഇത്രയുംകാലം കരുതിയിരുന്നെങ്കില്‍ അവര്‍ക്ക് തെറ്റുപറ്റി എന്ന് പറയാതെ തന്നെ മനസ്സിലാക്കേണ്ടതായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ പര്യടനത്തിനു ലഭിച്ച സ്വീകാര്യതയേയും മംഗള്‍യാന്റെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെയും ഏഷ്യന്‍ ഗെയിംസില്‍ വിജയികളായവരേയും മോഹന്‍ ജി ഭാഗവത് മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി. എല്ലാവരുടെയും വിശ്വാസങ്ങളും മൈത്രിയും സഹകരണവും ബഹുമാനിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നത് ഹൈന്ദവ സംസ്‌കാരത്തിന്റെ മുഖമുദ്രയാണെന്ന് ചൂണ്ടിക്കാട്ടിയ സര്‍സംഘചാലക് ജിഹാദികളും ബംഗ്ലാദേശ് കുടിയേറ്റക്കാരും ഭാരതത്തിന് ഭീഷണിയാണെന്നും അഭിപ്രായപ്പെടുകയുണ്ടായി. മതവിശ്വാസത്തിലും മറ്റു ചിന്തകളിലും തങ്ങളുടേത് മാത്രമാണ് ശരി എന്ന നിലപാട് ഉപേക്ഷിക്കുക. അഹിംസയിലും നിയമ വ്യവസ്ഥയിലും അധിഷ്ഠിതമായ മധ്യമാര്‍ഗ്ഗം അവംലഭിച്ച് സമാധാനപരമായി ജീവിക്കാന്‍ നാം തയ്യാറാകണം. പാശ്ചാത്യ നാടുകളുടെ സ്വാര്‍ത്ഥചിന്തകളാണ് ഇസ്ലാമിക സ്റ്റേറ്റു പോലുള്ള ഭീകരസംഘങ്ങളെ സൃഷ്ടിക്കാന്‍ കാരണമായത്. പരം വൈഭവമാര്‍ന്ന ഭാരതമുണ്ടാകണമെന്ന ആഗ്രഹത്തോടുകൂടി സമൂഹം പ്രവര്‍ത്തച്ചതുകൊണ്ടാണ് ഭരണസംവിധാനത്തില്‍ വലിയ മാറ്റമുണ്ടായത്. കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികവും സുരക്ഷാസംബന്ധിയുമായ വിഷയങ്ങളിലും മറ്റു മേഖലകളിലും ദേശഹിതത്തിനനുഗുണമായി നയപരമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വരുംദിനങ്ങളിലും ദേശത്തിന്റെ നയങ്ങള്‍ സുനിശ്ചിതവും വ്യവസ്ഥാപിതവുമായി കൊണ്ടുപോകാന്‍ സര്‍ക്കാരിന് കഴിയേണ്ടതാണ്.

ജമ്മുകാശ്മീര്‍ പ്രളയ ദുരന്തത്തില്‍ സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചു എന്നതില്‍ സംശയമില്ലെന്നും പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞത് പരക്കെ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. എന്നാല്‍ പ്രസംഗം സംപ്രേഷണം ചെയ്തതിന്റെ സാംഗത്യം ചോദ്യചെയ്യുന്നവരുടെ ഉദ്ദേശശുദ്ധിയാണ് ഇവിടെ സംശയമുണര്‍ത്തുന്നത്. ഒരു സര്‍ക്കാര്‍ മാധ്യമത്തിന്റെ സഹായമില്ലാതെയും സഹായം തേടാതെയും വളര്‍ന്ന് പടര്‍ന്ന് പന്തലിച്ച പ്രസ്ഥാനത്തില്‍ ആവേശംകൊണ്ട വ്യക്തിയാണിന്ന് പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്നത്. ഒരു കോണ്‍ഗ്രസിതര സര്‍ക്കാര്‍ കേവല ഭൂരിപക്ഷം നേടി അധികാരത്തിലിരിക്കുന്നതും രാജ്യചരിത്രത്തിലാദ്യമാണ്. പഴയ കാര്യങ്ങളുടെ ആവര്‍ത്തനമല്ല ഇന്നത്തെ സര്‍ക്കാര്‍ അവലംബിക്കുന്നത്. പുതിയ നയവും പദ്ധതികളുമായി രാഷ്‌ട്രം മുന്നേറുമ്പോള്‍ അര്‍ഹിക്കുന്ന അവസരം എല്ലാവര്‍ക്കും ലഭിക്കണം. ആര്‍എസ്എസിന് ലഭിച്ചതും അതുതന്നെയാണ്. ആര്‍എസ്എസിന് മാത്രം തല്‍സമയ സംപ്രേഷണാവസരം നല്‍കുന്നത് പക്ഷപാതപരമാണെന്ന മട്ടില്‍ ചിലര്‍ പ്രതികരിച്ചിട്ടുണ്ട്. വേറെ ഏതെങ്കിലും ദേശീയ പ്രസ്ഥാനങ്ങള്‍ വിജയദശമി ദിനത്തില്‍ ദേശീയ പ്രോജ്വലമായ പ്രഭാഷണം നടത്തുന്നുവെങ്കില്‍ അവര്‍ക്കും അവസരം നല്‍കുക തന്നെ വേണം. ഇത്രയും കാലം നിഷേധിക്കപ്പെട്ട അര്‍ഹിക്കുന്ന അവസരം ഇപ്പോള്‍ ആര്‍എസ്എസിന് ലഭിക്കുമ്പോള്‍ എന്തിനീ വേവലാതി എന്ന് മനസ്സിലാകുന്നില്ല. പൂര്‍ണ ചന്ദ്രനെ കാണുമ്പോള്‍ ഒച്ചവയ്‌ക്കുന്ന ജീവികളെപ്പോലെ ആര്‍എസ്എസ് എന്ന് കേള്‍ക്കുമ്പോള്‍ ബഹളം വച്ചിട്ടൊരു കാര്യവുമില്ല. മറ്റ് സംഘടനകള്‍ അനുഭവിച്ചുപോരുന്നത് ലഭിക്കാനുള്ള എല്ലാ അര്‍ഹതയും സംഘത്തിനുമുണ്ടെന്ന് മനസ്സിലാക്കുന്നതാണ് വിവേകം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.