Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 591-ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2014, 08:22 pm IST
in Samskriti

വസിഷ്ഠന്‍ തുടര്‍ന്നു: അജ്ഞാനംകൊണ്ടോ ഭ്രമചിന്തകള്‍ കൊണ്ടോ ഈ ശാസ്ത്രത്തെ നിന്ദിക്കുന്നവരുമായുള്ള സംഗം ഉപേക്ഷിക്കുക. ഞാന്‍ ആരാണെന്ന് എനിക്കറിയാം. നിങ്ങള്‍ എന്താണെന്നും എനിക്കറിയാം. ഞാന്‍ നിങ്ങളുടെ ബോധം തന്നെയാണ്. ഇപ്പോള്‍ നിങ്ങള്‍ക്ക് മുന്നില്‍ ഈ ശാസ്ത്രം പറഞ്ഞുതരാന്‍ ഇരിക്കുന്നു എന്നേയുള്ളു. ഞാന്‍ മനുഷ്യനോ ദേവനോ ഗന്ധര്‍വ്വനോ ഒന്നുമല്ല. നിങ്ങളുടെ പുണ്യം പൂവണിഞ്ഞ ഫലമാണ് ഞാന്‍ എന്നറിയുക. ഞാന്‍ ‘അതോ’, ‘ഇതോ’, ‘മറ്റെന്തെങ്കിലുമോ ഒന്നുമല്ല.

സംസാരമെന്ന രോഗത്തിനുള്ള, ലോകമെന്ന ഭ്രമക്കാഴ്ചക്കുള്ള പ്രതിവിധി നാം ഈ ജന്മത്തില്‍ ഇവിടെ കണ്ടെത്തുകതന്നെ വേണം.

ഭൗതീകമായ ഈ ലോകത്തിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള വിശ്വാസവും ചിന്തയും കുറച്ചുകൊണ്ടുവന്നില്ലെങ്കില്‍ ഈ ഭാവനാത്മകലോകമെന്ന ധാരണയെ ക്ഷീണപ്രായമാക്കാന്‍ നമുക്ക് കഴിയില്ല. സ്വപരിമിതിയെന്ന അശുദ്ധിയെ ഇല്ലാതാക്കാന്‍ മറ്റൊരു മാര്‍ഗ്ഗവും ഇല്ലതന്നെ. വാസനകളെ, പരിമിതികളെ, ഉപാധികളെ, ലോകധാരണകളെ ശോഷിപ്പിച്ചില്ലാതെയാക്കുക മാത്രമാണൊരു വഴി. വസ്തു ഉണ്ടെന്നുവരികില്‍ അതിനെക്കുറിച്ചുള്ള ധാരണ സഹജമാണ്. എന്നാല്‍ ഇല്ലാത്തവസ്തുവിനെ ഉണ്ടെന്നുകരുത്തുന്നത് അന്വേഷണത്തിന്റെ അഭാവമാണ് കാണിക്കുന്നത്. ഈ ലോകമെന്ന കാഴ്ചയ്‌ക്ക് നിയതമായ കാരണങ്ങള്‍ ഒന്നുമില്ല. അയാഥാര്‍ത്ഥമായ ഒന്നിന്റെ പരിണിതഫലമെങ്ങിനെയാണ് യാഥാര്‍ത്ഥ്യമാവുക?

അവസ്തു’(ആത്മീയത) വിഷയവസ്തുവിനു കാരണമാകാന്‍ എങ്ങിനെകഴിയും? സൂര്യനില്‍ നിഴല്‍ ഉണ്ടാകുമെങ്കില്‍ മാത്രമേ ബോധത്തില്‍ വിഷയം ഉണ്ടാകാന്‍ സാദ്ധ്യതയുള്ളൂ. ലോകമെന്നത് അണുക്കളുടെ ഒരു ശുദ്ധ സംഘാതമാണെന്ന് പറഞ്ഞാല്‍ അതെങ്ങിനെ ശരിയാവും? കാരണം അണുക്കളും ജഡവസ്തുക്കള്‍ തന്നെയല്ലേ?

“ലോകമെന്ന സൃഷ്ടി വെറും അജ്ഞതാ കര്‍മ്മമല്ല. എന്നാലത് ബുദ്ധിശക്തിയുടെ പ്രവര്‍ത്തനഫലമാണ് എന്ന് പറഞ്ഞാല്‍ അതും ശരിയല്ല. ഏതൊരു ബുദ്ധിമാനാണ് ഭ്രാന്തുപിടിച്ച ലോകസൃഷ്ടിയെപ്പോലൊരു വൃഥാ വ്യായാമത്തില്‍ ഏര്‍പ്പെടുക?”അതിനാല്‍ ഒന്ന് ശരിയാണ്; ലോകമെന്ന കാഴ്ച വെറും പ്രകടനം മാത്രമാണ്. സത്തില്ലാത്ത കുമിള മാത്രമാണത്. ശരിയായ അസ്തിത്വം ലോകത്തിനില്ല. സ്വപ്‌നത്തിലെ വസ്തുക്കളെപ്പോലെ നാം ശുദ്ധശൂന്യതയില്‍ ഉരുവായതാണ്. ലോകം വാസ്തവത്തില്‍ ശുദ്ധബോധം തന്നെയാണ്. രണ്ടും തമ്മില്‍ വ്യത്യാസമില്ല. ഒരേ മൂലധാതുതന്നെ വായുവായും ആകാശത്തുള്ള ചലനമായും (കാറ്റായും) പ്രകടമാവുന്നതുപോലെയാണിത്. സ്വപ്‌നം കാണുന്നയാളില്‍ സ്വപ്‌നമുണ്ടാക്കുന്നത്‌പോലെ, ജാഗ്രദ് അവസ്തയിലുള്ളവരില്‍ ലോകത്തെയുണ്ടാക്കുന്നതും ബോധമാണ്. രണ്ടും ഉണ്ടായത് ഒരേ വസ്തുഘടകത്തില്‍ നിന്നുമാണ്. കാര്യങ്ങള്‍ അങ്ങിനെയിരിക്കെ ബ്രഹ്മാവിന്റെയാണെങ്കില്‍പ്പോലും ശരീരത്തിനെന്താണ് സാംഗത്യം? അത് ആദ്യത്തെ സ്വപ്‌നവസ്തുവായി ബോധത്തില്‍ ഉരുത്തിരിഞ്ഞുവന്നു എന്നേയുള്ളു

ബ്രഹ്മം മാത്രമേയുള്ളൂ. ഏറെക്കാലമായി സത്യമെന്നപോലെ എല്ലാവരും അനുഭവിച്ചുവരുന്നവയാണെങ്കിലും വിശ്വപുരുഷനെന്നതുപോലും വെറും ഭാവനയാണ്. ഈ കാര്യങ്ങളെല്ലാം, ബ്രഹ്മാവുമുതല്‍ വെറുമൊരു തൂണുവരെ എല്ലാമെല്ലാം മിഥ്യയായ വിഷയക്കാഴ്ചകളാണ്.

സ്വപ്‌നത്തിലെ വസ്തുക്കളെപ്പോലെയാണെല്ലാം. സ്വപ്‌നത്തിലെ വസ്തുക്കള്‍ക്ക് രൂപഭാവങ്ങള്‍ ഉള്ളതുപോലെ ലോകത്തിലെ വസ്തുക്കള്‍ക്കും രൂപഭാവങ്ങള്‍ പ്രകടമായിക്കാണുന്നു. അപ്പോള്‍പ്പിന്നെ ഭൗതീകമായ അസ്തിത്വം എന്നാലെന്താണ്? ഈ ലോകമെന്ന കാഴ്ചയില്‍ എന്തെല്ലാം ഉണ്ട്? എവിടെയാണവ? എന്താണവ? എന്താണ് എകാത്മകത? എന്താണ് വൈവിദ്ധ്യത? അസ്തിത്വത്തെ സംബന്ധിച്ച ധാരണകള്‍ എന്തൊക്കെയാണ്? ലോകമെന്ന ധാരണയെ നിലനിര്‍ത്താനായി സ്വപരിമിതികളെപ്പറ്റിയും മനോപാധിപകളെപ്പറ്റിയും വാസനകളെപ്പറ്റിയുമുള്ള എന്തെല്ലാം ഭാവനകളാണുള്ളത്? എന്തൊക്കെയാണത്! അവയൊന്നും സത്യമല്ല!

ഈ സത്യം തിരിച്ചറിഞ്ഞു നിര്‍വാണപദത്തെ പ്രാപിച്ചാലും. അതില്‍ അഭിരമിച്ചാലും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.