Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍മത്തിന്റെ ഗതി ഗഹനമാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2014, 11:03 am IST
in Samskriti

പ്രപഞ്ചത്തിലെ ഓരോ വസ്തുവിനും നാലു സവിശേഷതകളുണ്ട്. ധര്‍മ്മം, കര്‍മ്മം, പ്രേമം, ജ്ഞാനം എന്നിവയാണവ. ഒരാളുടെ അല്ലെങ്കില്‍ ഒരു വസ്തുവിന്റെ പ്രകൃതിയെയാണ് ധര്‍മ്മമെന്ന് പറയുന്നത്. പ്രകൃതിയോടൊപ്പം ഓരോ വസ്തുവിലും ഓരോ പ്രവൃത്തിയുണ്ടാകുന്നുണ്ട്. ഈ പ്രവൃത്തിയാണ് കര്‍മ്മം. മൂന്നാമത്തേത് പ്രേമം. സൃഷ്ടിയുടെ ഓരോ കണികയിലും പ്രേമമുണ്ട്. പ്രപഞ്ചം മുഴവനും കാണപ്പെടുന്ന ആകര്‍ഷകശക്തിയാണ് പ്രേമം. നാലാമത്തെ ധര്‍മ്മം ജ്ഞാനമാണ്. ഇപ്പോള്‍ നിങ്ങള്‍ വായിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ, ആരാണ് വായിക്കുന്നത്? വായിക്കുന്നത് മനസ്സിലാക്കുന്നത് ആരാണ്. അതാണ് ചൈതന്യം അഥവാ ബോധം. അറിവ് പ്രപഞ്ചത്തിലെ ഓരോ വസ്തുവിലുമുണ്ട്. അറിയുവാനുള്ള ശക്തി ശരീരത്തിനുള്ളില്‍ മാത്രമല്ല പുറത്തും സന്നിഹിതമായിരിക്കുന്നു. ഇതിനെയാണ് ജ്ഞാനമെന്ന് പറയുന്നത്.

ധര്‍മ്മം, കര്‍മ്മം, പ്രേമം, ജ്ഞാനം എന്നിവയില്‍ ഏറ്റവും പരിചിതവും ഏറ്റവും തെറ്റിദ്ധരിക്കപ്പെടുന്നതുമാണ് കര്‍മ്മം. കര്‍മ്മം എന്ന വാക്കിന്റെ അര്‍ത്ഥം പ്രവൃത്തി എന്നാണ്. പ്രാരബ്ധം, സഞ്ചിതം, ആഗാമി എന്ന് കര്‍മ്മം മൂന്നുവിധമുണ്ട്. ചില കര്‍മ്മങ്ങള്‍ മാറ്റാന്‍ സാധിക്കും. ചിലവ മാറ്റാന്‍ സാധിക്കുകയില്ല. പ്രാരബ്ധം എന്നതിന് തുടങ്ങിയത് എന്നര്‍ത്ഥം. ഇപ്പോള്‍ കാണുന്ന കര്‍മ്മം, ഇപ്പോള്‍ ഫലം അനുഭവിച്ചുകൊണ്ടിരിക്കുന്ന കര്‍മ്മമാണ് പ്രാരബ്ധകര്‍മ്മം. അത് ഒഴിവാക്കാനോ മാറ്റാനോ നിങ്ങള്‍ക്ക് സാധിക്കുകയില്ല. കാരണം, അതനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

സഞ്ചിത കര്‍മ്മമമെന്നാല്‍ ശേഖരിക്കപ്പെട്ടവ, കൂട്ടിവച്ച കര്‍മ്മം എന്നാണര്‍ത്ഥം. അത് വാസനാ രൂപത്തില്‍ അന്തര്‍ലീനമായിരിക്കുന്നു. മനസ്സിലുള്ള വാസന സൂക്ഷ്മമാണ് എന്നുമാത്രം. അത് ഓര്‍മ്മപോലെയാണ്. ഓര്‍മ്മ പ്രവൃത്തിരൂപത്തില്‍ വരാം. അല്ലെങ്കില്‍ സൂക്ഷ്മമായിരിക്കാം. പ്രവൃത്തിരൂപത്തില്‍ വരുന്നതിന് മുമ്പ് സഞ്ചിതകര്‍മ്മങ്ങളെ ആധ്യാത്മിക സാധനകള്‍കൊണ്ട് കത്തിച്ചാമ്പലാക്കുവാനോ, മാറ്റാനോ സാധിക്കും. അതിശക്തമായ, കട്ടികൂടിയ വാസനകള്‍ നിലനില്‍ക്കും. അവ പിന്നീട് കര്‍മ്മമായിത്തീരുന്നു.

ആഗാമി എന്നതിന് ഇതുവരെ സംഭവിക്കാത്തത് എന്നാണര്‍ത്ഥം. ഇപ്പോള്‍ സംഭവിക്കാത്തും, എന്നാല്‍ ഇനി വരാന്‍ പോകുന്നത് അഥവാ അനുഭവിക്കാന്‍ പോകുന്നതുമായ ഫലത്തോടുകൂടിയ കര്‍മ്മമാണ് ആഗാമി കര്‍മ്മം. നിങ്ങള്‍ ഇന്നൊരു കുറ്റം ചെയ്യുകയാണെങ്കില്‍, ചിലപ്പോള്‍ ഇന്നുതന്നെ പിടിക്കപ്പെട്ടെന്നുവരില്ല. പക്ഷേ, ഭാവിയിലെന്നെങ്കിലും പിടിക്കപ്പെടുമെന്നു കരുതിതന്നെ ജീവിക്കേണ്ടിവരും. ഇതാണ് ആഗാമികര്‍മ്മം-ഭാവിയില്‍ ഫലം അനുഭവിക്കേണ്ടിവരുന്ന കര്‍മ്മം.

മൃഗങ്ങള്‍ക്ക് പ്രാരബ്ധകര്‍മ്മങ്ങളേ ഉള്ളൂ. കര്‍മ്മത്തില്‍ അവയ്‌ക്ക് യാതൊരു നിയന്ത്രണവുമില്ല. പ്രകൃതിയ്‌ക്കനുസരിച്ചാണ് അവര്‍ ജീവിക്കുന്നത്. അവര്‍ ഭാവികര്‍മ്മങ്ങളെ കൂട്ടി വയ്‌ക്കുന്നില്ല. മനുഷ്യന് അത് അസാധ്യമാണ്. കാരണം അവന്റെ വാസനകളില്‍പ്പെട്ടിരിക്കുന്നു. ഓരോ ശീലവും ഓരോ കര്‍മ്മമാണ്. ഒരു ശീലത്തെ മനസ്സിലാക്കിയാല്‍ അതിനെ അതിജീവിക്കാനും നമുക്കുക കഴിയും. അല്ലെങ്കില്‍ ഒരു ശീലം അനുഭവിച്ചുകൊണ്ട് നാം അവയെ അതിജീവിക്കുന്നു. ഇവിടെയാണ് ജ്ഞാനത്തിന്റെ അറിവിന്റെ, അവബോധത്തിന്റെ കളി. അറിവ് സ്ഥിതിവിവരക്കണക്കുകള്‍ അല്ല. അത് ബോധമാണ്, അറിയലാണ്. ബോധമണ്ഡലം വികസിക്കുമ്പോള്‍ കര്‍മ്മം ശുഷ്‌കമാകുന്നു. അതുപോലെ നാം അമിതമായ ആസക്തി എന്നുപറയുന്നത് മനസ്സിലുള്ള ശക്തമായ വാസനകളല്ലാതെ മറ്റൊന്നുമല്ല. അത് മദ്യമോ മയക്കുമരുന്നോ ലൈംഗികവാസനയോ മറ്റെന്തായിരുന്നാലും ശരി, ഓരോ അമിതാസക്തിയും അഡിക്ഷനും ഒരു നിര്‍ബന്ധിതമായ പെരുമാറ്റരീതിയാണ്. അതും ഒരു കര്‍മ്മമാണ്.

കര്‍മ്മം പലവിധമുണ്ട്. വ്യക്തിയുടെ കര്‍മ്മം, കുടുംബത്തിന്റെ കര്‍മ്മം, സമൂഹത്തിന്റെ കര്‍മ്മം എന്നിവ കൂടാതെ ഓരോ സമയത്തിനും അതിന്റേതായ കര്‍മ്മമുണ്ട്. ഒരു വിമാനാപകടം സംഭവിക്കുമ്പോള്‍ ഒരേ കര്‍മ്മമുള്ള വ്യക്തികളെല്ലാവരും അന്നേദിവസം ആ വിമാനത്തിലുണ്ടായിരിക്കും. അതില്‍ ചിലര്‍ക്ക് ആ കര്‍മ്മമില്ലെങ്കില്‍, വിമാനം മുഴുവനും കത്തിനശിച്ചാലും അവര്‍ രക്ഷപ്പെട്ട് പുറത്തേക്കുവരുന്നു. ആളുകള്‍ അങ്ങനെ രക്ഷപ്പെട്ടതായ നിരവധി കഥകളുണ്ട്. അപകടത്തിന്റെ കര്‍മ്മം അവര്‍ക്കുണ്ടായിരുന്നുവെങ്കിലും അതോടെ അവരുടെ ആയുസ്സ് അവസാനിച്ചില്ല. അതുകൊണ്ടവര്‍ രക്ഷപ്പെട്ടു. ഇന്ന കര്‍മ്മത്തിന് ഇന്ന ഫലം എന്ന് കര്‍മ്മത്തെ കൃത്യമായി ചൂണ്ടിക്കാണിക്കാനെന്നും നിങ്ങള്‍ക്ക് സാധ്യമല്ല. അത് അസാധ്യംതന്നെയാണ്. കാരണം, കര്‍മ്മം വളരെ ബൃഹത്താണ്. സമയബന്ധിതവുമാണ് കര്‍മ്മം. ഓരോ കര്‍മ്മത്തിന്റെയും പ്രതിക്രിയ ക്ലിപ്തമാണ്. നിശ്ചിതമാണ്, അനന്തമല്ല. ഒരാള്‍ ഒരു കുറ്റം ചെയ്തുവെന്നു കരുതുക. അയാള്‍ ജയില്‍വാസത്തിന് ശിക്ഷിക്കപ്പെടുന്നു. ജയില്‍വാസത്തിന് അഞ്ചോ പത്തോ ഇരുപത്തഞ്ചോ വര്‍ഷങ്ങള്‍ ഒരു നിശ്ചിത കാലയളവുണ്ട്. അതുപോലെ നല്ലതായാലും ചീത്തയായാലും പരിമിതമായ മണ്ഡലത്തിലേ ഒരു കര്‍മ്മം അതിന്റെ ഫലം ഉണ്ടാക്കുന്നുള്ളൂ. നിങ്ങള്‍ ജനങ്ങള്‍ക്ക് എന്തെങ്കിലും നന്മ ചെയ്യുമ്പോള്‍ അവര്‍ വന്ന് നിങ്ങളോട് നന്ദി പ്രകടിപ്പിക്കുന്നു. നിങ്ങള്‍ ചെയ്ത സത്കര്‍മ്മത്തിന്റെ ഫലം അനുഭവിക്കുന്നിടത്തോളം കാലം അവര്‍ നിങ്ങളോട് നന്ദിയുള്ളവരായിരിക്കും. പുനര്‍ജ്ജന്മത്തിന് അല്ലെങ്കില്‍ പ്രേരകമാണ് കര്‍മ്മം. വാസന അല്ലെങ്കില്‍ സംസ്‌കാരം പ്രബലമാകുന്നതനുസരിച്ച് അടുത്ത് ജന്മവും നിശ്ചയിക്കപ്പെടുന്നു.

കര്‍മ്മത്തെ മുഴുവന്‍ ഇല്ലാതാക്കുന്ന വാസന ഒന്നുണ്ട്. അതാണ് ജ്ഞാനം, ആത്മജ്ഞാനം. നിങ്ങള്‍ക്ക് പൂര്‍ണമായ പ്രേമം, ജ്ഞാനം, ബോധം ഉണ്ടെങ്കില്‍ നിങ്ങള്‍ കര്‍മ്മത്തില്‍ നിന്നു മുക്തനാണ്. ബുദ്ധനും, പണ്ടത്തെ ഋഷിമാരും ഇതു പറഞ്ഞിട്ടുണ്ട്. ജനനമരണ ചക്രത്തില്‍നിന്ന് പുറത്തുവരാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങള്‍ക്ക് വേണമെങ്കില്‍ കുറച്ചുകാലം അവിടെ പോകാനും തമാശയായി കളിക്കാനും പിന്നീട് തിരിച്ചുവരാനും സാധിക്കും. അപ്പോള്‍ നിങ്ങള്‍ ഒരു കര്‍മ്മത്താലും ബന്ധിതനല്ല, പൂര്‍ണസ്വതന്ത്രനാണ്.

ജയിലറും തടവുകാരനും അതിനുള്ള ഉത്തമ ദൃഷ്ടാന്തങ്ങളാണ്. തടവുകാരനും ജയിലിലാണ്. ജയിലറും ജയിലിലാണ്. ജയിലര്‍ക്ക് ആവശ്യമുള്ളപ്പോള്‍ അകത്തുപോകാനും പുറത്തുവരാനും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ തടവുകാരന് അതില്ല. നിങ്ങളുടെ അവബോധമാണ് നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരുന്നത്.

കര്‍മ്മം അനന്തമാണ്. കാരണം, സൃഷ്ടി തിരശ്ചീനമല്ല. പല മാനങ്ങളോടുകൂടിയാണത്. സത്യം തിരശ്ചീനമല്ല. അതിനു പല മാനങ്ങളുമുണ്ട്. സത്യം ഗോളരൂപമാണ്. ഒരു ഗോളത്തില്‍ ഓരോ ബിന്ദുവും മറ്റെല്ലാ ബിന്ദുക്കളോടും ബന്ധിക്കപ്പെട്ടിരിക്കുന്നു. ഒരു നേര്‍രേഖയാണെങ്കില്‍ ഒരു ബിന്ദുവിന് മറ്റു രണ്ടു ബിന്ദുക്കളിലേക്കു മാത്രമേ ബന്ധമുണ്ടാകൂ. ഒന്ന് മുമ്പിലും മറ്റൊന്ന് പിന്നിലും ഒരു വൃത്തത്തിലാണെങ്കില്‍ ഒരു ബിന്ദുവില്‍നിന്ന് 360 ഡിഗ്രി ചുറ്റിലും എല്ലാ ഭാഗത്തേയ്‌ക്കും ബന്ധമുണ്ട്. അതുകൊണ്ടാണ് ഭഗവദ്ഗീതയില്‍ ശ്രീകൃഷ്ണന്‍ പറഞ്ഞത്, ”കര്‍മസ്യ ഗഹനാ ഗതിഃ ”അല്ലെങ്കിലും കര്‍മത്തിന്റെ ഗതി ഗഹനമാണ്!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

India

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

Kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

Kerala

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

Kerala

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.