നിന്റെ പ്രാര്‍ത്ഥനകളെ ഒരു ചടങ്ങാക്കി മാറ്റരുത്. പ്രാര്‍ത്ഥന ഈശ്വരനുമായി ചെലവിടുന്ന ചില പ്രതേ്യക നിമിഷങ്ങളാണ്. ഭഗവാന് കരുണാമയനാണ്. അനുഗ്രഹപ്രദാതാവുമാണ്. എല്ലാപേരുടെ പ്രാര്‍ത്ഥനകളിലും അദ്ദേഹം ഉപസ്ഥിതനാണ്. നിന്റെ ഹൃദയത്തിന്റെ അഗാധതയില്‍ നിന്നും ഭഗവാനോട് സംസാരിക്കൂ. പ്രാര്‍ത്ഥനയുടെ സമയത്തെ, നിന്നെ ശക്തിശാലിയാക്കാനും സമ്മര്‍ദ്ദങ്ങളില്‍നിന്നും ഒഴിവായി, വിശ്രാന്തി, നേടാനും, നിന്റെ ക്ഷീണവും വിഷമതകളും ദുരീകരിക്കാനും ഉപയോഗിക്കൂ. നിന്റെ പ്രാര്‍ത്ഥന സത്യസന്ധവും ആത്മാര്‍ത്ഥത തുടിയ്ക്കുന്നതുമാകണം. വിശ്വാസത്തിന്റെ സൗന്ദര്യം പ്രതിഫലിയ്ക്കണം. വിനയവും ആത്മസമര്‍പ്പണവും തുളുമ്പുന്നതായിരിക്കണം. നിസ്വാര്‍ത്ഥമായ പ്രാര്‍ത്ഥകള്‍ എന്നെ അത്യധികം സ്പര്‍ശിക്കുന്നു. ആത്മാര്‍ത്ഥത ലവലേശമില്ലാത്ത പ്രാര്‍ത്ഥനകള്‍കൊണ്ട് നീ നിന്നെതന്നെ കെണിയില്‍പ്പെടുത്തുകയാണ്. ആത്മാര്‍ത്ഥയില്ലാത്ത പ്രാര്‍ത്ഥനകളാലും മുതലക്കണ്ണീരാലും എന്നെ കെണിയില്‍ പെടുത്താന്‍ സാദ്ധ്യമല്ല തന്നെ. എന്നോടുള്ള നിന്റെ സ്നേഹം ഹൃദയത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും ആഴങ്ങളില്‍ നിന്നും ഉത്ഭവിക്കുമ്പോള്‍ എന്റെ വിവിധ രൂപങ്ങളില്‍ നീ എന്നെ സ്വീകരിക്കുമ്പോള്‍ നീ വിനയത്തോടും അര്‍പ്പണത്തോടും കൂടി തലകുനിക്കുമ്പോള്‍ ഞാന്‍ എന്റെ സുവര്‍ണ ചിറകുകള് വിടര്‍ത്തി, നീ തയ്യാറായാല്‍, നിന്നെ എന്റെ കൂടെ ഗൃഹത്തിലേക്ക് തിരിച്ചുകൊണ്ടുപോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: