Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദശാവതാരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2014, 04:58 pm IST
in Samskriti

ഭഗവാന്‍ വിഷ്ണുവിന്റെ അവതാരങ്ങള്‍ അസംഖ്യങ്ങളാണെങ്കിലും അവയില്‍വെച്ച് പ്രധാനപ്പെട്ടത് പത്തെണ്ണമാണ്. ഈ അവതാരങ്ങളുടെ നാമം ഉള്‍ക്കൊള്ളുന്ന ഒരു ശ്ലോകം പ്രസിദ്ധമാണ്.

മത്സ്യകൂര്‍മ്മവരാഹശ്ച

നരസിംഹശ്ച വാമനഃ

രാമോ രാമശ്ച രാമശ്ച

കൃഷ്ണഃ കല്ക്കി ജനാര്‍ദ്ദനഃ

ദശാവതാരങ്ങള്‍ ഓരോന്നായി താഴെ വായിക്കാം.

വിഷ്ണുവിന്റെ ആദ്യത്തെ അവതാരമായി പ്രകീര്‍ത്തിക്കുന്നത് മത്സ്യാവതാരത്തെയാണ്. ബ്രഹ്മാവിന്റെ പൗത്രനും മരീചിയുടെ പുത്രനുമായ കശ്യപന് അദിതി എന്ന ഭാര്യയില്‍ വിവസ്വാന്‍ എന്ന പുത്രന്‍ ജനിച്ചു. വിവസ്വാന്റെ പുത്രനായി വൈവത്വതമനു എന്നുകൂടി പേരുള്ള സത്യവ്രതമനു ജനിച്ചു. ഇദ്ദേഹത്തിന്റെ കാലത്താണ് വിഷ്ണുഭഗവാന്‍ മത്സ്യമൂര്‍ത്തിയായി അവതരിച്ചത്. ഹയഗ്രീവന്‍ എന്ന അസുരനെ നിഗ്രഹിച്ച് വേദങ്ങളെ വീണ്ടെടുക്കുവാനായിരുന്നു ഭഗവാന്‍ മത്സ്യാവതാരത്തെ സ്വീകരിച്ചത്. ഹയഗ്രീവന്‍ എന്ന അസുരന്‍ ബ്രഹ്മാവിന്റെ പക്കല്‍നിന്നും വേദങ്ങളെല്ലാം അപഹരിച്ച് സമുദ്രത്തിന്റെ അടിയില്‍ചെന്ന് ഒളിച്ചിരുന്നു. തന്മൂലം ലോകത്ത് യാഗയജ്ഞങ്ങള്‍ ഒന്നുംതന്നെ നടക്കാതായി. അക്കാലത്ത് സത്യവ്രതമനു കൃതമാലാനദിയുടെ തീരത്തുള്ള ബദരി എന്ന പുണ്യസ്ഥലത്ത് വസിച്ചുകൊണ്ട് തപസ്സനുഷ്ഠിക്കുകയുണ്ടായി. ഒരുനാള്‍ സ്‌നാനം ചെയ്യുന്നതിനായി നദിയില്‍ ഇറങ്ങിയ മനുവിന്റെ കൈയില്‍ ഒരു ചെറിയ മത്സ്യം വന്നുപെട്ടു. രാജാവ് അതിനെ വീണ്ടും ജലത്തിലേക്ക് നിക്ഷേപിക്കുവാന്‍ തുനിഞ്ഞപ്പോള്‍ മത്സ്യം പറഞ്ഞു, ” രാജാവേ, എനിക്ക് വലിയ മത്സ്യങ്ങളെ ഭയമാണ്. അതുകൊണ്ട് അവിടുന്ന് എന്നെ ഉപേക്ഷിച്ച് പോകരുത്”. ഇതുകേട്ട് രാജാവ് മത്സ്യത്തെ ഒരു ചെറിയ കുടത്തിലാക്കിവെച്ചു. ഏതാനും ദിവസങ്ങള്‍കൊണ്ട് മത്സ്യം വളരെയധികം വളര്‍ന്നുവലുതായി. അപ്പോള്‍ രാജാവ് അതിനെയെടുത്ത് ഒരു കുളത്തിലാക്കി. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ മത്സ്യം വളര്‍ന്നുവലുതായി കുളം ആവാസത്തിന് അനുയോജ്യമല്ലാതായിതീര്‍ന്നു. അപ്പോള്‍ രാജാവ് മത്സ്യത്തെ എടുത്ത് ഗംഗാനദിയില്‍ കൊണ്ടുചെന്നാക്കി. ഏതാനും ദിവസങ്ങള്‍ക്കകം മത്സ്യം വളര്‍ന്നുവരികയും അപ്പോള്‍ രാജാവ് അതിനെയെടുത്ത് സമുദ്രത്തില്‍ കൊണ്ടുചെന്നാക്കുകയും ചെയ്തു. തിരികെ പോകുവാന്‍ തുനിഞ്ഞ രാജാവിനോട് ചോദിച്ചു. ”രാജാവേ, അവിടുന്ന് എന്നെ ഉപേക്ഷിച്ചു പോവുകയാണോ”. ഇതുകേട്ട രാജാവ് ചോദിച്ചു.” അല്ലയോ മത്സ്യരാജന്‍, അവിടുന്ന് ആരാണെന്നു പറഞ്ഞാലും”. അപ്പോള്‍ മത്സ്യം ശംഖുചക്രഗദാദ്മാദികളോടുകൂടിയ തന്റെ വൈഷ്ണവ സ്വരൂപത്തെ രാജാവിന് പ്രദര്‍ശിപ്പിക്കുകയും ഇപ്രകാരം അരുളിചെയ്യുകയുമുണ്ടായി. ”രാജാവേ, ഞാന്‍ ഹയഗ്രീവനെ നിഗ്രഹിച്ച് വേദങ്ങള്‍ വീണ്ടെടുക്കുന്നതിനായി അവതരിച്ചിരിക്കുകയാണ്. ഏഴുദിവസത്തിനകം മഹാപ്രളയം സംഭവിക്കും. അവിടുന്ന് ഒരു തോണിയുണ്ടാക്കി ചരാചരങ്ങളുടെ ബീജത്തെയെടുത്ത് സപ്തര്‍ഷികളെ അതില്‍ കയറ്റി രക്ഷപ്പെടുക. ഞാന്‍ അങ്ങയെ സഹായിക്കുന്നതാണ്”.

രാജാവ് മത്സ്യമൂര്‍ത്തിയുടെ ഉപദേശപ്രകാരം പ്രവര്‍ത്തിച്ചു ഏഴാംദിവസം കഴിഞ്ഞ് ഉണ്ടായ പ്രളയത്തില്‍ ലോകത്തിലെ ചരാചരങ്ങളൊക്കെ നശിച്ചുപോയി. ഭഗവാന്റെ അനുഗ്രഹംകൊണ്ട് മനുവും, സപ്തര്‍ഷികളും ജീവജാലങ്ങളുടെ ബീജങ്ങളും മാത്രം രക്ഷപ്പെട്ടു. മനു തോണിയെ മത്സ്യമൂര്‍ത്തിയുടെ കൊമ്പുമായി ബന്ധിച്ചു. മത്സ്യം തോണിയുമായി ഹിമാലയത്തിന്റെ ശൃംഗത്തിലെത്തിച്ചേര്‍ന്നു. പിന്നെ തോണിയെ ആ ശൃംഗത്തില്‍ ബന്ധിക്കുകയും ചെയ്തു. അതിനുശേഷം മത്സ്യമൂര്‍ത്തി സമുദ്രത്തിന്റെ അടിയിലേക്കു ചെന്ന് ഹയഗ്രീവനെ വധിച്ച് വേദങ്ങളെ വീണ്ടെടുത്ത് ബ്രഹ്മാവിന് നല്‍കി.

മത്സ്യമൂര്‍ത്തിയുമായി ബന്ധപ്പെട്ട പുരാണമാണ് മത്സ്യപുരാണം. കേരളത്തില്‍ മത്സ്യമൂര്‍ത്തിക്ക് പ്രതിഷ്ഠയുള്ള അപൂര്‍വക്ഷേത്രമാണ് വയനാട് ജില്ലയിലെ മീനങ്ങാടിയില്‍ സ്ഥിതിചെയ്യുന്ന മത്സ്യാവതാര ക്ഷേത്രം. ഈ ക്ഷേത്രത്തിന്റെ ചുറ്റുമായി 3 കുളങ്ങള്‍ ഉണ്ടായിരുന്നുവത്രേ. അതിലൊന്നില്‍ സ്വര്‍ണവര്‍ണത്തോടുകൂടിയ മത്സ്യത്തെ കണ്ടിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയില്‍ സ്ഥിതിചെയ്യുന്ന ചന്ദ്രമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലും മുഖ്യപ്രതിഷ്ഠ മത്സ്യരൂപിയായ വിഷ്ണുവാണ്.

– രാജേഷ് പുല്ലാട്ടില്‍

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശ്രീശങ്കരനും ശ്രീചക്രവും: അദ്വൈത ദർശനത്തിലെ താന്ത്രിക രഹസ്യം

Kerala

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍
Kerala

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Kerala

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

Education

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

പുതിയ വാര്‍ത്തകള്‍

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

വിവോ, ഐക്യു ഉപയോക്താക്കള്‍ക്ക് ജാഗ്രത; ‘ഒറിജിന്‍ ഒഎസ് അപ്‌ഡേറ്റ്’ ക്ലിക് ചെയ്താല്‍ പണികിട്ടും

Elephant attack worker

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

മ്യാന്മാറിലും മണിപ്പൂരിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് പുലർച്ചെ 5.59ന്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

സംസ്ഥാനത്തെ ഹിന്ദുക്കള്‍ മതേതര ബലിയാടുകള്‍: ഹിന്ദു ഐക്യവേദി

വരുമാനത്തില്‍ ചരിത്രം കുറിച്ച് തപാല്‍ വകുപ്പ്

സംസ്‌കൃതഭാരതി കേന്ദ്രകാര്യാലയം പ്രണവത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൂജയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുത്തപ്പോള്‍. വിഎച്ച്പി അന്താരാഷ്ട്ര രക്ഷാധികാരി ദിനേശ് ചന്ദ്ര, ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി, സംസ്‌കൃതഭാരതി ദേശീയ പ്രസിഡന്റ് പ്രൊഫ. രമേശ്കുമാര്‍
പാണ്ഡെ തുടങ്ങിയവര്‍ സമീപം

സംസ്‌കൃതം ഭാരതത്തിന്റെ ആത്മാവ്: സര്‍സംഘചാലക്

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

പോലീസ് നടപടി നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി: തുഷാര്‍ വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.