Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അമ്മ രസതന്ത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2014, 09:15 pm IST
in Samskriti

സ്ത്രീ സൗന്ദര്യത്തിന്റെ പൂര്‍ണതയാണ് ‘അമ്മ’. അവിടെ മനസ്സിന്റെ സൗന്ദര്യത്തികവ് ദേവീസങ്കല്‍പ്പം പോലെ പ്രകാശിക്കും. സൗന്ദര്യം സ്‌നേഹമാണെന്ന തിരിച്ചറിവാണിത്. മാതൃത്വത്തിന്റെ മഹാസാമ്രാജ്യത്തില്‍ സ്‌നേഹവും വാത്സല്യവും നുകരുന്നവരാണ് അനുഗൃഹീതര്‍. അതു തരുന്നവളാണ് അമ്മയെന്ന സ്ത്രീ.
സ്ത്രീയെ അമ്മയായി ഉയര്‍ത്തിക്കാട്ടുന്ന സംസ്‌കാരമാണ് ഭാരതത്തിന്റേത്. പരസ്ത്രീയെ അമ്മയായിക്കാണുന്ന സമൂഹമനസ്സിന്റെ പരിപാകം, ഭാരതസ്ത്രീയുടെ സുരക്ഷാ കവചവുമായിരുന്നു. സ്ത്രീയെ ഉപഭോഗവസ്തുവായിക്കണ്ട പടിഞ്ഞാറന്‍ സംസ്‌കാരത്തിന് നേര്‍ വിപരീതമാണിത്. (രാവണനെപ്പോലെയുള്ളവരും ഇതുപോലെ സ്ത്രീയെ ഉപഭോഗവസ്തുവായിക്കണ്ടു!). സംസ്‌കാരത്തിലേക്ക് വന്യവും അന്യവുമായ കടന്നുകയറ്റങ്ങളുണ്ടായപ്പോഴാണ്, സ്ത്രീയുടെ ആദരണീയത നഷ്ടപ്പെട്ടത്. നഷ്ടപ്പെടുന്ന ‘അമ്മക്കാല’ത്തെ തിരിച്ചുപിടിക്കാന്‍ രാമായണ കഥാ സന്ദര്‍ഭങ്ങള്‍ നമ്മെ സഹായിക്കുന്നുണ്ട്.

ഇത്തരം മാതൃത്വത്തിന്റെ ഒരോര്‍മ്മപ്പെടുത്തല്‍ രാമായണത്തിലെ സുന്ദരകാണ്ഡത്തിന്റെ തുടക്കത്തില്‍ കാണാം. ‘ദക്ഷിണദിക്കുമാലോക്യ ചാടീടിനാന്‍’ എന്ന് ഹനുമാന്റെ ലങ്കായാത്ര രാമായണം വര്‍ണിക്കുന്നുണ്ട്. ആകാശചാരിയായി, ഇടവേളകളുടെ വിശ്രമം മറന്ന് ഒറ്റയടിക്ക് ദീര്‍ഘദൂരയാത്ര ചെയ്യുകയാണല്ലൊ ഹനുമാന്‍. അദ്ദേഹത്തിന്റെ മനോബലം പരീക്ഷിക്കുവാനാണ് സുരസയെന്ന നാഗമാതാവിനെ സാക്ഷാല്‍ ദേവേന്ദ്രന്‍ പറഞ്ഞയക്കുന്നത്. പേര് സൂചിപ്പിച്ചതുപോലെ രസത്തിന്റെ പരിവേഷവുമായിട്ടാണ് സുരസ വരുന്നതും. തന്റെ വിശപ്പടക്കാനാണ് സുരസ ഹനുമാനെ സമീപിക്കുന്നത്!
കര്‍ത്തവ്യബോധത്തിന്റെ ഉരുക്കുമനസ്സാണ് ഹനുമാന്‍. തന്റെ യാത്രയുടെ പ്രാധാന്യം സുരസയെ ബോധിപ്പിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുമുണ്ട്. പക്ഷേ സ്വന്തം രസനയുടെയും വിശപ്പിന്റെയും തീവ്രതയ്‌ക്കാണ് സുരസ മുന്‍ഗണന കൊടുത്തത്. യാത്രോദ്ദേശ്യം പൂര്‍ത്തിയാക്കിയശേഷം സുരസയുടെ മുന്നിലെത്താമെന്ന വാഗ്ദാനം പോലും അവള്‍ നിരസിച്ചുകൊണ്ട്, ഹനുമാനെ വിഴുങ്ങാനായി വായ തുറക്കുകയാണ്, സുരസ. വിശപ്പിനെ ഏതു രീതിയിലും നമുക്ക് നോക്കിക്കാണാം. അത് ജഠരാഗ്നിയോ കാമാഗ്നിയോ ആയി വ്യാഖ്യാനിക്കുകയും ആവാം. സുരസ എന്ന സ്ത്രീ, ഹനുമാനെന്ന പുരുഷനെ തടഞ്ഞു നിര്‍ത്തി, വിശപ്പടക്കാനുള്ള താല്‍പ്പര്യം പ്രകടിപ്പിക്കുകയാണിവിടെ. വായ തുറന്ന് ഹനുമാനെ തന്നിലേക്കൊതുക്കാനായുന്ന സുരസയുടെ മുന്നില്‍, തന്റെ ശരീരം വലുതാക്കിക്കൊണ്ട് അദ്ദേഹം പ്രതിരോധിക്കുന്നു. അവസാനം, തുറന്ന ആ വലിയ വായയ്‌ക്കു മുന്നില്‍, ഹനുമാന്‍ തന്റെ ശരീരത്തിന്റെ വലുപ്പം പിന്‍വലിച്ച് ഒരു വിരലൊതുക്കത്തിലേക്ക് ചുരുക്കുകയാണ്. പിന്നീട് സംഭവിച്ചത് മറ്റൊരത്ഭുതം തന്നെ. തന്റെ ചെറിയ ശരീരവുമായി അദ്ദേഹം സുരസയുടെ ഉദരത്തിലേക്കിറങ്ങുകയും അതേ ശരവേഗത്തില്‍ തിരിച്ചു പുറത്തുകടക്കുകയും ചെയ്തു. സുരസയുടെ വയറ്റില്‍ നിന്ന് പുറത്തുവന്ന ഹനുമാന്‍ ആ നിമിഷത്തില്‍ അവരുടെ മകനായി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. ആദരവോടെ അമ്മയായി മാറിയ സുരസയെ നമസ്‌കരിച്ചെഴുന്നേല്‍ക്കുന്ന ഹനുമാന്‍ രാമായണകുതുകികള്‍ക്ക് മുന്നില്‍ ഒരു സന്ദേശം വെക്കുകയാണ്. പ്രലോഭനമോ തടസ്സമോ ആയി മുന്നിലെത്തുന്ന സ്ത്രീത്വത്തെ അതിജീവിക്കണമെങ്കില്‍, ആ സ്ത്രീത്വത്തെ സ്വന്തം മാതാവായി മാറ്റിക്കാണണം. അമ്മയെന്ന സങ്കല്‍പ്പത്തിലൂടെ സ്ത്രീയെ കാണാന്‍ കഴിയുമ്പോഴാണ് സമൂഹത്തിലെ സദാചാരാപചയങ്ങള്‍ ഇല്ലായ്‌മ ചെയ്യാന്‍ കഴിയുന്നത്. സീതാരാമന്മാരെ കാട്ടിലേക്കനുഗമിക്കുന്ന ലക്ഷ്മണനോട് ”മാം വിദ്ധി ജനകാത്മജാം” എന്നാണല്ലൊ സുമിത്രയും പറയുന്നത്. ജ്യേഷ്ഠന്റെ ഭാര്യയെ പെറ്റമ്മയെപ്പോലെ സ്‌നേഹാദരങ്ങളോടെ നോക്കിക്കാണുന്ന ദേവനാണ് ലക്ഷ്മണന്‍. അതുപദേശിച്ച സുമിത്രയാണ്, ഒരുപക്ഷെ കുടുംബ ഭദ്രതയെക്കുറിച്ചോര്‍ത്ത് ഏറ്റവും വലിയ ഒരുപദേശം നല്‍കുന്നതും. ഭാര്യയില്‍നിന്നകന്ന് കാട്ടിലലയുന്ന പുരുഷനായ ലക്ഷ്മണന്, കാലാന്തരത്തില്‍ സീതാസാന്നിദ്ധ്യം മനസ്സില്‍ അവിഹിത ചിന്തകള്‍ ഉണര്‍ത്താതിരിക്കാനുള്ള പ്രതിരോധ കുത്തിവെയ്‌പ്പാണ് സുമിത്രയുടെ ഉപദേശം-സ്ത്രീയെ അമ്മയായി കാണുക. ”പുത്രി, ഭഗിനി സഹോദര ഭാര്യയും പുത്രകളത്രവും മാതാവുമൊക്കുമേ” എന്ന് ബാലിയെ ഓര്‍മിപ്പിച്ച ശ്രീരാമനും സ്ത്രീ-അമ്മ രസതന്ത്രത്തിന്റെ ഉപജ്ഞാതാവാണ്.

പ്രൊഫ.വി.ടി.രമ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.