Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമായണത്തിലെ ഭഗവത്ഗീത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2014, 10:35 pm IST
in Samskriti

എപ്പോഴെല്ലാം ധര്‍മത്തിന് ക്ഷീണം സംഭവിക്കുകയും അധര്‍മം ഏറിവരികയും ചെയ്യുന്നുവോ അപ്പോള്‍ അധര്‍മികളെ സംഹരിച്ച് സജ്ജനങ്ങളെ രക്ഷിക്കുന്നതിനായി ഭഗവാന്‍ അവതരിക്കും” എന്ന് ഭഗവത്ഗീതയിലൂടെ മനുഷ്യരാശിക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. എല്ലാ മനുഷ്യര്‍ക്കും എക്കാലവും മാതൃകയായി സ്വീകരിക്കാവുന്ന, ആശ്രയിക്കാവുന്ന അവതാരപുരുഷനാണ് ശ്രീരാമന്‍. ശ്രീരാമന്റെ മഹത്വവും രാമനാമത്തിന്റെ മാഹാത്മ്യവും സ്വന്തം ജീവിതത്തെ എങ്ങനെ പരിവര്‍ത്തനപ്പെടുത്തി എന്ന് സ്വന്തം ആത്മകഥയിലൂടെയാണ് ആദികവി വാല്‍മീകി മനുഷ്യരാശിയെ അറിയിക്കുന്നത്. സാക്ഷാല്‍ ശ്രീരാമചന്ദ്രനോട് തന്നെയാണ് വാല്‍മീകി തന്റെ ആത്മകഥ പറഞ്ഞുകേള്‍പ്പിക്കുന്നത്. പിതാവിന്റെ സത്യം പാലിക്കാന്‍ വനവാസത്തിനായി സീതാദേവിയോടും ലക്ഷ്മണനോടും കൂടി എത്തുന്ന ശ്രീരാമന്‍ വാല്‍മീകിയുടെ ആശ്രമത്തിലെത്തിയാണ് മഹര്‍ഷിയെ കാണുന്നത്. മഹര്‍ഷിയുടെ പാദത്തില്‍ രാമന്‍ നമസ്‌കരിക്കുന്നു. വാല്‍മീകി രാമനെ വാത്സല്യപൂര്‍വ്വം തലോടുന്നു. സീതാദേവിയോടൊപ്പം താമസിക്കാന്‍ സൗകര്യപ്രദമായ ഒരുസ്ഥലം കാണിച്ചുതരണമെന്ന് ശ്രീരാമചന്ദ്രന്‍ അപേക്ഷിക്കുമ്പോള്‍ വാല്‍മീകി നല്‍കുന്ന ഉത്തരം, അതിവിശിഷ്ടമാണ്. വാല്‍മീകി മഹര്‍ഷിയെപ്പോലെയുള്ള ജ്ഞാനികള്‍ വസിക്കുന്ന തീര്‍ത്ഥസ്ഥാനങ്ങളാണ് താമസിക്കാന്‍ ഏറ്റവും ഉചിതം എന്ന സൂചനയോടെയാണ് ശ്രീരാമചന്ദ്രന്‍ ഉത്തമമായ സ്ഥലം കാണിച്ചുതരാന്‍ മഹര്‍ഷിയോട് ആവശ്യപ്പെടുന്നത്. മഹര്‍ഷി നല്‍കുന്ന മറുപടി മനുഷ്യരാശിക്ക് എന്നും മാര്‍ഗദീപമായി നിലകൊള്ളുന്നു. ഈശ്വരചിന്ത ശാശ്വതമായി മനസ്സില്‍ നിലനിര്‍ത്തുക എന്ന മഹനീയമായ ആശയമാണ് മഹര്‍ഷി ലോകത്തിന് നല്‍കുന്നത്. ഈശ്വരനില്‍ സമ്പൂര്‍ണമായ സമര്‍പ്പണമാണ് ജീവിതത്തെ പരിപാവനമാക്കി നിലനിര്‍ത്തുന്നത് എന്ന ആശയം വെളിവാക്കുന്നതാണ് മഹര്‍ഷിയുടെ മറുപടി.

”സന്തുഷ്ടരായ് സമദൃഷ്ടികളായ് ബഹു-

ജന്തുക്കളില്‍ ദ്വേഷഹീനമതികളായ്

ശാന്തരായ് നിന്നെബ്ഭജിക്കുന്നവരുടെ

സ്വാന്തം നിനക്ക് സുഖവാസമന്ദിരം

നിങ്കല്‍ സമസ്തകര്‍മ്മങ്ങള്‍ സമര്‍പ്പിച്ച്

നിങ്കലേദത്തമായൊരു മനസ്സൊടും

സന്തുഷ്ടരായ് മരുവുന്നവര്‍ മാനസം

സന്തതം തേ സുഖവാസായ മന്ദിരം

(അയോധ്യാകാണ്ഡം)

വനവാസയാത്രയ്‌ക്ക് തയ്യാറായി മാതാവ് കൗസല്യാദേവിയോട് യാത്രചോദിക്കുമ്പോള്‍ മാതാവ് ഉന്നയിക്കുന്ന ഒരു കാര്യമാണ് ലക്ഷ്മണകുമാരനെ രോഷാകുലനാക്കുന്നത്. ഭരതന്‍ രാജ്യം ഭരിച്ചുകൊള്ളട്ടെ. പക്ഷേ, രാമന്‍ കാട്ടില്‍പോയി താമസിക്കേണ്ടതുണ്ടോ? ഒരമ്മയുടെ മിതമായ ആഗ്രഹമാണ് കൗസല്യാദേവിയുടെ വാക്കുകളില്‍ ഉള്ളത്:

”നാടുവാഴേണം ഭരതെന്നാകില്‍ നീ

കാടുവാഴേണമെന്നുണ്ടോവിധിമതം

എന്തു പിഴച്ചിതുകൈകേയിയോടുനീ

ചിന്തിക്കഭൂപനോടും കുമാരാബലാല്‍”

എല്ലാവരോടും സ്‌നേഹാദരങ്ങളോടെ മാത്രം പെരുമാറുന്ന രാമനോട് ഇത്തരത്തില്‍ എന്തിന് പ്രവര്‍ത്തിക്കുന്നു എന്നുചിന്തിച്ചപ്പോള്‍ ഒരുതരത്തിലുള്ള നീതീകരണവും കണ്ടെത്താന്‍ ലക്ഷ്മണനാകുന്നില്ല. സ്വബോധം നഷ്ടപ്പെട്ട് കൈകേയി മാതാവിന്റെ കരുണാഹീനമായ തീരുമാനത്തെ അംഗീകരിക്കാന്‍ തയ്യാറായ അച്ഛനെ സംബന്ധിച്ച്, അതിനുകൂട്ടുനില്‍ക്കുന്നവരെയെല്ലാം വധിച്ച് ജ്യേഷ്ഠന്റെ രാജ്യാഭിഷേകം നടത്താനുള്ള കെല്‍പ്പ് എനിക്കുണ്ട് എന്ന് തീരുമാനിച്ചുകൊണ്ട് തന്റെ തീരുമാനം നടപ്പാക്കാന്‍ ലക്ഷ്മണന്‍ തയ്യാറാകുന്ന രംഗം രാമായണത്തിലെ അത്യന്തം സ്‌ഫോടനാത്മകമായ രംഗമാണ്.

രോഷാകുലനായ തന്റെ അനുജനെ സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും അഭിനന്ദനത്തിന്റെയും പാശത്താല്‍ ശ്രീരാമചന്ദ്രന്‍ ബന്ധിതനാക്കുന്ന രംഗം എല്ലാവര്‍ക്കും വിലപ്പെട്ട ജീവിതപാഠമാണ് പകര്‍ന്നുനല്‍കുന്നത്.

തലനാട് ജി.ചന്ദ്രശേഖരന്‍ നായര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)
Kerala

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

Kerala

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

India

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

Kerala

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

Kerala

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

പുതിയ വാര്‍ത്തകള്‍

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.