Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 541-ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2014, 09:49 pm IST
in Samskriti

നൈകസ്ഥാനസ്ഥിതമയോ നാഹം ഗതിമയോ?ഭവം

തദനേന സ്വ എവാസ്മിന്‍ദൃഷ്ടമേതന്‍മയാത്മനി

രാമന്‍ ചോദിച്ചു: അങ്ങ് ഈ രൂപങ്ങളെ കണ്ടത് ഒരിടത്ത് നിന്നാണോ അതോ ആകാശഗമനം നടത്തുമ്പോഴോ?

വസിഷ്ഠന്‍ പറഞ്ഞു: അപ്പോള്‍ എന്നില്‍ അനന്തബോധം തെളിഞ്ഞിരുന്നു. ആ തലത്തില്‍ പോക്കുവരത്തുകള്‍ ഇല്ല. “ഞാനൊരിടത്തും നിന്നില്ല, ഒരിടത്തേയ്‌ക്കും ഗമിച്ചുമില്ല. എല്ലാമെല്ലാം ഞാന്‍ ഒരു സാക്ഷിയെപ്പോലെ അന്തരാത്മാവില്‍ ദര്‍ശിച്ചു. ആത്മാവ് ഞാന്‍ ഉള്ളില്‍ കണ്ട രൂപങ്ങളെ മൂര്‍ത്തീകരിച്ചു.”നീ നിന്റെ ദേഹത്തെ തലമുതല്‍ കാല്‍പ്പത്തിവരെ കാണുന്നതുപോലെ തെളിമയോടെ ഞാന്‍ ബോധമാകുന്ന കണ്ണുകൊണ്ട് എല്ലാം കാണുകയുണ്ടായി. ഇതൊരു സ്വപ്‌നം പോലെയാണ്. സ്വപ്‌നത്തില്‍ എന്തെല്ലാം കാണുന്നുവോ അതെല്ലാം ആകാശസമാനമായ ബോധം തന്നെയാണല്ലോ. ഇപ്പോഴും ആ പ്രബുദ്ധതയുടെ നിറവിലാണ് ഞാന്‍ എല്ലാം അറിയുന്നത്.ഞാനിപ്പോള്‍ പ്രബുദ്ധരുമായി ഒന്നായിത്തീര്‍ന്നിരിക്കുന്നു. അവരെല്ലാം എന്റെതന്നെ ആത്മസത്തയാണെന്ന് ഞാന്‍ അറിയുന്നു.വസ്തു, വിഷയം, വിഷയി, ദൃക്, ദൃശ്യം. ദൃഷ്ടാവ് തുടങ്ങിയ ഭിന്നതകള്‍ ഇല്ലാതെ ശുദ്ധബോധം മാത്രം ഉള്ള ഒരു തലമാണത്.അവിടെ കണ്ട വനിതയെപ്പറ്റി വസിഷ്ഠന്‍ ഇങ്ങിനെപറഞ്ഞു: അവരും ആകാശസമാനമായ ദേഹത്തോടെ ആകാശത്തില്‍ എനിക്കൊപ്പം ഉണ്ടായിരുന്നു. മുന്‍പ് അവരെ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല. അവര്‍ക്ക് ആകാശദേഹമായിരുന്നുവെങ്കിലും ഞാനുമായി സംവദിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നു. സ്വപ്‌നത്തില്‍ ഒരാള്‍ മറ്റൊരാളോട് സംസാരിക്കുന്നതുപോലെയാണെങ്കിലും, സംസ്‌കാരസമ്പന്നമായ സംഭാഷണമായിരുന്നു അവരുടേത്. അന്തരാ നമ്മില്‍ ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നതിന് എന്തൊരു നിശ്ചയമാണ് നിനക്കുള്ളത്? നമുക്കും അവരെപ്പോലെയുള്ള ദേഹങ്ങള്‍ ഉണ്ട്. എന്റെകാര്യത്തിലും നിന്റെ കാര്യത്തിലും അവരുടെ കാര്യത്തിലും ഇത് സത്യമത്രേ. സ്വപ്‌നത്തിലെ യുദ്ധം എന്നപോലെ മനുഷ്യര്‍ ഈ ജീവിതത്തിലും അവര്‍ ‘യഥാര്‍ത്ഥ’ അനുഭവങ്ങള്‍ക്ക് വിധേയരാവുന്നു. എന്തൊക്കെയായാലും എല്ലാ ഉദാഹരണങ്ങളും അപര്യാപ്തങ്ങളാണ്. സത്യത്തെ വാക്കുകള്‍ കൊണ്ട് പറയാന്‍ ആവില്ല. ‘നിങ്ങള്‍ എങ്ങിനെയാണ് സ്വപ്‌നം കാണുന്നത്?’ എന്നൊരാള്‍ ചോദിക്കുകയാണെങ്കില്‍ അതിന്റെ ഉത്തരം ‘നിങ്ങള്‍ കാണുന്നതുപോലെ’ എന്നേ പറയാനാവൂ. ഈ വാചകകസര്‍ത്തുകള്‍ എല്ലാം കാര്യം മനസ്സിലാക്കാന്‍ മാത്രമാണ്. ഈ വിശ്വവും നീ സ്വപ്‌നത്തില്‍ കാണുന്നതും എല്ലാമെല്ലാം ബ്രഹ്മം മാത്രം. ഇക്കാണുന്ന പ്രപഞ്ചസൃഷ്ടിയും സ്വപ്‌നങ്ങളും തമ്മില്‍ അന്തരമില്ല. ഉണരുന്നതിനു മുന്പ് അനുഭവിക്കുന്നതിന് സ്വപ്‌നം എന്ന് പറയുന്നു. സൃഷ്ടിയുടെ ആരംഭത്തില്‍ ഉണ്ടായ അറിവ് അല്ലെങ്കില്‍ അനുഭവമാണ് ജാഗ്രത് അവസ്ഥ. ലോകമെന്ന അസ്തിത്വത്തെപ്പറ്റിയുള്ള അനുഭവം ഒരു നീണ്ട സ്വപ്‌നമത്രേ. അത് മിഥ്യയാണ്. ശാശ്വതമായ സത്യത്തില്‍ അധിഷ്ഠിതമായ ശുദ്ധബോധമാണത്. നീയാണ് നിന്റെ സ്വപ്‌നത്തിനെ കാണുന്നവന്‍. അതുപോലെ അനന്തബോധമാണ് ലോകമെന്ന ഈ നീണ്ടസ്വപ്‌നത്തെ, സൃഷ്ടിയെ അറിയുന്നത്. ദൃശ്യവും, ദൃഷ്ടാവും ബോധമാണ്. അതിനിടയിലെ ദൃഷ്ടിയെന്ന പ്രതിഭാസവും ശുദ്ധമായ അവിച്ഛിന്നമായ അവികലമായ ബോധം തന്നെയാണ്. കാര്യങ്ങള്‍ അങ്ങിനെയിരിക്കെ സൃഷ്ടി സത്യമെന്നെങ്ങിനെ നിര്‍വചിക്കാനാവും? ദേഹമെടുത്ത നമ്മുടെ സ്വപ്‌നവസ്തുക്കള്‍ക്ക് അസ്തിത്വമില്ലല്ലോ? ‘നാമരൂപരഹിതമായ അനന്തബോധം’ എന്ന നീണ്ട സ്വപ്‌നത്തിനും അസ്തിത്വമില്ല. അത് അനുപാധികമായ ബ്രഹ്മം തന്നെയാകുന്നു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)
Kerala

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

Kerala

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

India

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

Kerala

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

പുതിയ വാര്‍ത്തകള്‍

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.