Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആം ആദ്മിയുടെ സാമ്രാജ്യത്വ പിതൃത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2014, 09:50 pm IST
in Vicharam

നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ്സും ഇടതുപക്ഷ പാര്‍ട്ടികളും ന്യൂനപക്ഷ തീവ്രവാദികളും ആഗോള എന്‍ജിഒ കൂട്ടായ്‌മയും ചേര്‍ന്നു സൃഷ്ടിച്ചിരിക്കുന്ന യുദ്ധമുന്നണി ക്രൈസ്തവ സാമ്രാജ്യത്വത്തിന്റെ പ്രച്ഛന്നമുഖമാണ്‌. അവരുടെ ലക്ഷ്യം ഭാരതത്തെ ചിന്നഭിന്നമാക്കുക, സുവിശേഷവല്‍ക്കരിക്കുക, മൂന്നാം സഹസ്രാബ്ദം അവസാനിക്കും മുമ്പ്‌ ഏഷ്യയെ കീഴടക്കുക എന്നതാണ്‌. ദേശീയ പ്രസ്ഥാനങ്ങള്‍ മോദിയെ മുന്നില്‍ നിര്‍ത്തി നടത്തുന്ന പ്രതിരോധം ക്രൈസ്തവ സാമ്രാജ്യത്വത്തിന്‌ കനത്ത വെല്ലുവിളിയാണ്‌. ക്രൈസ്തവ സാമ്രാജ്യം മോദിയില്‍ കരുത്തനായ ഒരു ഭാരതീയനെ കാണുന്നു. ഭരണാധികാരിയെ കാണുന്നു. രാഷ്‌ട്രതന്ത്രഞ്ജനെ കാണുന്നു. ഇങ്ങനെയുള്ള ഒരാള്‍ക്കും അദ്ദേഹത്തിനു പിന്നില്‍ നില്‍ക്കുന്ന പ്രത്യയശാസ്ത്രത്തിനും ഒന്നാം സഹസ്രാബ്ദത്തില്‍ ക്രൈസ്തവ സാമ്രാജ്യം തല്ലിക്കെടുത്തിയ പൗരാണിക ഗ്രീക്കിലെ ക്ഷേത്രവിളക്കുകള്‍ വീണ്ടും കത്തിച്ചുവെയ്‌ക്കാന്‍ കഴിയുമെന്നും ആ വെളിച്ചത്തില്‍ ലോകമെങ്ങുമുള്ള പൗരാണിക ദേവീദേവന്മാര്‍ ഉണരുമെന്നും അവര്‍ ഭയപ്പെടുന്നു. രണ്ടാം സഹസ്രാബ്ദത്തില്‍ ക്രൈസ്തവ സാമ്രാജ്യം ഇരുട്ടിലടച്ച ആഫ്രിക്കയുടെ ജീവന്‍, മോദിയുടെ നേതൃത്വത്തിലുള്ള ഭാരതം പുനരുജ്ജീവിപ്പിക്കുമെന്ന്‌ അവര്‍ കരുതുന്നു. കോണ്‍ഗ്രസ്സിനെ ക്രൈസ്തവ വല്‍ക്കരിക്കുക, ഭാരതത്തെ വരുതിയിലാക്കുക, ഏഷ്യയെ വീഴ്‌ത്തുക എന്നീ അജണ്ടയ്‌ക്ക്‌ തിരിച്ചടിയായി യൂറോപ്പിനേയും അമേരിക്കയേയും ആഫ്രിക്കയേയും സാംസ്ക്കാരികമായി പുനരുജ്ജീവിപ്പിക്കാന്‍ ശേഷിയുള്ള പോരാളിയാണ്‌ മോദിയെന്നത്‌ ക്രൈസ്തവ സാമ്രാജ്യം തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെയാണ്‌ മോദിക്കെതിരെയുള്ള യുദ്ധമുന്നണിയുമായി, ഏറെക്കുറെ പരസ്യമായി, അമേരിക്കന്‍ നേതൃത്വത്തില്‍ ക്രൈസ്തവ സാമ്രാജ്യത്വം രംഗത്തുവന്നത്‌.

ഈ യുദ്ധമുന്നണി 2004 ജനുവരി 16 മുതല്‍ 24 വരെ മുംബൈയില്‍ നടന്ന വേള്‍ഡ്‌ സോഷ്യല്‍ ഫോറത്തോടൊപ്പം((WSF) സജീവമായതാണ്‌. 111 രാജ്യങ്ങളില്‍ നിന്നായി എഴുപത്തി അയ്യായിരത്തോളം എന്‍ജിഒകളുടെ പ്രതിനിധികള്‍ പങ്കെടുത്ത കണ്‍വെന്‍ഷനില്‍, Action Aid എന്ന ആഗോള എന്‍ജിഒയുടെ അന്നത്തെ തലവനും ഇപ്പോള്‍ യുഎന്‍ഡിപി എന്ന ആഗോള എന്‍ജിഒയുടെ അന്തര്‍ദ്ദേശീയ ഉപദേശകനായി ബാങ്കോക്ക്‌ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ജോണ്‍ ശാമുവലിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച മാര്‍ഗ്ഗരേഖയില്‍ ഇന്ത്യയിലെ ‘വര്‍ഗ്ഗീയ ശക്തികളെ’ നേരിടാന്‍ മൂന്ന്‌ നിര്‍ദ്ദേശങ്ങളാണ്‌ അംഗീകരിക്കപ്പെട്ടത്‌. 1) കോണ്‍ഗ്രസ്സിന്റെ രാജ്യവ്യാപകമായ അടിത്തറ ഉപയോഗിക്കുക. 2) ഇടതുപക്ഷവും സോഷ്യലിസവും രൂപപ്പെടുത്തിയ ചിന്താമണ്ഡലം ഉപയോഗിക്കുക. 3) രാജ്യവ്യാപകമായി പടര്‍ന്നുപന്തലിക്കുന്ന എന്‍ജിഒകളുടെ കൂട്ടായ്‌മയെ പ്രയോജനപ്പെടുത്തുക. സിപിഎം അടക്കം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മുംബൈ സമ്മേളനത്തിന്‌ സാദ്ധ്യമായ എല്ലാ പിന്‍തുണയും നല്‍കിയിരുന്നു. അരുന്ധതി റോയ്‌, അരുണാറോയ്‌, മേധാപട്കര്‍ എന്നിവരെ മുന്നില്‍ നിര്‍ത്തി ദേശീയ ശക്തികളെ വര്‍ഗ്ഗീയ ശക്തികളെന്നും ദേശീയ ഉണര്‍വ്വിന്‌ വര്‍ഗ്ഗീയവാദമെന്നും ആക്ഷേപിച്ചുകൊണ്ട്‌ ഗുജറാത്തിലും കാശ്മീരിലും ആയിരക്കണക്കിന്‌ മുസ്ലിങ്ങളെ കൊന്നൊടുക്കുന്നു എന്ന പ്രചാരണമാണ്‌ മുംബൈ സമ്മേളനത്തില്‍ മുഴങ്ങിക്കേട്ടത്‌.

വേള്‍ഡ്‌ സോഷ്യല്‍ ഫോറം വര്‍ഗ്ഗീയതയ്‌ക്കും ആഗോളവല്‍ക്കരണത്തിനും എതിരായ കൂട്ടായ്‌മയാണെന്നതിന്റെ നിജസ്ഥിതി എന്താണ്‌? വേള്‍ഡ്‌ ചര്‍ച്ച്‌ കൗണ്‍സിലും (WCC) യും കാരിത്താസ്‌ ഇന്റര്‍നാഷണലും ഉള്‍പ്പെട്ടതാണ്‌ WSF-ന്റെ അന്തര്‍ദ്ദേശീയ ഭരണനിര്‍വ്വഹണ സമിതി. അവരാണ്‌ WSFന്‌ ബൗദ്ധിക നേതൃത്വം നല്‍കുന്നത്‌. ജര്‍മ്മന്‍ ഗ്രീന്‍ പാര്‍ട്ടിയുടെ എന്‍ജിഒ ആയ ഹെന്റിച്ച്‌ ബൗള്‍ ഫൗണ്ടേഷന്‍ അമേരിക്കന്‍ കുത്തകകളുടേയും സര്‍ക്കാരിന്റെയും സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന റോക്ക്‌ ഫെല്ലര്‍, മാര്‍ക്ക്‌ ഫാമിലി, ടൈഡ്‌, ഫോഡ്‌ എന്നീ ഫൗണ്ടേഷനുകളും OXFAM, Action Aid, Netherland Novib എന്നീ ആഗോള എന്‍ജിഒകളും ണടഎ ല്‍ നിരീക്ഷക പദവിയുള്ള The Fundars network of Traid and Globalization (FTNG)എന്ന സ്ഥാപനം വഴി WSF ലേക്ക്‌ പണം ഒഴുക്കി മുതലാളിത്വത്തിനും കുത്തകകള്‍ക്കും വേണ്ട സാമൂഹ്യ-രാഷ്‌ട്രീയ സാഹചര്യമൊരുക്കുകയാണ്‌ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്‌.

വേള്‍ഡ്‌ സോഷ്യല്‍ ഫോറത്തിന്റെ ഇന്ത്യന്‍ അടിത്തറ National Alliance of- Peoples Movement (NAPM), Wada Na Toda Abhiyan (WNTA) എന്നിവയാണ്‌. NAPM അയോദ്ധ്യാ പ്രക്ഷോഭത്തിനെതിരെ മേധാപട്കറുടെ നേതൃത്വത്തില്‍ രൂപപ്പെട്ട 250 ഓളം എന്‍ജിഒകളുടെ കൂട്ടായ്‌മയാണ്‌. അരുണാറോയ്‌, ബിനായക്‌ സെന്‍, സന്ദീപ്‌ പാണ്ടേ, മലയാളിയായ സി.ആര്‍. നീലകണ്ഠന്‍ എന്നിവര്‍ NAPMന്റെ ദേശീയ നേതൃത്വത്തിലുണ്ട്‌. WNTA മൂവായിരത്തോളം ഇന്ത്യന്‍ എന്‍ജിഒകളുടെ കൂട്ടായ്‌മയാണ്‌. വേള്‍ഡ്‌ വിഷന്റെ റെനിജേക്കബ്ബ്‌, പുരോഹിതനായ തോമസ്‌ പലിയത്തന്‍, ഡോ. പോള്‍ ദിവാകര്‍ എന്നിവര്‍ WNTA യുടെ ഭരണനേതൃത്വത്തിലുണ്ട്‌. പോള്‍ ദിവാകര്‍ അമേരിക്കന്‍ കേന്ദ്രമാക്കി ദളിതരെ ദേശീയമുഖ്യധാരയില്‍നിന്ന്‌ മാറ്റാന്‍ ശ്രമിക്കുന്ന ദളിത്‌ എന്‍ജിഒ നെറ്റ്‌വര്‍ക്കിന്റെ മുഖ്യകണ്ണിയാണ്‌.

ഇന്ത്യയിലെ 15 ലക്ഷത്തോളം വരുന്ന എന്‍ജിഒകളെയും അതിലെ 32 ലക്ഷത്തോളം വരുന്ന ജീവനക്കാരേയും സംയോജിപ്പിച്ചുകൊണ്ട്‌ പഞ്ചായത്തു മുതല്‍ പാര്‍ലമെന്റ്‌ വരെയുള്ള ജനാധിപത്യ സംവിധാനങ്ങളെ മറികടക്കുന്നതിനുള്ള തന്ത്രമാണ്‌ ക്രൈസ്തവ സാമ്രാജ്യത്വം മെനയുന്നത്‌. National Advisory Council (NAC) വഴി പാര്‍ലമെന്റിനു മുകളിലൂടെ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ എന്‍ജിഒ മേധാവികളുടെ ഭരണമാണ്‌ യുപിഎ കാലഘട്ടത്തില്‍ നടന്നത്‌. NAPM നേതാവ്‌ അരുണാ റോയ്‌, OXFAM ഇന്ത്യയുടെ ഗവേണിംഗ്‌ ബോഡി മെമ്പര്‍ ഫറാ നഖ്‌വി, Action Aid-ന്റെ മുന്‍ ഇന്ത്യന്‍ മേധാവി ഹര്‍ഷ്‌ മന്ദര്‍, ഫോര്‍ഡ്‌ ഫൗണ്ടേഷന്റെ പ്രോഗ്രാം ഓഫീസറും പ്രധാന്‍ എന്ന എന്‍ജിഒയുടെ സ്ഥാപകനുമായ ദീപ്‌ ജോഷി, സെന്റര്‍ ഫോര്‍ ഡെവലപ്പിംഗ്‌ സൊസൈറ്റി (CSDS) ഡയറക്ടര്‍ യോഗേന്ദ്ര യാദവ്‌, ബെല്‍ജിയംകാരന്‍ ജീന്‍ ഡ്രീസ്‌ എന്നിവരാണ്‌ തൊഴിലുറപ്പ്‌ പദ്ധതി, ഭക്ഷ്യസുരക്ഷ, അറിയാനുള്ള അവകാശം, വിദ്യാഭ്യാസ അവകാശം എന്നീ പദ്ധതികളടക്കം യുപിഎ കാലഘട്ടത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച എല്ലാ ബില്ലുകളുടേയും കരട്‌ തയ്യാറാക്കിയത്‌. Prevention of Communal Violence Bill അഥവാ ഹിന്ദുമാരണബില്ല്‌ എന്‍എസിക്കുവേണ്ടി തയ്യാറാക്കിയത്‌ ഹര്‍ഷ്മന്ദര്‍, അരുണറോയ്‌, ജീന്‍ ഡ്രീസ്‌, ടീസ്താസെതല്‍വാദ്‌, ജോണ്‍ ദയാല്‍, സെയ്ദ്‌ ഷഹാബുദ്ദീന്‍ എന്നിവരടങ്ങുന്ന എന്‍എസിയിലെ പ്രത്യേക കമ്മറ്റിയാണ്‌.

അരുണാറോയിയാണ്‌ പാര്‍ലമെന്റ്‌ ആക്രമണകേസ്സില്‍ പ്രതിയായ അജ്മല്‍ കസബിന്റെ വധശിക്ഷ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രചാരണത്തിന്‌ നേതൃത്വം നല്‍കിയത്‌. ഫറാ നഖ്‌വിയുടെ OXFAM INDIA യാണ്‌ കൂടംകുളം ആണവ റിയാക്ടറിനെതിരെ നടന്ന പ്രക്ഷോഭത്തിന്‌ ചുക്കാന്‍ പിടിച്ചത്‌. എന്‍എസിയിലെ അധികാര സേനയില്‍ ഒന്നാമനായിരുന്ന ഹര്‍ഷ്‌ മന്ദര്‍ നരേന്ദ്രമോദിയെ വിമര്‍ശിച്ചുകൊണ്ട്‌ ഐഎഎസ്‌ രാജിവെച്ച്‌ ആഗോള എന്‍ജിഒ ആയ Action Aid ന്റെ തലപ്പത്തെത്തി. എന്‍എസിയില്‍ വിദ്യാഭ്യാസ അവകാശബില്ലിന്റെ പണിപ്പുരയിലുണ്ടായിരുന്ന യോഗേന്ദ്ര യാദവ്‌ 2011 വരെ രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയ ഉപദേശകനായിരുന്നു. സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ്‌ ഡെവലപ്പിംഗ്‌ സൊസൈറ്റി (CSDS) യുടെ പേരില്‍ മൂന്നു ലക്ഷത്തി അന്‍പതിനായിരം ഡോളര്‍ ഫോര്‍ഡ്‌ ഫൗണ്ടേഷന്റെ ഡെമോക്രസി ആന്റ്‌ ഗവേണന്‍സ്‌ യോഗേന്ദ്രയാദവ്‌ കൈപ്പറ്റിയിരിക്കുന്നു. ഫോര്‍ഡ്‌ ഫൗണ്ടേഷന്റെ ഇതേ വകുപ്പാണ്‌ അറബ്‌ വസന്തത്തിന്‌ വേണ്ട സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്‌. കൂടാതെ ഇന്റോ ഡെച്ച്‌ പ്രോഗ്രാം ആള്‍ട്ടര്‍നേറ്റീവ്‌ ഡവലപ്പ്മെന്റി(IPAD)നിന്നും ഇന്റോ ഡച്ച്‌ പ്രോഗ്രാമില്‍ നിന്നും സാമ്പത്തിക സഹായം ഇദ്ദേഹം വാങ്ങി.

എന്‍എസിയിലെ മറ്റൊരംഗമായ ദീപ്‌ ജോഷി ഫോര്‍ഡ്‌ ഫൗണ്ടേഷന്റെ പ്രോഗ്രാം ഓഫീസറായിരുന്നു. ദീപ്‌ ജോഷിയുടെ എന്‍ജിഒ ആയ പ്രധാനിന്റെ മുഖ്യപങ്കാളിയായ മീനാ സന്യാല്‍, റോയല്‍ ബാങ്ക്‌ ഓഫ്‌ സ്കോട്ട്ലന്റ്‌ ഫൗണ്ടേഷന്റെ ഇന്ത്യന്‍ മേധാവിയാണ്‌. (RBS) ആര്‍ബിഎസ്സിന്‌ ഇന്ത്യയില്‍ വിവിധ പ്രോജക്റ്റുകളിലായി മൂന്ന്‌ ലക്ഷം കുടുംബങ്ങളുമായി സമ്പര്‍ക്കമുണ്ട്‌. ഈ എന്‍എസി അംഗങ്ങള്‍ എല്ലാംതന്നെ ഫോര്‍ഡ്‌ ഫൗണ്ടേഷനുമായി വര്‍ഷങ്ങളായി സാമ്പത്തിക ഇടപാടുകള്‍ നടത്തിവരുന്നു. ഫോര്‍ഡ്‌ ഫൗണ്ടേഷന്‍ വിവിധ പദ്ധതികളിലായി 3250 കോടിയിലധികം ഇന്ത്യയില്‍ ചെലവാക്കിയിട്ടുണ്ട്‌. ഫോര്‍ഡ്‌ ഫൗണ്ടേഷന്‍ എന്നത്‌ യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‌ വേണ്ടി പണമിടപാടു നടത്തുന്ന സിഐഐയുടെ ഒരു പോഷക സ്ഥാപനമാണ്‌. അരവിന്ദ്‌ കേജ്‌രിവാള്‍, പ്രശാന്ത്‌ ഭൂഷണ്‍ എന്നിവര്‍ എന്‍എസി അംഗങ്ങളോടൊപ്പം ചേര്‍ന്ന്‌ ആഗോള എന്‍ജിഒകള്‍ക്കുവേണ്ടി ഇന്ത്യയുടെ സാമൂഹിക സേവനമേഖലകളുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.

ക്രൈസ്തവ സാമ്രാജ്യത്വത്തിന്റെ മൂന്നു പ്രമുഖ പോരാളികളാണ്‌ NAPMന്റെ കീഴില്‍ യുപിഎ കാലഘട്ടത്തില്‍ തിളങ്ങിയത്‌. മണിപ്പൂരിനെ ക്രൈസ്തവവല്‍ക്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക്‌ ശക്തിപകരാന്‍ നിരാഹാരം നടത്തുന്ന ഇറോം ശര്‍മ്മിള. മാവോയിസ്റ്റ്‌ നേതാവും ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടതുമായ ബിനായക്‌ സെന്‍ അമേരിക്കക്കും ഫ്രാന്‍സിനും വേണ്ടി ഇന്ത്യന്‍ ന്യൂക്ലിയര്‍ റിയാക്ടറുകള്‍ ഉപേക്ഷിക്കാന്‍ ഇടയിന്തിക്കര പള്ളി കേന്ദ്രമാക്കി നടന്ന കൂടംകുളം സമരനായകന്‍ ഉദയകുമാര്‍ എന്നിവരാണ്‌. ഇതില്‍ ബിനായക്‌ സെന്നിന്‌ 2011 ഏപ്രില്‍ 11 ന്‌ സുപ്രീം കോടതി ജാമ്യം നല്‍കി. 2011 മെയ്‌ 11 ന്‌ ഭാരത സര്‍ക്കാര്‍ അദ്ദേഹത്തെ പ്ലാനിംഗ്‌ കമ്മീഷന്‌ ഉപദേഷ്ടാവായി നിയമിച്ചു. പ്രധാനമന്ത്രി അടക്കം ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിയില്‍ വിശ്വസിക്കുന്ന എല്ലാവരും ഇന്ത്യനേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മാവോയിസ്റ്റ്‌ പ്രസ്ഥാനങ്ങളില്‍ നിന്നാണെന്ന്‌ അംഗീകരിക്കുമ്പോള്‍ തന്നെയാണ്‌ ബിനായക്‌ സെന്നിന്റെ ഈ നിയമനം. മാവോയിസ്റ്റ്‌ പ്രസ്ഥാനങ്ങളെ ഏകോപിപ്പിക്കാന്‍ ബൗദ്ധിക നേതൃത്വം നല്‍കുന്ന സന്ദീപ്‌ പാണ്ഡെ NAPMന്റെ ദേശീയ നേതാവാണ്‌.

അതേസമയം യുപിഎ സര്‍ക്കാരിന്റെ ഉപദേഷ്ടാക്കളില്‍ ഒരാളുമായിരുന്നു. അമേരിക്ക കേന്ദ്രീകരിച്ച്‌ രാജ്യവ്യാപകമായി ദളിത്‌ തീവ്രവാദത്തിന്‌ പിന്‍തുണനല്‍കുന്ന ദളിത്‌ ഫൗണ്ടേഷനില്‍പ്പെട്ട മുപ്പതോളം എന്‍ജിഒകളുണ്ട്‌. അവര്‍ക്ക്‌ ബൗദ്ധിക നേതൃത്വം നല്‍കുന്ന സെയ്ദ്‌ ഹമീദ്‌ പ്ലാനിംഗ്‌ ബോര്‍ഡില്‍ എന്‍ജിഒ സ്റ്റിയറിംഗ്‌ കമ്മറ്റിയുടെ ചെയര്‍മാനായിരുന്നു. ലോകമെമ്പാടും മോദിക്കെതിരെ വന്‍ പ്രചാരണം നടത്തുന്ന ജനവികാസ്‌ എന്ന ഗുജറാത്തി എന്‍ജിഒയുടേയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ദളിത്‌ സ്റ്റഡിയുടേയും രംഗനാഥമിശ്ര കമ്മീഷന്റെ മുഖ്യപണിപ്പുരയായിരുന്ന ദല്‍ഹി സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും ട്രസ്റ്റിയാണ്‌ സെയ്ദ്‌ ഹമീദ്‌. 2007 നും 2011 നും ഇടയ്‌ക്ക്‌ ജനവികാസിനു മാത്രം 25 കോടി രൂപയാണ്‌ വിവിധ വിദേശ എന്‍ജിഒകളില്‍ നിന്ന്‌ ലഭിച്ചത്‌. ഈ കൂട്ടുകെട്ടുകള്‍ സൂചിപ്പിക്കുന്നത്‌ യുപിഎ ഭരണകാലം ആഗോള എന്‍ജിഒകളുടെതായിരുന്നുവെന്നതാണ്‌. ഇവരുടെ ഇടയിലൂടെ അരവിന്ദ്‌ കേജ്‌രിവാളിനെ എന്‍എസിയിലെത്തിക്കാന്‍ 2006 ല്‍ സ്വാമി അഗ്നിവേശും ദിഗ്‌വിജയ്‌ സിംഗും സോണിയയ്‌ക്ക്‌ ശുപാര്‍ശകത്ത്‌ നല്‍കിയിരുന്നതായി ദിഗ്‌വിജയ്‌ സിംഗ്‌ അടുത്തിടെ വെളിപ്പെടുത്തുകയുണ്ടായി. ഐആര്‍എസ്‌ ഉദ്യോഗസ്ഥനായ കേജ്‌രിവാള്‍ ഔദ്യോഗിക കാലഘട്ടം മുഴുവന്‍ ദല്‍ഹിയില്‍ തുടരാന്‍ അനുവദിച്ചത്‌ 2004 ല്‍ സോണിയ ഗാന്ധി ധനകാര്യമന്ത്രിയ്‌ക്കും പ്രധാനമന്ത്രിയ്‌ക്കും നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു. ഈ എന്‍ജിഒ മേധാവികളും അമേരിക്കന്‍ നേതൃത്വത്തിലുള്ള ക്രൈസ്തവ സാമ്രാജ്യത്വവുംകൂടി കോണ്‍ഗ്രസ്സിനുവേണ്ടി പ്രസവിച്ചതാണ്‌ ആം ആദ്മി പാര്‍ട്ടിയെ.

മനോമോഹന്‍

തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image
India

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ
Football

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.