ധാക്ക: ശ്രീലങ്കന്‍ ക്രിക്കറ്റ് താരം കുമാര്‍ സംഗക്കാരക്ക് പിന്നാലെ മുന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ദ്ധനെയും ട്വന്റി 20 മതിയാക്കുന്നു. ബംഗ്ലാദേശില്‍ നടക്കുന്ന ലോകകപ്പോടെ ട്വന്റി 20 മത്സരങ്ങളില്‍ നിന്നും വിരമിക്കുകയാണെന്ന് ജയവര്‍ദ്ധനെ പ്രഖ്യാപിച്ചു. ട്വന്റി 20യില്‍ ശ്രീലങ്കയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് 36കാരനായ ജയവര്‍ദ്ധനെ. ഇന്നലെയാണ് ടീമില്‍ ജയവര്‍ധനെയുടെ സഹതാരമായ സംഗക്കാര രാജ്യാന്തര ട്വന്റി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസമാണ് സംഗക്കാര ട്വന്റി 20യില്‍ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.
കഴിഞ്ഞ നാലു ട്വന്റി20 ലോകകപ്പുകളിലും ജയവര്‍ധനെ ശ്രീലങ്കയ്ക്കായി കളിച്ചിരുന്നു. കഴിഞ്ഞ തവണത്തെ ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ലങ്ക വിന്‍ഡീസിനോട് പരാജയപ്പെട്ടപ്പോള്‍ ജയവര്‍ധനെയായിരുന്നു ലങ്കന്‍ നായകന്.
49 മത്സരങ്ങളില്‍ നിന്നായി 1335 റണ്‍സാണ് ട്വന്റി 20യില്‍ നിന്നും ജയവര്‍ദ്ധനെയുടെ സമ്പാദ്യം. ഒരു സെഞ്ച്വറിയും എട്ട് അര്‍ദ്ധസെഞ്ച്വറികളും ജയവര്‍ദ്ധനെയുടെ പേരിലുണ്ട്. സിബാബ്വെക്കെതിരെയായിരുന്നു സെഞ്ച്വറി പ്രകടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: