Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കടലമ്മയെ അഴുക്കുകൊണ്ട്‌ അഭിഷേകം ചെയ്യുന്നവര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2014, 09:53 pm IST
in Vicharam

ദൈവികതയിലേക്കുയര്‍ന്ന ഭാരതീയ സ്ത്രീത്വത്തിന്റെ സംശുദ്ധിയുടെ ഉജ്ജ്വല മാതൃകയാണ്‌ അമൃതാനന്ദമയീ ദേവി. ശാരദാദേവിയും സിസ്റ്റര്‍ നിവേദിതയും വള്ളിക്കാവിലെ പൊന്നമ്മയായ അമൃതമ്മയും പ്രപഞ്ചശക്തിയുടെ പുനരവതാരങ്ങളാണ്‌.

ദിവ്യയായ ഒരമ്മയുടെ വാത്സല്യം, സുരക്ഷിതത്വം, സ്നേഹശാസനം ഇവയൊക്കെയാണ്‌ സംശുദ്ധിയുടെ സരസ്വതി ദേവിയും മഹാലക്ഷ്മിയുമായ മാതാ അമൃതാന്ദമയി ദേവി. പതിനായിരക്കണക്കിന്‌ പെണ്‍കുട്ടികള്‍ ജാതി മതഭേദമെന്യേ അമൃതാന്ദമയി ദേവിയുടെ ശിഷ്യകളായി ആ കാരുണ്യത്തിന്റെ സാന്ത്വനശാന്തി അനുഭവിക്കുന്നു. ആ മുഖങ്ങളിലേക്കൊന്ന്‌ നോക്കണം. ഭസ്മക്കുറി തൊട്ട ആ വദനങ്ങളില്‍ ദൈവത്തിന്റെ കയ്യൊപ്പുള്ള ആദ്ധ്യാത്മിക തേജസ്സ്‌ കാണാം. ‘ലൗജിഹാദ്‌’, മദ്യപരുടെ കൂടെയുള്ള ശിഥില കുടുംബജീവിതം, ലഹരിക്കടിമപ്പെട്ടവരുടെ പീഡനങ്ങള്‍, സ്ത്രീപീഡനം, മതപരിവര്‍ത്തന ലോബിയുടെ അധാര്‍മിക മാര്‍ഗ്ഗങ്ങള്‍, മൊഴി ചൊല്ലലിലേയും കണ്ണുനീരിന്റേയുമായ ജീവിതത്തിന്റെ വസന്തകാലവും ഭാവിയും….ഇത്തരം വര്‍ത്തമാനകാല ജീവിതത്തിന്റെ സമസ്യകളില്‍നിന്നും പീഡനങ്ങളില്‍നിന്നുമാണ്‌ അമൃതാന്ദമയീ ദേവിയും സഹസ്വാമിമാരും സ്വാമിനിമാരും പരസഹസ്രം യുവതീയുവാക്കളെ മോചിപ്പിച്ചത്‌.

ഹൈന്ദവ ധര്‍മത്തിന്റെ ആനന്ദദായകമായ ആത്മീയത നേരിട്ടനുഭവിക്കണമെങ്കില്‍ നിങ്ങളമ്മയെ കാണണം, ഒരമ്മയ്‌ക്ക്‌ മാത്രം നല്‍കാന്‍ കഴിയുന്ന ആ സ്നേഹാശ്ലേഷത്തിന്റെ ആത്മാനന്ദം അനുഭവിച്ചറിയണം. ‘അമ്മയുടെ മക്കളെ’ എന്ന്‌ ആബാലവൃദ്ധം ഭക്തരുടെ ചെവിയിലോതുമ്പോള്‍ ആ സ്നേഹമസൃണമായ ശബ്ദം ഒന്നുകൂടി കേള്‍ക്കാന്‍ മനസ്സുകൊതിച്ചുപോകും.

വള്ളിക്കാവിലെ പ്രിന്റിംഗ്‌ പ്രസ്സില്‍ ഒന്നു കയറി നോക്കുക. പതിനായിരക്കണക്കിന്‌ ശിഷ്യരെ വളര്‍ത്തിയെടുത്ത പൊന്നമ്മായായ അമ്മയുടെ ഗുരുസ്വരൂപത്തിലുള്ള അമൃതവചനങ്ങള്‍ അമൃതവാണിയെന്ന മാസികയുടെ രൂപത്തില്‍ പുറത്തിറങ്ങുന്നതിവിടെ നിന്നാണ്‌. എന്തൊരു വൃത്തിയും അച്ചടക്കവും.

മഠത്തിന്‌ ചുറ്റുമൊന്ന്‌ കറങ്ങിനോക്കുക. വേസ്റ്റ്‌ വസ്തുക്കള്‍ ഇടുന്ന ഡസ്റ്റ്‌ ബിന്നുകള്‍ക്കു പോലുമുണ്ട്‌ അസൂയാവഹമായ വൃത്തിയും വെടിപ്പും. തുമ്പപ്പൂപോലെയുള്ള സാരികളില്‍ ലേശം പോലും അഴുക്കുപിടിക്കാതെ നിറഞ്ഞ സ്നേഹത്തോടെ പലഹാരങ്ങളും ഭക്ഷണവുമുണ്ടാക്കുന്ന ശുഭ്രവസ്ത്രധാരിണികളായ ബ്രഹ്മചാരിണികള്‍ നമുക്കഭിമാനമാണ്‌. ഭാരതത്തിന്റേയും ഹൈന്ദവസംസ്ക്കാരത്തിന്റെയും തനതായ നൈഷ്ഠിക ബ്രഹ്മചാരിത്ര്യം ജീവിതശുദ്ധി എന്നിവ ഉദാത്ത സങ്കല്‍പ്പങ്ങള്‍ മാത്രമല്ലെന്ന്‌ ജീവിതത്തിലൂടെ ആശ്രമനിവാസികള്‍ തെളിയിക്കുകയാണ്‌. എവിടെയെങ്കിലും നേരിയ ഇടര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഉടന്‍ അമ്മ ഇടപെടും. കര്‍ക്കശാസനമായി. പിന്നെയും തെറ്റ്‌ കണ്ടാല്‍ ആരാണെങ്കിലും വേണ്ടില്ല പറഞ്ഞുവിടും. ആശ്രമജീവിത വിശുദ്ധിക്ക്‌ സന്മാര്‍ഗ്ഗചര്യ അത്യന്താപേക്ഷിതമാണിവിടെ.

മലീമസമായ പാശ്ചാത്യവല്‍ക്കരണവും കഞ്ചാവും മദ്യവും ഹാഷിഷും മദ്യക്കുപ്പികളും ഗുണ്ടായിസവും റാഗിങ്ങും പോര്‍ക്കളമാക്കിയ കോളേജ്‌ ഹോസ്റ്റലുകള്‍, സ്കൂളുകള്‍, കിഡ്നിയും വൃക്കയും വരെ നാമറിയാതെ കടത്തിക്കൊണ്ടുപോവുന്ന ഹായ്‌ ടെക്‌ ഹോസ്പിറ്റലുകള്‍. വിവാഹപൂര്‍വ ലൈംഗിക ബന്ധത്തിന്‌ പ്രേരിപ്പിക്കുന്ന ‘നവവിദ്യാഭ്യാസ’ സംസ്ക്കാരം.അമൃതാനന്ദമയീ മഠത്തിന്റെ ഹൈന്ദവ സംസ്ക്കാരം ഇത്തരം നിലവാരത്തകര്‍ച്ചയില്‍ നിന്ന്‌ യുവസമൂഹത്തെ പൂര്‍ണതയുടെ സര്‍ഗശേഷിയിലേക്ക്‌, നന്മയുടെ അനന്തസാധ്യതകളിലേക്ക്‌ നയിക്കുകയാണ്‌. മെഡിക്കല്‍ കോളേജുകളിലൂടെ എഞ്ചിനീയറിംഗ്‌, ബിഎഡ്‌ പഠനകേന്ദ്രങ്ങളിലൂടെ ലോകമൊട്ടുക്കുമുള്ള ആശ്രമങ്ങളിലൂടെ സേവാസംരംഭങ്ങളിലൂടെ. ഏതൊരു അച്ഛനുമമ്മയ്‌ക്കും വിശ്വസിച്ചയക്കാവുന്ന സ്ഥാപനങ്ങളാണ്‌ അമ്മയുടെ മാര്‍ഗ്ഗദര്‍ശനത്തിലുള്ളത്‌.

അമ്മക്കു വേണ്ടി കാത്തുനില്‍ക്കുന്ന ലോകനേതാക്കള്‍. ഐക്യരാഷ്‌ട്രസഭ വരെ അമ്മയെ സ്വീകരിച്ച്‌ ആദരിച്ചു. ലോകമെങ്ങുമുള്ള കോടിക്കണക്കിന്‌ ഭക്തര്‍ ‘വെറുപ്പ്‌ കലര്‍ന്ന മതാധിപത്യത്തിന്റെ ഭാഷയില്‍’ ആകൃഷ്ടരായവരല്ല, മറിച്ച്‌ വിശ്വാശ്ലേഷിയായ മാനവസാഹോദര്യത്തിന്റെ ധര്‍മമായ ഹിന്ദുമതത്തിന്റെ ഔന്നത്യവും നിറവും മാതാ അമൃതാനന്ദമയി ദേവിയില്‍നിന്ന്‌ അനുഭവിച്ചറിഞ്ഞാണ്‌ അവര്‍ അമ്മയെ വിശ്വസിച്ചതും അംഗീകരിക്കുന്നതും അമ്മയിലെ ദൈവികതയില്‍ പ്രണാമമര്‍പ്പിക്കുന്നതും. ഇതൊക്കെ കണ്ടിട്ട്‌ അസുരവിത്തുക്കളെപ്പോലെ ഉറഞ്ഞുതുള്ളിയാല്‍ പൊട്ടിത്തകരുന്നതല്ല ഹൈന്ദവധര്‍മത്തിന്റെ ഋഷീശ്വര സങ്കല്‍പ്പം. അമൃതാനന്ദമയീ ദേവി ജഗദോദ്ധാരണിയായ ദുര്‍ഗ്ഗാദേവിയാണ്‌. നൈഷ്ഠിക ബ്രഹ്മചാരിണിയാണ്‌. സഹോദര സന്ന്യാസിമാരും സന്ന്യാസിനിമാരും നൈഷ്ഠിക ബ്രഹ്മചാരികളാണ്‌, ബ്രഹ്മചാരിണികളാണ്‌.

മറിച്ച്‌ പെരുമാറിയവര്‍ ആശ്രമത്തിന്‌ വെളിയില്‍ പോയി ശത്രുക്കളുടെ കുതന്ത്രങ്ങളുടെ, കള്ളപ്പണത്തിന്റെ ഉപഭോക്താക്കളും പ്രയോക്താക്കളുമാവുമ്പോള്‍ നമുക്കാശ്ചര്യം തോന്നേണ്ടതില്ല. എങ്കിലും ശക്തമായി പ്രതികരിക്കേണ്ടത്‌ നമ്മുടെ കര്‍ത്തവ്യമാണ്‌. ബാലറ്റിലൂടെയായാലും അതിന്‌ തെറ്റില്ല.

അന്യായമായവയ്‌ക്ക്‌ വേണ്ടി മറ്റു മതവിഭാഗങ്ങള്‍ വോട്ടുബാങ്കുകളായി പ്രതികരിക്കുമ്പോള്‍ അവയ്‌ക്ക്‌ പുറകെ പോകുന്നവരാണ്‌ നന്മയുടെ ജീവിതാദര്‍ശമായ അമൃതാനന്ദമയീ ദേവിയെ താറടിക്കാന്‍ ശ്രമിക്കുന്നത്‌. ചില ചാനലുകളും പത്രങ്ങളും രാഷ്‌ട്രീയക്കാരും ഇതിനായി മത്സരിക്കുകയാണ്‌. ആരാണ്‌ ആ ചാനലുകളുടെ ഉടയോന്മാര്‍? അന്വേഷിക്കുക. ലക്ഷ്യം വ്യക്തമാവും.

അരുണ്‍കുമാര്‍ കെ.എസ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)
India

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

Kerala

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.
India

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

India

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)
India

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

പുതിയ വാര്‍ത്തകള്‍

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.