Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കോഹ്‌ലിക്കരുത്തില്‍ ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2014, 09:26 pm IST
in Cricket

ധാക്ക: ക്യാപ്റ്റന്റെ സെഞ്ച്വറി കരുത്തില്‍ ടീം ഇന്ത്യ വീണ്ടും വിജയവഴിയില്‍. ദക്ഷിണാഫ്രിക്കയോടും ന്യൂസിലാന്റിനോടും ടെസ്റ്റ്‌, ഏകദിന പരമ്പരകളില്‍ പരാജയപ്പെട്ടശേഷം ഏഷ്യാകപ്പിനായി ബംഗ്ലാദേശിലെത്തിയ ഇന്ത്യക്ക്‌ ആദ്യ മത്സരത്തില്‍ ആതിഥേയര്‍ക്കെതിരെ തകര്‍പ്പന്‍ വിജയം. ആദ്യം ബാറ്റ്‌ ചെയ്ത ബംഗ്ലാദേശ്‌ മുഷ്ഫിഖര്‍ റഹിമിന്റെയും (117), അനമുള്‍ ഹഖിന്റെയും (77) മികച്ച ബാറ്റിംഗിന്റെ കരുത്തില്‍ 7 വിക്കറ്റ്‌ നഷ്ടത്തില്‍ 279 റണ്‍സ്‌ അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നായകന്റെ ഇന്നിംഗ്സ്‌ കാഴ്ചവെച്ച വിരാട്‌ കോഹ്ലിയുടെയും (136) അജിന്‍ക്യ രഹാനെയും (73) കരുത്തില്‍ ആറ്‌ പന്തുകള്‍ ബാക്കിനില്‍ക്കേ നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 280 റണ്‍സെടുത്ത ലക്ഷ്യം മറികടന്നു.

നേരത്തെ ടോസ്‌ നേടി ഫീല്‍ഡിംഗ്‌ തെരഞ്ഞെടുത്ത ഇന്ത്യക്ക്‌ മികച്ച തുടക്കമാണ്‌ ബൗളര്‍മാര്‍ നല്‍കിയത്‌. സ്കോര്‍ബോര്‍ഡില്‍ 49 റണ്‍സ്‌ മാത്രമുള്ളപ്പോള്‍ 7 റണ്‍സെടുത്ത ഷംസുര്‍ റഹ്മാനും 23 റണ്‍സെടുത്ത മൊനിമുള്‍ ഹഖും കൂടാരം കയറി. റഹ്മാനെ മുഹമ്മദ്‌ ഷാമി സ്വന്തം പന്തില്‍ പിടികൂടിയപ്പോള്‍ മൊനിമുള്‍ ഹഖിനെ അശ്വിന്റെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ ദിനേശ്‌ കാര്‍ത്തിക്‌ സ്റ്റാമ്പ്‌ ചെയ്ത്‌ പുറത്താക്കി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ അനമുള്‍ഹഖിനൊപം മുഷ്ഫിഖര്‍ റഹ്മാന്‍ ഒത്തുചേര്‍ന്നതോടെ ഇന്ത്യയുടെ പിടി അയഞ്ഞു. ഇരുവരും അനായാസം ഇന്ത്യന്‍ ബൗളര്‍മാരെ നേരിട്ടതോടെ ബംഗ്ലാദേശ്‌ സ്കോറും ഉയര്‍ന്നു. 133 റണ്‍സാണ്‌ ഇരുവരും ചേര്‍ന്ന്‌ മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്‌. ഇന്ത്യക്കെതിരെ ഏതു വിക്കറ്റിലെയും ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച കൂട്ടാണിത്‌. ഒടുവില്‍ സ്കോര്‍ 182-ല്‍ എത്തിയപ്പോഴാണ്‌ ഈ കൂട്ടുകെട്ട്‌ പിരിക്കാന്‍ ഇന്ത്യക്ക്‌ കഴിഞ്ഞത്‌. 106 പന്തില്‍ നിന്ന്‌ അഞ്ച്‌ ഫോറും മൂന്നു സിക്സറുമടക്കം 77 റണ്‍സെടുത്ത അനമുള്‍ ഹഖിനെ വരുണ്‍ ആരോണ്‍ ബൗള്‍ഡാക്കി. പിന്നീടെത്തിയ നയീം ഇസ്ലാം മുഷ്ഫിഖറിന്‌ മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന്‌ സ്കോര്‍ 231-ല്‍ എത്തിച്ചു. 14 റണ്‍സെടുത്ത നയിമിനെ മുഹമ്മദ്‌ ഷാമിയുടെ പന്തില്‍ അശ്വിന്‍ കയ്യിലൊതുക്കി. പിന്നീട്‌ സ്കോര്‍ 241-ല്‍ എത്തിയപ്പോള്‍ ഒരു റണ്‍സെടുത്ത നാസിര്‍ ഹൊസൈനെ ഷാമി കാര്‍ത്തികിന്റെ കൈകളിലെത്തിച്ചു. ഇതിനിടെ മുഷ്ഫിഖര്‍ സെഞ്ച്വറി തികച്ചു. 104 പന്തുകളില്‍ നിന്ന്‌ അഞ്ച്‌ ഫോറും രണ്ട്‌ സിക്സറുമടക്കമാണ്‌ മുഷ്ഫിഖര്‍ മൂന്നക്കം കടന്നത്‌. മുഷ്ഫിഖറിന്റെ കരിയറിലെ രണ്ടാം സെഞ്ച്വറിയാണിത്‌. പിന്നീട്‌ സ്കോര്‍ 270-ല്‍ എത്തയിപ്പോള്‍ ആറാം വിക്കറ്റും ബംഗ്ലാദേശിന്‌ നഷ്ടമായി. 12 പന്തില്‍ നിന്ന്‌ 18 റണ്‍സെടുത്ത സിയാഉര്‍ റഹ്മാനെ ഭുവനേശ്വര്‍ കുമാര്‍ ആരോണിന്റെ കൈകളിലെത്തിച്ചു. അവസാന ഓവറിലെ മൂന്നാം പന്തില്‍ 113പന്തുകളില്‍ നിന്ന്‌ 117 റണ്‍സെടുത്ത മുഷ്ഫിഖര്‍ റഹീമിനെ മുഹമ്മദ്‌ ഷാമി രോഹിത്‌ ശര്‍മ്മയുടെ കൈകളിലെത്തിച്ചു. ഇന്ത്യക്ക്‌ വേണ്ടി മുഹമ്മദ്‌ ഷാമി 10 ഓവറില്‍ 50 റണ്‍സ്‌ വഴങ്ങി നാല്‌ വിക്കറ്റുകള്‍ വീഴ്‌ത്തി.

280 റണ്‍സ്‌ വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക്‌ തരക്കേടില്ലാത്ത തുടക്കമാണ്‌ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത്‌ ശര്‍മ്മയും ചേര്‍ന്ന്‌ നല്‍കിയത്‌. ഒന്നാം വിക്കറ്റില്‍ഇരുവരും 50 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. പിന്നീട്‌ നാല്‌ റണ്‍സെടുക്കുന്നതിനിടെ ഇരു ഓപ്പണര്‍മാരും മടങ്ങി. 28 റണ്‍സെടുത്ത ധവാനെ അബ്ദുര്‍ റസാഖ്‌ വിക്കറ്റിന്‌ മുന്നില്‍ കുടുക്കിയപ്പോള്‍ 21 റണ്‍സെടുത്ത രോഹിത്‌ ശര്‍മ്മയെ സിയാഹുര്‍ റഹ്മാന്‍ ബൗള്‍ടാക്കി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ വിരാട്‌ കോഹ്ലിക്കൊപ്പം അജിന്‍ക്യ രഹാനെ ചേര്‍ന്നതോടെ ഇന്ത്യ മത്സരത്തില്‍ പിടിമുറുക്കി. ഇരുവരും അനായാസം ബംഗ്ലാദേശ്‌ ബൗളര്‍മാരെ നേരിട്ടതോടെ ഇന്ത്യന്‍ സ്കോറിംഗിനും വേഗതകൂടി. രഹാനെ വിക്കറ്റ്‌ വീഴാതെ ശ്രദ്ധിച്ചപ്പോള്‍ കോഹ്ലി തുടക്കത്തിലേ ടോപ്‌ ഗിയറിലായിരുന്നു. 22-ാ‍ം ഓവറിലെ ആദ്യപന്തില്‍ ഇന്ത്യന്‍ സ്കോര്‍ 100 കടന്നു. പിന്നീട്‌ 31-ാ‍ം ഓവറില്‍ 150ഉം 36.5 ഓവറില്‍ 200ഉം 43.5 ഓവറില്‍ 250ഉം ഇന്ത്യ പിന്നിട്ടു. തൊട്ടുപിന്നാലെ വിരാട്‌ കോഹ്ലി സെഞ്ച്വറി പൂര്‍ത്തിയാക്കി. 94 പന്തില്‍ നിന്ന്‌ 12 ബൗണ്ടറിയം ഒരു സിക്സറുമടക്കമാണ്‌ ധോണി കരിയറിലെ 19-ാ‍ം ശതകം തികച്ചത്‌. അധികം കഴിയും മുന്നേ രഹാനെ 64 പന്തുകളില്‍ നിന്ന്‌ അര്‍ദ്ധസെഞ്ച്വറിയും പൂര്‍ത്തിയാക്കി. ഒടുവില്‍ ഇന്ത്യന്‍ സ്കോര്‍ 45.4 ഒാ‍വറില്‍ 267-ല്‍ എത്തിയപ്പോള്‍ മൂന്നാം വിക്കറ്റ്‌ നഷ്ടമായി. 122 പന്തുകളില്‍ നിന്ന്‌ 16 ഫോറും രണ്ട്‌ സിക്സറുമടക്കം 136 റണ്‍സെടുത്ത കോഹ്ലിയെ റൂബല്‍ ഹൊസൈന്‍ ബൗള്‍ഡാക്കി. മൂന്നാം വിക്കറ്റില്‍ കോഹ്ലിയും രഹാനെയും ചേര്‍ന്ന്‌ 213 റണ്‍സാണ്‌ അടിച്ചുകൂട്ടിയത്‌. പിന്നീട്‌ വിജയത്തിന്‌ എട്ട്‌ റണ്‍സകലെ വച്ച്‌ അജിന്‍ക്യ രഹാനെയും മടങ്ങി. 73 റണ്‍സെടുത്ത രഹാനെയെ സൊഹാഗ്‌ ഗാസിയുടെ പന്തില്‍ പകരക്കാരന്‍ ഫീല്‍ഡര്‍ ഇമറുള്‍ കീസ്‌ പിടികൂടി.

ഇന്ന്‌ നടക്കുന്ന മത്സരത്തില്‍ പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാനെ നേരിടും. ആദ്യ മത്സരത്തില്‍ ശ്രീലങ്കയോട്‌ പരാജയപ്പെട്ട പാക്കിസ്ഥാന്‌ ഇന്നത്തെ പോരാട്ടത്തില്‍ വിജയം അനിവാര്യമാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)
World

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

Kerala

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

India

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

Kerala

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

India

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.