Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പ്രദേശവാസികള്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2014, 09:04 pm IST
in Ernakulam

കൊച്ചി: പരിസ്ഥിതി സംരക്ഷണനിയമത്തിന്റെ ഭാഗമായി ആവിഷ്കരിച്ച തീരദേശ നിയന്ത്രണ നിയമം തീരദേശവാസികളെ ദുരിതത്തിലാക്കുന്നു. നിയമങ്ങള്‍ കാറ്റില്‍പ്പറത്തി വന്‍കിടക്കാര്‍ കൂറ്റന്‍ സൗധങ്ങള്‍ കെട്ടി ഉയര്‍ത്തുമ്പോള്‍ തീരദേശത്തെ സാധാരണക്കാരെ നിയമം വേട്ടയാടുന്നതായാണ്‌ പരാതി. സര്‍ക്കാരും ഉദ്യോഗസ്ഥരും വന്‍കിട കയ്യേറ്റങ്ങള്‍ക്ക്‌ കൂട്ടുനില്‍ക്കുമ്പോള്‍ സാധാരണക്കാരെ അവഗണിക്കുന്നു. തീരദേശസംരക്ഷണം, തീരദേശവാസികളുടെ സുരക്ഷിതത്വം സുസ്ഥിര വികസനം എന്നിവ ശാസ്ത്രീയ മാര്‍ഗ്ഗത്തിലൂടെ നടപ്പാക്കുക എന്നതാണ്‌ നിയമത്തിന്റെ ലക്ഷ്യങ്ങളായി പറയുന്നത്‌.

എന്നാല്‍ നിയമം നടപ്പാക്കുന്നതാകട്ടെ തീരദേശവാസികളെ അവരുടെ ആവാസകേന്ദ്രങ്ങളില്‍ നിന്നും ആട്ടിയോടിക്കും വിധത്തിലാണ്‌ എന്ന്‌ ആക്ഷേപമുയരുന്നു. നിയമങ്ങള്‍ ലംഘിച്ചുകൊണ്ട്‌ ബൃഹത്തായ ഫ്ലാറ്റ്‌ സമുച്ചയങ്ങളാണ്‌ കായലോരത്ത്‌ ഉയരുന്നത്‌. ദുബായ്‌ പോര്‍ട്ടിനായി നടക്കുന്ന വന്‍കിട നിര്‍മ്മിതികളും തീരദേശത്തുതന്നയാണ്‌. എല്‍. എന്‍. ജി. ടെര്‍മിനലിനുള്ള നിര്‍മ്മിതികള്‍ക്കും തീരദേശ നിയമങ്ങള്‍ ബാധകമായിട്ടില്ല.

1986 ലെ പരിസ്ഥിതി (സംരക്ഷണം) നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം 1991 ഫെബ്രുവരി 19 ന്‌ പരിസ്ഥിതി വനം മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച്‌ തീരദേശത്തെ പല നിയന്ത്രണ മേഖലകളായി തിരിക്കുകയും ഈ മേഖലകളില്‍ വികസന/നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തിട്ടുമുണ്ട്‌.

തീര പ്രദേശത്തെ പരിസ്ഥിതി ആഘാതം കണക്കിലെടുത്ത്‌ നാല്‌ കാറ്റഗറിയായി തിരിച്ചിട്ടുണ്ട്‌. കടലോരത്ത്‌ വേലിയേറ്റ രേഖയില്‍നിന്നും 200 മീറ്റര്‍ ദൂരവും പുഴയുടെ തീരത്ത്‌ വേലിയേറ്റ രേഖയില്‍ നിന്നും 100 മീറ്റര്‍ ദൂരം വരെയുമുള്ള പ്രദേശം തീരദേശ നിയന്ത്രിത മേഖലയാണ്‌. ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിയമത്തില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ക്ക്‌ അനുസരിച്ച്‌ മാത്രമേ നടത്താവു.

എന്നാല്‍ വേലിയേറ്റ രേഖയില്‍ നിന്നും 100 മീറ്ററിനും 200 മീറ്ററിനും മധ്യേയുള്ള പ്രദേശത്ത്‌ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്കും തദേശവാസികള്‍ക്കും വീട്‌ നിര്‍മ്മാണത്തിനും പുനര്‍ നിര്‍മ്മാണത്തിനും അനുമതി നല്‍കാവുന്നതാണ്‌.

എന്നാല്‍ വന്‍കിട കയ്യേറ്റങ്ങള്‍ക്ക്‌ അനുമതി നല്‍കുകയും കണ്ടില്ലെന്ന്‌ നടിക്കുകയും ചെയ്യുന്ന അധികൃതര്‍ പാവപ്പെട്ടവരുടെ കുടിലുകളടക്കം നീക്കം ചെയ്യുന്നതായാണ്‌ തീരദേശവാസികളുടെ പരാതി. കായല്‍ കയ്യേറിയെന്നാരോപിച്ച്‌ ഇത്തരത്തില്‍ നൂറോളം കുടുംബങ്ങള്‍ക്കെതിരെ ഇതിനകം നടപടി സ്വീകരിച്ചിട്ടുണ്ട്‌. അതേസമയം അനധികൃതമായി കായല്‍ നിലങ്ങള്‍ കയ്യേറി വന്‍കിട നിര്‍മ്മാണങ്ങള്‍ ഒരു തടസവും കൂടാതെ നടക്കുകയും ചെയ്യുന്നു.

ജനസാന്ദ്രത കൂടിയ ഗ്രാമീണ പ്രദേശങ്ങളിലൊന്നായ വൈപ്പിന്‍ ദ്വീപില്‍ നിന്നും ജനങ്ങളെ ആട്ടിയോടിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഗൂഢശ്രമം നടത്തുന്നുവെന്നാണ്‌ ആരോപണം. ഇല്ലാത്ത നിയമത്തിന്റെ പേരില്‍ തദ്ദേശവാസികളെ കുടിയിറക്കാനും ഭൂമിയുടെ വിലയിടിച്ച്‌ ഭൂമി സ്വന്തമാക്കാനും, പിന്നീട്‌ വന്‍കിട നിര്‍മ്മാണങ്ങള്‍ നടത്താനുമാണ്‌ ശ്രമം നടക്കുന്നതെന്നും ആരോപണമുണ്ട്‌.

പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ ഉദ്ദേശ്യത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലാണ്‌ കയ്യേറ്റം. തദ്ദേശവാസികള്‍ കുടിയിറക്കു ഭീഷണി നേരിടുകയും ചെയ്യുന്നു. നിയമങ്ങള്‍ പാവങ്ങള്‍ക്ക്‌ മാത്രം ബാധകമാക്കിക്കൊണ്ട്‌ വന്‍കിടക്കാര്‍ക്ക്‌ നിയമം കാറ്റില്‍പ്പറത്തി എന്തും ചെയ്യാം എന്ന സ്ഥിതിവിശേഷമാണ്‌ തീരദേശത്ത്‌ നിലവിലുള്ളത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.