Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കിരീടവും ചെങ്കോലുമില്ലാതെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2013, 09:19 pm IST
in Vicharam

രാജഭരണത്തിന്റെയും ജനായത്ത ഭരണത്തിന്റെയും ഗുണദോഷങ്ങള്‍ നേരിട്ടനുഭവിച്ച തിരുവിതാംകൂറിന്റെ കര്‍മശ്രേഷ്ഠനായ മഹാപ്രതിഭയായിരുന്നു ഇന്നലെ നാടുനീങ്ങിയ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ. പത്തൊമ്പതുവയസ് സുള്ളപ്പോഴാണ്‌ ശ്രീചിത്തിരതിരുനാള്‍ തിരുവിതാംകൂറിന്റെ മഹാരാജാവായി കിരീടവും ചെങ്കോലുമേന്തിയത്‌. 1931 നവംബര്‍ ആറിന്‌ ദര്‍ബാര്‍ ഹാളില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങിന്‌ സാക്ഷിയായിരുന്നു ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ. അന്ന്‌ ഇളയരാജാ പദവി ലഭിച്ച ഉത്രാടം തിരുനാളായിരുന്നു അടുത്ത കിരീടാവകാശി. 1991ല്‍ ശ്രീചിത്തിരതിരുനാള്‍ നാടുനീങ്ങിയപ്പോള്‍ ശ്രീപദ്മനാഭദാസനെന്ന നിലയില്‍ ക്ഷേത്രഭരണവും മഹാരാജാവെന്ന പദവിയും ലഭിച്ചെങ്കിലും കിരീടവും ചെങ്കോലും മാത്രം ഉണ്ടായില്ല. മഹാരാജാവെന്ന പദവിയല്ലാതെ രാജ്യഭരണവും അധികാരവും തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചതോടെ ഇല്ലാതാവുകയായിരുന്നല്ലോ. തിരുവിതാംകൂറിന്റെ ഒടുവിലത്തെ മഹാരാജാവായ ജ്യേഷ്ഠന്‍ ശ്രീചിത്തിരതിരുനാളിന്റെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നുകൊണ്ടു തന്നെ ജീവിതാവസാനം വരെ ആചാരമര്യാദകള്‍ക്ക്‌ കോട്ടം തട്ടാതെ പരിപാലിക്കാന്‍ കഴിഞ്ഞു എന്ന പൂര്‍ണ സംതൃപ്തിയോടെ തന്നെയാകണം ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ നാടുനീങ്ങിയത്‌.

സവിശേഷമായ വ്യക്തിത്വമായിരുന്നു ഉത്രാടം തിരുനാളിന്റെത്‌. വിനയവും സ്നേഹവുമാണദ്ദേഹത്തിന്റെ മുഖമുദ്ര. തിരുവിതാംകൂറിന്റെ സത്യവും ധര്‍മവും കോട്ടം തട്ടാതെ എന്നെന്നും നിലനില്‍ക്കണമെന്ന്‌ ഉത്രാടം തിരുനാള്‍ ആഗ്രഹിച്ചു. അതിനായി പ്രവര്‍ത്തിച്ചു. അധികാരവും സമ്പത്തുമുണ്ടെങ്കില്‍ എന്തുമാകാമെന്ന ധാര്‍ഷ്ട്യം മേല്‍ക്കൈ നേടുന്നതാണ്‌ വര്‍ത്തമാനകാല സാഹചര്യം. എന്നാല്‍ ശ്രീപദ്മനാഭ ദാസന്മാരായ മഹാരാജാക്കന്മാരുടെ എളിമയും ലാളിത്യവും ഉത്രാടം തിരുനാളും മുറുകെ പിടിച്ചു. സങ്കടം പറയുന്നവരെയും സഹായം പ്രതീക്ഷിച്ചെത്തുന്നവരെയും നിരാശപ്പെടുത്തിയിരുന്നില്ല. ആധ്യാത്മിക, കലാ-സാഹിത്യ, സാംസ്കാരിക പരിപാടികളിലെല്ലാം സഹകരിച്ചിരുന്ന ഉത്രാടം തിരുനാള്‍ ആതുരസേവനത്തിലും അതീവതത്പരനായിരുന്നു. തലസ്ഥാനത്തെ പ്രശസ്തമായ ഉത്രാടം തിരുനാള്‍ ആശുപത്രി പട്ടം കൊട്ടാരത്തില്‍ ആരംഭിച്ചതുതന്നെ ഉത്രാടം തിരുനാളിന്റെ ഉത്സാഹത്തോടെയായിരുന്നു.

മതപരമായ കാര്യങ്ങളിലും ഉത്രാടം തിരുനാള്‍ ഏറെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഹൈന്ദവ ഐക്യം അനിവാര്യമാണെന്ന്‌ ഉറക്കെ പ്രഖ്യാപിക്കുകയും അതിനുവേണ്ടി പ്രയത്നിക്കുന്നവര്‍ക്ക്‌ പ്രോത്സാഹനവും സഹായവും നല്‍കാനും ഉത്രാടം തിരുനാള്‍ ഏറെ ശ്രദ്ധിച്ചിരുന്നു. സംസ്കൃതത്തില്‍ നല്ല പാണ്ഡിത്യമുണ്ടായിരുന്ന ഉത്രാടം തിരുനാള്‍ സരസമായി സംസാരിക്കാനും വലുപ്പചെറുപ്പമില്ലാതെ പെരുമാറാനും സന്നദ്ധനായി. സ്വാതി തിരുനാളിന്റെ അഞ്ഞൂറിലധികം കീര്‍ത്തനങ്ങളില്‍ മിക്കവാറും ഇംഗ്ലീഷിലേക്ക്‌ മൊഴിമാറ്റം നടത്താനും അദ്ദേഹം തയ്യാറായി. കര്‍ണാടക സംഗീതത്തിന്റെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ശാസ്ത്രീയവശത്തെക്കുറിച്ചും നന്നായി മനസ്സിലാക്കിയ ഉത്രാടം തിരുനാള്‍ ഇവയുടെ രാഗങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ പ്രബന്ധങ്ങള്‍ ശ്രദ്ധേയമായിരുന്നു. ആചാരമര്യാദകള്‍ക്കപ്പുറം അതിഥിസത്കാരത്തിലും ഒട്ടും കുറവു വരുത്തിയിരുന്നില്ല. രണ്ടുമാസം മുമ്പ്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോദി കൊട്ടാരത്തിലെത്തിയപ്പോള്‍ ഹൃദയം നിറഞ്ഞ സന്തോഷത്തോടെയാണ്‌ ഉത്രാടം തിരുനാള്‍ സ്വീകരിച്ചത്‌. ഗുജറാത്തിന്റെ ഭരണമികവിനെക്കുറിച്ച്‌ മതിപ്പോടെ സംസാരിച്ച ഉത്രാടം തിരുനാള്‍ ആ മികവ്‌ രാജ്യത്താകെ വ്യാപിച്ചിരുന്നെങ്കില്‍ എന്നാശിച്ചു. ചാള്‍സ്‌ രാജകുമാരനെ കൊച്ചിയിലെത്തി കണ്ട്‌ ആദരവ്‌ പ്രകടിപ്പിക്കുകയും പാരിതോഷികം നല്‍കുകയും ചെയ്തത്‌ അടുത്തിടെയാണ്‌. സദ്ഗുണ സമ്പന്നനും തികഞ്ഞ മതഭക്തനും ശ്രീപദ്മനാഭ ദാസനുമായ ഉത്രാടം തിരുനാളിന്റെ വിയോഗം രാജ്യത്തിനാകെ കനത്ത നഷ്ടം തന്നെയാണ്‌. പ്രജാ സ്നേഹിയായ തിരുവിതാംകൂറിന്റെ ഏറ്റവും ഒടുവിലത്തെ ഇളയരാജാവിനായി സ്വര്‍ഗവാതില്‍ തുറക്കപ്പെടുമെന്നതില്‍ സംശയമില്ല. അതിനായി സര്‍വശക്തനോട്‌ പ്രാര്‍ഥിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

Kerala

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)
Kerala

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

പുതിയ വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.