Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നോവല്‍ 25: ജാതകപ്പൊരുത്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2013, 08:38 pm IST
in Samskriti

‘ഇരിപ്പം മേപ്പട്ട്‌ ആലോചിക്കല്ലേ?’ ചൊമാരി ഇരിപ്പത്തിന്നടുത്തേക്ക്‌ കുറച്ചുകൂടി നീങ്ങിയിരുന്നു. പാടത്തിന്നപ്പുറത്ത്‌ ഇളകാതെ നില്‍ക്കുന്ന മലയില്‍ ഉയര്‍ന്നു പോകുന്ന മേഘത്തിലേക്കു നോക്കിക്കൊണ്ട്‌ മലയുടെ വേദനയോടെ ഇരിപ്പം ചോദിച്ചു. ‘സൗരാഷ്‌ട്രത്തിലേക്ക്‌ തിരിച്ചു പോവ്വോ? ഇല്യേരിക്കും അല്ലേ?’ വേരു പറിച്ചെടുക്കുന്ന ചെടിയുടെ നൊമ്പരം ഉള്ള വാക്കിന്റെ വക്കത്ത്‌ വേദനിക്കാതെ പിടിച്ചുകൊണ്ട്‌ ചൊമാരി ചോദിച്ചു. ‘എന്തേ ഇപ്പൊ അങ്ങനെ തോന്നാന്‍?’ ‘അല്ല എല്ലാവരും തിരിച്ചു പോയില്ലേ ? പെണ്‍കൊട കഴിഞ്ഞ്‌ തിരിച്ചു പോണമ്ന്ന്‌ തോന്ന്യാലോ?’ മകളെ പിരിയുന്നതിനെക്കാള്‍ വേദന ശിഷ്യനെ പിരിയുന്നതിലുണ്ടെന്നു വ്യക്തമാക്കുന്ന അര്‍ഥതലം ഇരിപ്പത്തിന്റെ വാക്കിനുണ്ടെന്ന്‌ ചൊമാരിക്ക്‌ തോന്നി. ‘പോകുമ്ന്ന്‌ തോന്ന്ണ്ണ്ടോ ഇരിപ്പത്തിന്‌? അത്ര വിശ്വസിക്കാന്‍ പറ്റായ ഉണ്ടോ?’ ‘കൂടെ ഉണ്ടായിരുന്നവരെല്ലാം തിരിച്ചു പോയില്യേ. ഇവിടുത്തെ ഉപദ്രവങ്ങള്‍ താങ്ങാന്‍ പറ്റാതെ അങ്ങനെ തോന്നീച്ചാല്‍?’ ‘അഥവാ പോയീച്ചാല്‍ തന്നെ മകളെ കൊടുത്തത്‌ അബദ്ധായീന്ന്‌ തോന്ന്വോ ഇരിപ്പത്തിന്‌?’ ‘ഇല്യ. അഥവാ പോവ്വാണ്‍ച്ചാത്തന്നെ മകളെ കൊടുക്കണേന്‌ ഒരു വെഷമോം ഇല്യ. അത്ര നല്ല മനുഷ്യനാ ദ്വിവേദി.’ ‘പിന്നെ എന്താ ഇരിപ്പത്തിന്‌ സംശയം. ഈ പെണ്‍കൊട നടത്താം എന്നു തന്നെ ഉറപ്പിച്ചോളൂ?’ ‘ചൊമാരീ വേങ്ങക്കര മരുമകളാണ്‌ ദേവകി. മരുമകളെ പരദേശിക്ക്‌ കൊടുക്കുന്നത്‌ ഇഷ്ടാവ്വോ നമ്പൂതിരിക്ക്‌?’ ഇഷ്ടത്തിന്റെയും വെറുപ്പിന്റെയും ഭീതിയുടെയും നാരുകള്‍ ഇരിപ്പത്തിന്റെ സംസാരത്തില്‍ ചുറ്റിപ്പിരിഞ്ഞു കിടന്നു. ‘നമ്പൂതിരിക്ക്‌ അങ്ങനെ ചില ധാരണകള്‍ണ്ട്‌. പുറമെ ഉള്ള ആളുകള്‍ വന്നാല്‍ കേരളത്തിലെ സംസ്കാരം മാറും എന്നുള്ളതോണ്ടാത്രേ ഈ പരദേശീവൈരം. കാറ്റും ഗ്രഹങ്ങളും നക്ഷത്രങ്ങളും എല്ലാം സ്വയം മാറുകയും മറ്റുള്ളവരുടെ ജീവിതത്തില്‍ പുതിയ പലേ മാറ്റങ്ങള്‍ വരുത്തുന്നവരുമാണ്‌. കേരളത്തിലെ സംസ്കാരം മാത്രം ഒരു മാറ്റവും ഇല്ലാതെ നിലനില്‍ക്കില്ല. സംസ്കാരത്തിന്‌ നിലനില്‍പ്പ്‌ വേണോ മാറ്റങ്ങള്‍ അങ്ഗീകരിക്കുകതന്നെ വേണം. അത്‌ അഗ്നിദത്തന്‍ നമ്പൂതിരിക്ക്‌ മനസ്സിലാവായ്യാണ്‌. ഈ കാരണങ്കൊണ്ട്‌ ഈ വിവാഹം വേണ്ടെന്നു വയ്‌ക്കണം എന്നാണോ?’ ‘അഗ്നിദത്തന്‍ നമ്പൂതിരി ഉണ്ടാക്കാവുന്ന വെഷമങ്ങളാലോചിക്കുമ്പൊ ആകെ ഒരു പരിഭ്രമം. ഉപദ്രവിക്ക ഒരു രസാണലോ അദ്ദേഹത്തിന്‌. പക്ഷേ ഇതു നടത്ത്യാല്‍ അവര്‍ക്കൊക്കെ സന്തോഷാവുണ്ടാവും.’ ഇരിപ്പം അകത്തേക്കുള്ള വാതിലിന്റെ അടുത്തേക്ക്‌ നോക്കിക്കൊണ്ടു പറഞ്ഞു. ‘അകത്തുള്ളാള്‍ക്കും ഇരിപ്പത്തിനും നടത്തണം എന്നു തോന്നുന്നുണ്ടെങ്കില്‍ പിന്നെ സംശയിക്കാനൊന്നും ഇല്യ. അഗ്നിദത്തന്‍ നമ്പൂതിരി എത്രതന്നെ ഇടപെട്ട്‌ വിഷമങ്ങളുണ്ടാക്കിയാലും കുഴപ്പം കൂടാതെ നോക്കേണ്ടത്‌ നമ്മുടെ എല്ലാം ചുമതലയാണെന്നു മാത്രം. അതിന്‌ കുറുങ്കൂറുവാഴുന്നവര്‍ എന്തു സഹായവും ചെയ്യാന്‍ തയ്യാറാകുകയും ചെയ്യും.’ ഇരിപ്പം ശബ്ദം താഴ്‌ത്തി കുറച്ചൊന്ന്‌ മധുരിക്കുന്ന ശബ്ദത്തില്‍ പറഞ്ഞു. ‘ചൊമാര്യോട്‌ ആവ്വോണ്ട്‌ പറയാം. ഇത്‌ നടത്താതിരുന്നാല്‍ വല്യേ കഷ്ടാവും. ദ്വിവേദി പുറമെക്ക്‌ പ്രകടിപ്പിച്ചിട്ടൊന്നും ഇല്യാച്ചാലും ഇവിടുത്തെ കുട്ട്യേത്തന്നെ വേളി കഴിക്കണം എന്നുണ്ട്‌ എന്നാണ്‌ തോന്നണത്‌. ആയാളുടെ ഉള്ളിലൊതുങ്ങാത്ത ചില ഭാവങ്ങള്‍ന്ന്‌ എനിക്കങ്ങനെ ഒരു തോന്നല്‌ ഉണ്ടായിട്ടുണ്ട്‌. ഇവിടുത്തെ കുട്ടിക്കും ചില ഇളക്കങ്ങള്‌ കാണാന്‍ണ്ട്‌ ന്ന്‌ അകത്ത്ള്ളാള്‌ പറയും ചെയ്തു.’ എവിടെനിന്നോ ഒരു ഗൗളി അതു ശരിയാണെന്ന വിധത്തില്‍ ശബ്ദമുണ്ടാക്കി. ചരാചരങ്ങള്‍ക്കെല്ലാം ദേവകിയുടെ മനസ്സറിയാം. ‘ദ്വിവേദിയുടെ ഇരുത്തം വന്ന സ്വഭാവം വച്ചു നോക്ക്യാല്‍ അങ്ങനെ ഒരു പ്രകടനം ഉണ്ടായാലേ അദ്ഭുതം ഉള്ളൂ. ഇതു നടത്തിയാല്‍ ഉണ്ടാവുന്ന ദ്വിവേദിയുടെം ദേവകീടെം ഇരിപ്പത്തിന്റെം സന്തോഷം വലിയ കാര്യമല്ലെന്നല്ല. അതിലും വലിയതൊന്നുണ്ട്‌. പുതുതായി വന്ന കൃഷ്ണശര്‍മയ്‌ക്കും മറ്റും അവരുടെ ഭാവിയില്‍ കേരളത്തില്‍ ഒറ്റപ്പെട്ടു കഴിയേണ്ടിവരില്ല എന്ന കാര്യത്തില്‍ പ്രത്യക്ഷപ്രമാണവുമാകും.’ കണ്ണുകളില്‍ നിര്‍ബ്ബാധം തെളിയാന്‍ പോകുന്ന യജ്ഞാഗ്നിയുടെ ജൃംഭണം തെളിച്ചുകൊണ്ട്‌ ചൊമാരി ചോദിച്ചു, ‘ദ്വിവേദിയും മറ്റും നമ്മുടെ ഇടയില്‍ ചേര്‍ന്നതുകൊണ്ട്‌ കേരളസംസ്കാരം നശിക്കും എന്നു തോന്നുന്നുണ്ടോ ഇരിപ്പത്തിന്‌?’ ‘ഇല്യ’ ‘കാറ്റും വെയിലും മഴയും അനുനിമിഷം പ്രകൃതിയില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്‌. ഈ മാറ്റം പ്രകൃതി നിലനില്‍ക്കുന്നതിന്‌ അത്യന്താപേക്ഷിതവുമാണ്‌. മാറ്റം ഇല്ലെങ്കില്‍ പ്രകൃതി എന്നേ മുരടിച്ച്‌ നശിച്ചുപോയിരിക്കും. സംസ്കാരവും അതേപോലെ തന്നെ. സ്ഥായിയായ മാറ്റം ഉണ്ടാകണം. മാറ്റത്തിന്റെ ഒരു ഘട്ടമായി കേരളത്തില്‍ നിന്നു പുറത്തുള്ളവരുടെ വരവിനെ കണ്ടാല്‍ കുഴപ്പമെല്ലാം മാറും. പാഞ്ചാലമോ ഗാന്ധാരമോ വങ്ഗമോ ദ്രാവിഡദേശമോ മാത്രമായാല്‍ ഭാരതീയസംസ്കാരമാകില്ല. ഇതെല്ലാം ചേര്‍ന്നാലേ ഭാരതീയ സംസ്കാരമാകുകയുള്ളൂ. ഭാരതീയസംസ്കാരത്തിന്‌ യജ്ഞപുരം ഗ്രാമം നല്‍കേണ്ട ഭാഗം ഊരുഗ്രാമത്തിന്‌ നല്‍കാന്‍ പറ്റില്ല. യജ്ഞപുരത്തിന്‌ അതിന്റെ ചുമതല നിര്‍വഹിക്കാന്‍ ഉത്തരഭാരതത്തില്‍ നിന്ന്‌ വന്നവര്‍കൂടാതെ കഴിയില്ല. യജ്ഞപുരത്തിന്റെ ധര്‍മസങ്കടങ്ങള്‍ കൂടുതലാക്കുന്ന അഗ്നിദത്തന്‍ നമ്പൂതിരിയുടെ ധാര്‍ഷ്ട്യങ്ങള്‍ തടുക്കേണ്ട ചുമതല നമുക്കു വന്നുപെടുന്നൂവെങ്കില്‍ നമുക്ക്‌ ഒഴിവാകാന്‍ പറ്റില്ല. ഇരിപ്പം തനിയെ ഈ വിവാഹത്തിന്റെ വിഷമഘട്ടം താണ്ടേണ്ടിവരില്ല. ഉറപ്പ്‌.’ ‘അപ്പൊ നടത്താന്‍ തന്നെ നിശ്ചയിക്കാം അല്ലേ?’ കടുത്ത ചൂടില്‍ ഇളങ്കാറ്റു വീശിയ ആശ്വസത്തേടെ ഇരിപ്പം ചോദിച്ചു. ‘അതെ അങ്ങനെത്തന്നെ ആണ്‌ വേണ്ടത്‌’ മുന്നിലെ മലയില്‍ നിന്ന്‌ എവിടെനിന്നോ ഒരു മയില്‍ അതിനനുവദിച്ചുകൊണ്ടെന്നപോലെ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി. അകത്ത്‌ പുറത്താളത്തില്‍ നിന്ന്‌ തേനിന്റെ അല തോല്‍ക്കും മധുരത്തില്‍ ‘ഇയമേവസായ്യാ’ എന്നൊരു നനുത്ത ശബ്ദം ഇരിപ്പം ശ്രദ്ധിച്ചു.

(തുടരും)

കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

India

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

Kerala

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

പുതിയ വാര്‍ത്തകള്‍

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.