Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

സജി ചന്ദ്രന്‍ കാരക്കോണംbyസജി ചന്ദ്രന്‍ കാരക്കോണം
Jul 6, 2026, 01:46 pm IST
inKerala, Thiruvananthapuram

പാറശ്ശാല: പനയുത്പന്നങ്ങളുടെ വിപണനവും തൊഴിലാളി ക്ഷേമവും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കെല്‍പാമിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍. ഇതോടെ ദുരിതത്തിലായിരിക്കുകയാണ് തൊഴിലാളികള്‍. ഇവിടെ നിന്നുള്ള വരുമാനം കൊണ്ടാണ് കുടുംബം മുന്നോട്ടു പോയിരുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണതോതില്‍ ആരംഭിക്കണമെന്നും ശമ്പള കുടിശിഖ പൂര്‍ണ്ണമായും നല്‍കണമെന്നാവശ്യപ്പെട്ട് നിരവധി തവണ തൊഴിലാളികള്‍ വ്യവസായ വകുപ്പിനെ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല.

തെക്കന്‍ കേരളത്തിലെ പന കൃഷിയിലൂടെ പനയുത്പന്നങ്ങളുടെ വിപണനവും വികസനവും പനകയറ്റ തൊഴിലാളികളുടെ ക്ഷേമവും ലക്ഷ്യമിട്ട് 1985 ല്‍ പാറശാലയ്‌ക്ക് സമീപം കൊറ്റാമത്താണ് ആസ്ഥാനം ആരംഭിച്ചത്. പരമ്പരാഗത പന വ്യവസായത്തെ പ്രോത്സാഹിപ്പിക്കുകയും ആധുനികവല്‍ക്കരിക്കുകയും ചെയ്യുക, പനയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനം തുടങ്ങിയത്. പനയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പ്രകൃതിദത്ത ഉത്പന്നങ്ങള്‍ ആദ്യഘട്ടങ്ങളില്‍ കെല്‍പാം വിപണിയില്‍ എത്തിച്ചിരുന്നുവെങ്കിലും നിലവില്‍ സ്ഥാപനം അടച്ചു പൂട്ടല്‍ ഭീഷണിയിലാണ്.

നൊങ്ക് സര്‍ബത്ത്, പനം കല്‍ക്കണ്ടം, കരുപ്പട്ടി, പാം കോള, പനയോല ഉത്പന്നങ്ങള്‍ എന്നിവ ഇവിടെ നിന്നും ആദ്യഘട്ടത്തില്‍ ഉത്പാദിപ്പിച്ചിരുന്നു. തുടക്കകാലത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന കെല്‍പാമിന്റെ പ്രവര്‍ത്തനം മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കാത്തതും കാരണം സ്ഥാപനം വലിയ തകര്‍ച്ചയിലാണ്. സ്ഥാപനത്തിന്റെ ചുമതലയുണ്ടായിരുന്ന മാനേജിങ് ഡയറക്ടറുള്‍പ്പെടെ ലക്ഷങ്ങള്‍ ശമ്പളം പറ്റുന്നുണ്ടെങ്കിലും തങ്ങള്‍ പട്ടിണിയിലാണെന്ന് ജീവനക്കാര്‍ പറയുന്നു. അരക്കോടിയോളം രൂപയുടെ വിറ്റുവരവുണ്ടായിരുന്ന സ്ഥാപനമാണ് അധികൃതരുടെ പിടിപ്പുകേടും അഴിമതിയും മൂലം അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരിക്കുന്നത്.

കെല്‍പാമില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ജില്ലയുടെ വിവിധയിടങ്ങളിലെ സ്റ്റാളുകളില്‍ക്കൂടിയും ഏജന്‍സികളിലൂടെയും വിറ്റഴിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ വിറ്റഴിക്കാതെയുള്ള ഉത്പന്നങ്ങള്‍ ഏജന്‍സികള്‍ തിരിച്ചേല്‍പ്പിച്ചത് ആസ്ഥാനത്ത് കെട്ടിക്കിടക്കുകയാണ്. വിതരണക്കാര്‍ക്ക് ഉത്പന്നങ്ങളുടെ മേല്‍ നല്‍കുന്ന കമ്മിഷന്‍ നിരക്ക് കുറച്ചതോടെ ഇവര്‍ കെല്‍പാം ഉത്പന്നങ്ങള്‍ എടുക്കുന്നതു നിര്‍ത്തുകയും ചെയ്തതോടെ തിരിച്ചടി തുടങ്ങി. ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ സാധിക്കാതെവന്നതാണ് ഉത്പാദനം നിലയ്‌ക്കുന്നതിലേക്കു നയിച്ച പ്രധാന ഘടകം. ഉത്പന്നങ്ങള്‍ വിതരണം ചെയ്യാനാകാതെ വന്നതോടെ വരുമാനം പൂര്‍ണമായും നിലച്ചു. അതിനിടെ, സ്ഥാപനത്തിന്റെ നടത്തിപ്പിലെ അഴിമതിയും നിയമനങ്ങളിലെ സുതാര്യമില്ലായ്‌മയും സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. തെക്കന്‍ കേരളത്തില്‍ പനയും അനുബന്ധ ഉത്പന്നങ്ങളും നാമമാത്രമായ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്‍പ്പെടെ കൂടുതല്‍ അസംസ്‌കൃത വസ്തുക്കള്‍ എത്തിച്ചാലേ സ്ഥാപനത്തിന് മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ. തമിഴ്‌നാട്ടില്‍ നിന്നാണ് നിലവില്‍ കരുപ്പട്ടിയുള്‍പ്പെടെയുള്ള പനയുല്‍പ്പന്നങ്ങള്‍ കേരളത്തിലെ വിപണിയിലെത്തുന്നത്.

 

Tags: KelpalmPalm ProductsPalmyrah products developmentKELPAM workers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.