Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ചാണക്യന്‍ സ്ത്രീശാക്തീകരണത്തിന്റെ പ്രയോക്താവ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2013, 09:10 pm IST
inLifestyle

ജാതിമതലിംഗഭേദമില്ലാത്ത പങ്കാളിത്തം. ഏതൊരു രാജ്യത്തിന്റെയും സര്‍വ്വോന്‍മുഖമായ വികസനത്തിന്‌ അത്യന്താപേക്ഷിതമായ ഘടകം. ഈ അനിവാര്യത തിരിച്ചറിഞ്ഞ്‌ ഭരിക്കുന്നവനത്രെ യഥാര്‍ത്ഥ ഭരണാധികാരി. ബുദ്ധിരാക്ഷസനെന്ന്‌ പേരു കേട്ട ചാണക്യന്‍ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ തന്നെ ഇത്‌ പ്രാവര്‍ത്തികമാക്കി. പെണ്‍കൂട്ടായ്‌മയുടെ വിജയഗാഥയുമായി കുടുംബശ്രീ പോലുള്ള സംഘടനകള്‍ വളരുമ്പോള്‍ ചാണക്യനെ പറയാതിരിക്കാനാകില്ല.

ആരും അംഗീകരിക്കാനില്ലാതെ ഒറ്റപ്പെട്ടു പോയ ഒരു വിഭാഗം സ്ത്രീകള്‍ക്ക്‌ ചാണക്യന്‍ എന്ന മഹാമതി നല്‍കിയ പ്രതീക്ഷയും ഉണര്‍വും ഒരു പാട്‌ വലുതായിരുന്നു. സ്വന്തം കാലില്‍ നിവര്‍ന്ന്‌ നില്‍ക്കാന്‍ ദുര്‍ബലര്‍ക്ക്‌ കരുത്തേകുന്ന നയങ്ങളായിരുന്നു ചാണക്യന്റേത്‌. സ്വന്തമായി മേല്‍വിലാസമില്ലാതെ ഒറ്റപ്പെട്ടുപോയവര്‍, വിധവയും അനാഥരും രോഗികളുമടങ്ങുന്ന ചെറുകൂട്ടങ്ങള്‍. നിഷ്ക്രിയരായി സ്വയം ശപിച്ച്‌ കഴിയുന്ന ഇവരെയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാക്കുകയായിരുന്നു ചാണക്യന്‍. ചന്ദ്രഗുപ്തമൗര്യന്റെ ഉപദേഷ്ടാവും രാജഗുരുവുമായ ചാണക്യന്റെ രാഷ്‌ട്രതന്ത്രജ്ഞത വെളിപ്പെടുത്തുന്ന നീക്കങ്ങളില്‍ ഒന്ന്‌. ഫലമോ , ദാസിപ്പണിയില്‍ നിന്ന്‌ വിരമിച്ച വൃദ്ധകള്‍, താരുണ്യവും ലാവണ്യവും നഷ്ടമായി തിരസ്കൃതരായ ദേവദാസികള്‍, വികലാംഗര്‍, പരസഹായമില്ലാത്ത കന്യകമാര്‍, വിധവകള്‍ ഇവരൊക്കെ സാമ്പത്തികമായി സ്വയം പര്യാപ്തരായി.

നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പാണ്‌ അധികമാര്‍ക്കും അറിയാത്ത ഇത്തരത്തിലൊരു വിപ്ലവാത്മകമായ പരിവര്‍ത്തനത്തിന്‌ ചാണക്യന്‍ ആഹ്വാനം നല്‍കിയത്‌. പുറത്തിറങ്ങാനും പൊതുസമൂഹത്തിന്റെ ഭാഗമാകാനും കഴിയാതെ പോയവര്‍, ജനവാസകേന്ദ്രങ്ങളില്‍ പ്രവേശനം പോലും നിഷേധിക്കപ്പെട്ട അബലകള്‍. ഇവര്‍ക്ക്‌ ജീവനോപാധിക്ക്‌ ചെറു കൈത്തൊഴിലുകള്‍. മടിച്ച്‌ മാറിനില്‍ക്കുന്നവരെ സത്ക്കരിച്ചും സമ്മാനം നല്‍കിയും പ്രവൃത്തിപഥത്തിലെത്തിച്ചു ചാണക്യന്‍. ജാതിമേല്‍ക്കോയ്‌മയും അയിത്തവും രോഗവും അപമാനവും ഒറ്റപ്പെടുത്തിയവരെത്തേടി ചാണക്യന്റെ ദൂതന്‍മാരെത്തി. ഓരോരുത്തരുടെയും വിശ്വാസവും ആചാരവും അല്‍പ്പം പോലും വ്രണപ്പെടുത്താത്ത വിനിമയമാര്‍ഗ്ഗങ്ങള്‍. ചുരുക്കത്തില്‍ വിശ്വസ്തരായ ഇടനിലക്കാര്‍ വഴി എല്ലാവരും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായി.

തിരസ്കൃതരും അശരണീയരുമായ സ്ത്രീകള്‍ ഉള്‍പ്പെടുന്ന മേഖല. ചൂഷണത്തിന്റെ സാധ്യത മുന്‍കൂട്ടി കാണുകയായിരുന്നു ആചാര്യ ചാണക്യന്‍. ജോലി ചെയ്തവരും ചെയ്യിച്ചവരും ഒരിക്കലും പരസ്പരം കണ്ടില്ല. മുഖം വ്യക്തമാകാത്ത പുലരിവെട്ടത്തിലോ സന്ധ്യക്കോ നെയ്‌ത്തുനൂലും കൂലിയും കൈമാറും . ആര്‌ നെയ്തു എന്നല്ല എത്ര നെയ്തു എന്നതനുസരിച്ച്‌ വ്യക്തമായ വേതനം. ജോലി ചെയ്തിട്ടും വേതനം വൈകിപ്പിക്കുന്നതും ചെയ്യാത്ത ജോലിക്ക്‌ വേതനം പറ്റുന്നതും നീതിശാസ്ത്രവിശാരദനായ ചാണക്യന്‍ ഒരിക്കലും പൊറുത്തില്ല. വേതനം കൈപ്പറ്റിയിട്ടും ജോലി തീര്‍ക്കാത്തവര്‍ക്ക്‌ കഠിന ശിക്ഷ. എന്നാല്‍ പ്രവൃത്തിയില്‍ നിപുണത കാട്ടുന്നവര്‍ക്ക്‌ സ്ഥിരം ജോലിയും പാരിതോഷികങ്ങളും. മുതലാളിയും തൊഴിലാളിയുമില്ല. അധ്വാനഫലത്തിന്‌ ഉചിതമായ പ്രതിഫലം. ഇതിനിടയില്‍ സ്ത്രീകളോട്‌ അപമര്യാദയായി ആരെങ്കിലും പെരുമാറുന്നുണ്ടോ എന്ന്‌ നിരീക്ഷിക്കാന്‍ പ്രത്യേകസംഘം വേറെയും.

ചുരുക്കത്തില്‍ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പേ നില നിന്നിരുന്ന വിപ്ലാവാത്മകമായ ഒരു ചെറു നയത്തിന്റെ ബാക്കി പത്രമാണ്‌ കുടുംബശ്രീ പോലുള്ളവയെന്നോര്‍ക്കണം. ചാണക്യന്‍ പ്രാവര്‍ത്തികമാക്കിയത്‌ മാറിയ കാലത്തിന്റെ സ്വാതന്ത്ര്യത്തില്‍ പുതിയ കൂട്ടായ്‌മയില്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയേ വേണ്ടൂ. സ്ത്രീ ശാക്തീകരണത്തിനായി പാടുപെടുന്നവര്‍ക്ക്‌ ചാണക്യനെ വായിക്കാം. നേതൃനിപുണതയും തൊഴില്‍ സാധ്യതയും മാനവശക്തിയും എങ്ങനെ കൂട്ടിക്കലര്‍ത്താമെന്ന്‌ വിശകലനം ചെയ്യാം. വിലക്കുകളൊന്നുമില്ലാത്ത ആഗോള വിപണിയുടെ അനന്തസാധ്യതയില്‍ ചാണക്യന്റെ നയങ്ങളില്‍ അല്‍പ്പം മാറ്റം വരുത്തി ചിന്തിച്ച്‌ പ്രവര്‍ത്തിച്ചാല്‍ സംഭവിക്കുന്ന അത്ഭുതങ്ങള്‍ കണ്ട്‌ നാം അമ്പരന്നേക്കും.

രതി.എ. കുറുപ്പ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.