Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

എമര്‍ജിംഗ്‌ കേരള എവിടെയെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2013, 08:34 pm IST
in Vicharam

കഴിഞ്ഞ വര്‍ഷം ഈ സമയത്ത്‌ എമര്‍ജിംഗ്‌ കേരളയുടെ സമാപന വേദിയില്‍നിന്നുകൊണ്ട്‌ കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിവിധ രാജ്യങ്ങളില്‍നിന്നായി 40000 കോടിയുടെ പദ്ധതി നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഇതുകൂടാതെ പല വന്‍കിട പദ്ധതി വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കാനും ഭരണകൂട പ്രമാണിമാര്‍ മുന്‍നിരയിലായിരുന്നു. എന്നാല്‍ 2013 സെപ്റ്റംബര്‍ 15 ന്‌ വിവരാവകാശപ്രകാരം കണക്കെടുത്തു നോക്കുമ്പോള്‍ ഇതില്‍ ഒന്നുപോലും നടപ്പാക്കിയിട്ടില്ലെന്ന്‌ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. എമര്‍ജിംഗ്‌ കേരളാ നിര്‍ദ്ദേശങ്ങളില്‍പ്പെട്ട 176 പദ്ധതികളില്‍ ഒന്നില്‍പ്പോലും ധാരണാപത്രമെങ്കിലും ഒപ്പിട്ടിട്ടില്ലെന്നതാണ്‌ ഇക്കാര്യത്തില്‍ ലഭിക്കുന്ന ഔദ്യോഗിക മറുപടി. എമര്‍ജിംഗ്‌ കേരള പൂര്‍ണ്ണ പരാജയമാണോയെന്ന്‌ ചിന്തിക്കാന്‍പോലുമാരുമിവിടെയില്ല. ഇത്തരം പ്രശ്നങ്ങളില്‍ വിലയിരുത്തല്‍ നടത്താന്‍ ആരും മുന്നോട്ടുവരുന്നില്ല എന്നതാണ്‌ കേരളം നേരിടുന്ന ഗുരുതരപ്രശ്നം.

നീതിപാലകരുടെ ജനനേന്ദ്രിയ വിരോധവും, ചീമുട്ടയേറിന്റെ സംസ്കാരവും, സരിതാ നായരുടെ സാരിയും ജാഡയുമൊക്കെ ആസ്വദിക്കുന്നതിനപ്പുറം മലയാളിക്കെന്തു രാഷ്‌ട്രീയ പ്രബുദ്ധതയെന്നു ചോദിക്കുന്നവരെ കൊഞ്ഞനം കുത്തുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്‌. പുരുഷന്റെ ജനനേന്ദ്രിയം യുദ്ധരംഗത്തും തടവറയിലും അന്ത:പുരങ്ങളിലും അക്രമിക്കപ്പെടുകയും ഷണ്ഡീകരിക്കപ്പെടുകയും ചെയ്ത ചരിത്രം പാശ്ചാത്യനാടുകള്‍ക്കുള്ളതാണ്‌. കത്തോലിക്കാ സഭയുടെ വിച്ഛൗണ്ടിങ്ങിലും മതദ്രോഹശിക്ഷകളിലും ജനനേന്ദ്രിയ അക്രമണം ക്രൂരമായ ശിക്ഷാവിധിയായിരുന്നു. എന്നാല്‍ പരിഷ്കൃത സമൂഹമായ കേരളക്കരയില്‍ നിയമപാലകന്‍ പരസ്യമായി ഈ കിരാതകൃത്യം നടത്തിയിട്ടും കേസ്സെടുക്കാന്‍ രണ്ടു ദിവസം വേണ്ടിവന്ന നാടാണിത്‌. നമ്മുടെ രാഷ്‌ട്രീയ സ്വാധീനത്തിലൂന്നിയ നിയമക്രമം അത്രത്തോളം അപരിഷ്കൃതമാണ്‌.

ജനാധിപത്യത്തില്‍ എതിര്‍ക്കുന്നവനെ ശത്രുവായി കാണുന്ന കാഴിചപ്പാട്‌ പാടില്ലാത്തതാണ്‌. കമ്യൂണിസ്റ്റ്‌ വ്യവസ്ഥയില്‍ മാത്രമേ എതിര്‍ചേരിക്കാരന്‍ അവകാശങ്ങള്‍ക്കര്‍ഹതയില്ലാത്ത, ഉന്മൂലനം ചെയ്യപ്പെടേണ്ട ശത്രുവാകുന്നുള്ളൂ. പക്ഷേ, കേരളത്തില്‍ എണ്ണയിട്ടയന്ത്രംപോലെ പ്രവര്‍ത്തിക്കുന്ന മുഖ്യകക്ഷി ചീമുട്ടയേറും സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കലും മുഖമുദ്രയാക്കി നിയമവാഴ്ച തകര്‍ക്കുന്നു. സരിതാ നായര്‍ പ്രശ്നം അരങ്ങുതകര്‍ത്ത നാളുകളില്‍ ദൃശ്യവും ശ്രാവ്യവുമായ മാധ്യമങ്ങള്‍ ജനവാസികള്‍ക്ക്‌ പകര്‍ന്നു നല്‍കിയ പ്രബുദ്ധതയും കാഴ്ചകളും ആരോഗ്യമുള്ള ഒരു സമൂഹത്തെയല്ല ഉയര്‍ത്തിക്കാട്ടിയത്‌. എമര്‍ജിംഗ്‌ കേരളയല്ല മറിച്ച്‌ എമര്‍ജിംഗ്‌ മാഫിയയാണ്‌ ഒരു കൊല്ലം കൊണ്ടിവിടെ തഴച്ചുവളര്‍ന്നതെന്ന അപ്രിയ സത്യം കണ്ടില്ലെന്നു നടിക്കാനാവില്ല.

രാഷ്‌ട്രീയക്കാരന്‍ ജനങ്ങളെ പഠിപ്പിക്കേണ്ട അദ്ധ്യാപകരാണ്‌. വിധികര്‍ത്താക്കളായ ജനങ്ങള്‍ക്ക്‌ ശരിയായ അവബോധം പകര്‍ന്നു നല്‍കേണ്ട ചുമതല വിവിധ കക്ഷികളില്‍പ്പെട്ട പൊതുപ്രവര്‍ത്തകര്‍ക്കുണ്ട്‌. സദാചാരനിഷ്ഠമായ ഒരു സമൂഹത്തെ ഉറപ്പുവരുത്തേണ്ട ചുമതലയും അവര്‍ക്കുണ്ട്‌. കുറ്റവാളികള്‍ക്കെതിരേ നിയമം കര്‍ശനമായി അതിന്റെ ദൗത്യം നിറവേറ്റുകയും വേണം. എന്നാല്‍ താക്കോല്‍ പഴുതിലൂടെ സദാചാരം നോക്കി ഉള്ളതുമില്ലാത്തതുമൊക്കെ പുരപ്പുറത്തുകയറി വിളിച്ചുകൂവുന്ന ശൈലി നാടിനു ഗുണകരമല്ല. ആത്മസംയമനവും ആര്‍ജ്ജിത സംസ്കാരത്തിലൂന്നിയ പക്വതയും സമര്‍പ്പണബോധവുമുള്ള പൊതുപ്രവര്‍ത്തകര്‍ അന്യംനിന്നുപോകുന്ന കാലഘട്ടംകൂടിയാണിത്‌. പണം സമ്പാദിക്കാനും ജീവിതത്തില്‍ ഉയര്‍ച്ച നേടാനുമുള്ള നെട്ടോട്ടത്തില്‍ ആത്മാവു നഷ്ടപ്പെടുന്ന പൊതുപ്രവര്‍ത്തകരുടെ എണ്ണം ഇവിടെ ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്‌. കല്ലും കുറുവടിയും ബോംബും ചീമുട്ടയും സമരായുധമാക്കി രാഷ്‌ട്രീയ അങ്കം നടത്തുന്നവര്‍ ഏതു പാര്‍ട്ടിയല്‍പ്പെട്ടവരായാലും നാടിന്‌ ശാപവും ഭാരവുമാണ്‌. ഇത്തരം ദുഷ്പ്രവണത ഏറ്റവുമധികം വര്‍ദ്ധിച്ചുവരുന്ന സംസ്ഥാനമാണിപ്പോള്‍ കേരളം.

സാമ്പത്തിക വളര്‍ച്ച, വിലക്കയറ്റം, ഭക്ഷ്യ ലഭ്യത, കയറ്റിറക്കുമതി മേഖല, നാണയപ്പെരുപ്പം, കാര്‍ഷിക-വ്യവസായിക വളര്‍ച്ച, കറന്‍സിയുടെ മൂല്യം, രാഷ്‌ട്ര സുരക്ഷ, അതിര്‍ത്തി പ്രശ്നങ്ങള്‍, ക്രമസമാധാനരംഗം തുടങ്ങി ഒട്ടേറെ കാര്യങ്ങളെക്കുറിച്ച്‌ ബിജെപി കേന്ദ്രത്തില്‍ അധികാരമേല്‍ക്കുന്നതിനു മുന്‍പുള്ള സ്ഥിതി, അക്കാലത്തുണ്ടായ നേട്ടങ്ങള്‍, ബിജെപി ഭരണം ഒഴിഞ്ഞശേഷമുള്ള സ്ഥിതി എന്നിവ തുറന്ന ചര്‍ച്ചയ്‌ക്കു വിധേയമാക്കേണ്ടതാണ്‌. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കു ശരിയായ അവബോധം നല്‍കുന്നതിന്‌ ഭരണ-പ്രതിക്ഷകക്ഷികളും മാധ്യമ പ്രചാരണ സംവിധാനങ്ങളും തയ്യാറല്ലെന്നതാണ്‌ ദു:ഖസത്യം. ജനങ്ങളെ ഇത്തരം പ്രശ്നങ്ങളില്‍ ബോധവല്‍ക്കരിക്കപ്പെടാത്ത സംസ്ഥാനമാണ്‌ കേരളം. ഈ പോരായ്‌മയില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക്‌ വലുതാണ്‌.

എമേര്‍ജിംഗ്‌ കേരളയുടെ പരാജയം ചര്‍ച്ച ചെയ്യാത്ത കേരളം ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ്‌ മീറ്റിന്റെ പരാജയവും ബോധപൂര്‍വ്വം കണ്ടില്ലെന്നു നടിക്കുകയായിരുന്നു. 2003 ജനുവരിയില്‍ നടന്ന ആഗോള നിക്ഷേപക സമാഗമം വന്‍ പ്രതീക്ഷയായിരുന്നു നല്‍കിയത്‌. അന്നത്തെ പ്രധാനമന്ത്രി വാജ്പേയി പരമാവധി അതിലുള്‍പ്പെട്ട വികസന സംരംഭങ്ങള്‍ക്ക്‌ സഹായം നല്‍കിയിരുന്നു. മുഖ്യമന്ത്രി ആന്റണിയും അന്നത്തെ പ്രതിപക്ഷ നേതാവ്‌ അച്യുതാനന്ദനും കൈകോര്‍ത്തുപിടിച്ച്‌ വികസനമന്ത്രം ചൊല്ലിയിരുന്നു. പക്ഷേ പ്രഖ്യാപിച്ച 32000 കോടി കയുടെ വിദേശ നിക്ഷേപം ഇങ്ങോട്ടെത്തിയില്ല.
പത്തുവര്‍ഷംകൊണ്ട്‌ കേരളത്തെ വന്‍ സാമ്പത്തിക ശക്തിയാക്കുമെന്ന അന്നത്തെ പ്രഖ്യാപനം പാഴ്‌വാക്കായി നമുക്കു ചുറ്റുമലയുന്നു. അന്ന്‌ ധാരണാപത്രത്തില്‍ ഒപ്പിട്ട 93 പദ്ധതികളില്‍ തുടങ്ങിയത്‌ 11 എണ്ണം മാത്രവും തുടര്‍ന്നത്‌ വിരലിലെണ്ണാവുന്നതും മാത്രമെന്ന്‌ കണക്കുകള്‍ പറയുന്നു. ഇതൊന്നും ചര്‍ച്ച ചെയ്യാന്‍ സമയമോ സന്നദ്ധതയോ ഇല്ലാത്ത മലയാളികളും അവര്‍ക്കുപറ്റിയ ഭരണ-പ്രതിപക്ഷ സംവിധാനങ്ങളും കാലത്തിന്റെ വിചാരണ നേരിടേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്‌.

സ്വതന്ത്ര ഇന്ത്യയില്‍ കാര്‍ഷികമേഖല ഒരടി മുന്നോട്ടു പോയാല്‍ രണ്ടടി പിന്നോട്ടെന്ന നിലയില്‍ തകര്‍ന്ന ചരിത്രമാണ്‌ കേരളത്തിനുള്ളത്‌. ലാഘവ ബുദ്ധിയോടെ കാര്‍ഷികരംഗം കൈകാര്യം ചെയ്യുകയാണിവിടുണ്ടായത്‌. കര്‍ഷകന്‌ കൊടുക്കേണ്ടി വരുമ്പോള്‍ കൈവിറയ്‌ക്കുന്നവരാണ്‌ നമ്മുടെ ഭരണകര്‍ത്താക്കളും ഉദ്യോഗസ്ഥന്മാരും. പ്രഖ്യാപനങ്ങള്‍ക്കും വാഗ്ദാനങ്ങള്‍ക്കുമപ്പുറം ആത്മാര്‍ത്ഥത ഇവിടാരും കാട്ടാറില്ല. കാര്‍ഷികരംഗം സമസ്തമേഖലകളിലും തകര്‍ന്ന നാടാണിത്‌. യുവസംരംഭകര്‍ക്കായി ബഡ്ജറ്റിന്റെ ഒരു ശതമാനം സര്‍ക്കാര്‍ മാറ്റിവെച്ചിട്ടുണ്ടെങ്കിലും അതൊക്കെ പാളിപ്പോകുന്ന അനുഭവങ്ങളാണ്‌ കേരളീയര്‍ക്കുള്ളത്‌. ഇന്നത്തെ സാഹചര്യത്തില്‍ വ്യക്തമായ ഒരു കാര്‍ഷികനയം കേരള സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ആ രംഗത്ത്‌ കൂടുതല്‍ ഊന്നല്‍ നല്‍കുകയും ചെയ്യണം.

e-mail: [email protected]

അഡ്വ. പി.എസ്‌ ശ്രീധരന്‍പിള്ള

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയിലിൽ അനധികൃത ഫോൺവിളി; ടി.പി കേസ് പ്രതി കൊടി സുനിയെ പണിഷ്മെൻ്റ് സെല്ലിലേക്ക് മാറ്റി

Kerala

ഉത്തരാഖണ്ഡിൽ ഇനി മദ്രസാ വിദ്യാഭ്യാസ ബോർഡില്ല; ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം മാത്രം; ആധുനിക വിദ്യഭ്യാസവും

Cricket

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

Kerala

‘ഒരു പോലീസുകാരൻ വിചാരിച്ചാൽ മതി നിന്നെ അകത്തു കിടത്താൻ’; സുഗതന്റെ പരാതിയിൽ സിഐയോട് ഹാജരാകാൻ നിർദേശം

Entertainment

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ ‘ഹൗസ് ഹസ്ബൻഡ്’ ലിറിക് വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

പോലീസിന്റെ ആവശ്യം തള്ളി കോടതി; സുഗതൻ വൈകിട്ട് 5.30 വരെ പോലീസ് കസ്റ്റഡിയിൽ, പോലീസ് മോശമായി പെരുമാറിയെന്ന് കോടതിയിൽ സുഗതൻ

അമ്മയെ ആണുങ്ങൾ നയിക്കട്ടെ,;സ്ത്രീപക്ഷം വേണ്ട, കുത്തിത്തിരിപ്പും പക്ഷം പിടിക്കലുമാണ്;ശ്രീലത നമ്പൂതിരി

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

എംബാപ്പെ മാജിക് വീണ്ടും…സ്വീഡനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ്. എംബാപ്പെയുടെ ബൂട്ടില്‍ നിന്നും രണ്ട് ഗോളുകള്‍

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

വരുമാനത്തിന് ക്ഷേത്രങ്ങളിൽ വഴിപാടു നിരക്കു കൂട്ടും, മൈതാനങ്ങൾ വാടകയ്‌ക്ക് കൊടുക്കും: മന്ത്രി മുരളീധരൻ

രമേശ് ചെന്നത്തലയുമായി കൂടിക്കാഴ്ച നടത്തി കടകംപള്ളി സുരേന്ദ്രൻ; സന്ദർശനം ശബരിമല സ്വർണകൊള്ള കേസ് നിർണ്ണായക ഘട്ടത്തിലെത്തി നിൽക്കെ

പുരുഷന്മാർക്ക് എന്റെ ജീവിതത്തോട് അസൂയയാണ് ; രണ്ട് സ്ത്രീകളെയും ഞാൻ സ്നേഹിച്ചിരുന്നു, ഇനിയും സ്നേഹിക്കാൻ എനിക്ക് കഴിവുമുണ്ട് ; കമൽഹാസൻ

തൊഴിലുറപ്പ് വേതനം 401 രൂപയായി വർദ്ധിപ്പിച്ച് മോദി സർക്കാർ; പുതുക്കിയ കൂലി ഇന്നു മുതൽ, ഇനി മുതൽ 125 തൊഴിൽ ദിനങ്ങൾ

കരിമണൽ:ഓഡിറ്റിങ് നടത്തും, വിദഗ്ധ സമിതിയെ പഠിക്കാൻ നിയോഗിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.