Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മഴവെള്ളം നാളെ കുടിവെള്ളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2013, 08:21 pm IST
in Vicharam

കാലവര്‍ഷമെത്തിയതോടെ ഭൂമിയും മനസ്സുകളും കുളിര്‍മയിലായി. കഴിഞ്ഞ കൊടുംവേനലില്‍ വീട്ടാവശ്യങ്ങള്‍ക്കായി ചുമന്നെത്തിച്ച വെള്ളത്തിന്റെയും മാനസിക വ്യഥയുടേയും ഓര്‍മ അടുത്തവര്‍ഷത്തേയ്‌ക്കുള്ള ഭീഷണിയായി മനസ്സില്‍ തങ്ങുന്നു. ഏത്‌ കുടുംബത്തിനും വേണ്ടത്ര വെള്ളം ശേഖരിക്കുകയും കാര്യക്ഷമമായി വിനിയോഗിക്കുകയും ചെയ്യുന്ന “മാനേജ്മെന്റ്‌” ചുമതല സ്ത്രീകളിലായതിനാല്‍ ഇക്കാര്യത്തില്‍ ആണ്ടുതോറും ഏറിവരുന്ന ഗൗരവം സ്ത്രീശാക്തീകരണത്തിന്റെ ഒരു പ്രധാന വെല്ലുവിളിയായി മാറുന്നു. ലോകബാങ്കിന്റെ ഒരു റിപ്പോര്‍ട്ടനുസരിച്ച്‌ 2015 വര്‍ഷത്തോടെ ആഗോള ജനസംഖ്യയുടെ മൂന്നില്‍ രണ്ടുഭാഗം ശുദ്ധജലക്ഷാമത്തിന്റെ കെടുതിയനുഭവിക്കുമെന്നാണ്‌ സൂചന.

പെയ്തിറങ്ങുന്ന പേമാരിയുടെ ഒട്ടുമുക്കാല്‍ പങ്കും മണ്ണില്‍ ആഴ്‌ന്നിറങ്ങുകയോ പില്‍ക്കാല ഉപയോഗത്തിന്‌ ശേഖരിക്കപ്പെടുകയോ ചെയ്യാതെ ഒഴുകി കടലിലേക്ക്‌ പോകുന്നു. അല്‍പ്പമൊന്നു മനസ്സിരുത്തിയാല്‍ വരുംകാല വരള്‍ച്ചയും ജലക്ഷാമവും നമുക്ക്‌ ഒഴിവാക്കാമെന്നതാണ്‌ സത്യം. പോയ വര്‍ഷം ഏറ്റവും കുറവ്‌ മഴ ലഭിച്ച ജില്ലകളിലൊന്നാണ്‌ തൃശ്ശൂര്‍. എറണാകുളം വരെ പെയ്ത വേനല്‍മഴ ഇങ്ങോട്ട്‌ കടക്കാന്‍ മടിച്ചു. ഇടവപ്പാതിയും തുലാവര്‍ഷവും ചതിച്ചു. കിട്ടിയത്‌ കിട്ടേണ്ടതില്‍ പകുതിയായപ്പോള്‍ തൊണ്ട വരണ്ടത്‌ സ്വാഭാവികം. വരും നാളുകളില്‍ സ്ഥിതി വ്യത്യസ്തമാവില്ലെന്ന്‌ പ്രവചനം. എന്തൊക്കെയാണ്‌ ചെയ്യാന്‍ സാധിക്കുക?

1) ഓരോ വീടിനും ഒരു മഴവെള്ള സംഭരണി എന്ന ശീലം നിര്‍ബന്ധപൂര്‍വം വളര്‍ത്തിയെടുക്കുക. വരള്‍ച്ചയുടെ കാലങ്ങളില്‍ അണക്കെട്ടുകളിലെ വെള്ളമോ കോര്‍പ്പറേഷന്‍ വക ടാങ്കുകളോ വൈകിയാലും നമുക്ക്‌ സ്വന്തമായി കുറച്ചു വെള്ളമുണ്ടാകുമല്ലോ.

2) ഓരോ പറമ്പിലും വീഴുന്ന മുഴുവന്‍ വെള്ളവും അവിടെ തന്നെ ഭൂമിയിലേക്ക്‌ താഴ്‌ന്നിറങ്ങാനുള്ള സംവിധാനങ്ങള്‍ ഒരുക്കേണ്ടതാണ്‌. വര്‍ണ ടെയിലുകള്‍ വിരിച്ച്‌ മോടി കൂട്ടിയ മുറ്റങ്ങള്‍ ഉള്ളവര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക. മഴവെള്ളം ഭൂമിയിലേക്ക്‌ ഊര്‍ന്നിറങ്ങാനുള്ള അവസരം സൃഷ്ടിക്കാത്തവര്‍ക്ക്‌ പൊതുസംവിധാനം വഴി കുടിവെള്ളമെത്തിക്കുന്നത്‌ നിര്‍ത്താലാക്കാന്‍ നടപടി വരുന്ന കാലം അതിവിദൂരമല്ല. ഇത്തരക്കാര്‍ മുറ്റങ്ങളുടെ വശങ്ങളില്‍ ചാലുകള്‍ കീറിയോ വെള്ളമിറങ്ങാനുള്ള കുഴികള്‍ ഉണ്ടാക്കിയോ പരിഹാരക്രിയ ചെയ്യണം.

3) ജലവിനിയോഗത്തിലെ മിതത്വം എന്നേ മറന്നുപോയ നല്ല ശീലം. ഷോകേയ്സിലെ കിണ്ടിയെ കോഫി ടേബിളുകളുടെ നടുവില്‍ സ്ഥാപിക്കുക. ജലം അമൂല്യമാണ്‌ എന്നോര്‍മിപ്പിക്കുന്ന പൂര്‍വിക സ്വത്താണ്‌ കിണ്ടി എന്ന സന്ദേശം കുഞ്ഞുങ്ങളിലേക്ക്‌ പകരാന്‍ ഇത്‌ സഹായിക്കും. ഓരോ ടോയ്‌ലറ്റ്‌ സന്ദര്‍ശനവേളയിലും പത്തും പതിനഞ്ചും ലിറ്റര്‍ വെള്ളം ഒഴുക്കിക്കളയാതെയിരിക്കാനുള്ള സംവിധാനം സ്ഥാപിക്കുക ഉത്തമം.

4) മണ്ണ്‌-ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ സാമൂഹ്യ-രാഷ്‌ട്രീയ കൂട്ടായ്‌മകള്‍ മുന്നോട്ടുവരണം. മാലിന്യ സംസ്കരണത്തിനൊപ്പം ഇവരുടെ മേല്‍നോട്ടം ഉണ്ടെങ്കില്‍ ആരും സ്വന്തം പറമ്പില്‍നിന്ന്‌ റോഡിലേക്ക്‌ മഴവെള്ളം തുറന്ന്‌ വിടില്ല.

5) മറ്റു പല രാജ്യങ്ങളിലും പോലെ കുടിവെള്ള വിതരണം സ്വകാര്യവല്‍ക്കരണത്തിലേക്ക്‌ നമ്മുടെ നാടും നീങ്ങില്ലെന്ന്‌ ആരു കണ്ടു? അതിന്റെ കെടുതികള്‍ പലതുണ്ടെങ്കിലും ഇപ്പോഴേ മനസ്സുവച്ചാല്‍ ഒഴിവാക്കാവുന്ന പല ദോഷങ്ങളുണ്ട്‌. പക്ഷേ, അതിന്‌ ഓരോരുത്തരും തന്നെ തീരുമാനിക്കണം. എന്നാലെ, ഇത്രയേറെ മഴ ലഭിക്കുന്ന നാടാണ്‌ നമ്മുടേത്‌ എന്ന്‌ അഭിമാനിക്കാന്‍ നമുക്കര്‍ഹതയുള്ളൂ.

ഡോ.മേരി റജീന

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സര്‍ഗാത്മക ഇടപെടലുകളുടെ അമ്പതാണ്ടുകള്‍

Editorial

മുസ്ലിം ലീഗിന് ഒരു മുഖ്യമന്ത്രി

Article

ഡിജിറ്റല്‍ യുഗത്തിലെ കുട്ടികള്‍

India

വക്കീൽ കുപ്പായമണിഞ്ഞ് എത്തിയ മമത ബാനർജിയുടെ എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

Kerala

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

പുതിയ വാര്‍ത്തകള്‍

നീറ്റ് യുജി ചോദ്യപേപ്പര്‍ വിറ്റഴിച്ച ശുഭം ഖൈര്‍നാര്‍ നേടിയത് ലക്ഷങ്ങള്‍

തലസ്ഥാനത്ത് കൃഷി വൈഭവ് 2026 ഇന്ന് തുടക്കം; പുത്തരിക്കണ്ടത്ത് ഒരുങ്ങുന്നത് കാര്‍ഷിക മേഖലയിലെ വിപ്ലവലോകം

വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല : ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

നടിയുമായി ബന്ധം: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണെ ഭാര്യ വിമാനത്തില്‍ വെച്ച് തല്ലി, പഴയ സംഭവം കുത്തിപ്പൊക്കുന്നതായി നടി

മോദിയുടെ ചെലവ് ചുരുക്കലിന് പിന്തുണ ത്രിപുര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

ഐഐഎംസി: മലയാളം ജേര്‍ണലിസം മെയ് 18 വരെ അപേക്ഷിക്കാം

സമാപന സമ്മേളനത്തിന് ഇന്ന് തിരിതെളിയും

തപസ്യ സുവര്‍ണസംഗമത്തില്‍ പ്രൊഫ. കെ.പി. ശശിധരന്‍ സംസാരിക്കുന്നു

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

ഹോർമുസ് കടന്ന് 2 എൽപിജി കപ്പലുകൾ ഇന്ത്യയിലേക്ക്; തിങ്കളാഴ്ച ന്യൂ മംഗലാപുരത്ത് എത്തിച്ചേരും

തപസ്യ സുവര്‍ണോത്സവത്തിന്റെ ഭാഗമായി നടന്ന ആദ്യകാല പ്രവര്‍ത്തകരുടെ കൂടിച്ചേരല്‍ 'സുവര്‍ണസംഗമം' കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു. രജനി സുരേഷ്, എം. ശ്രീഹര്‍ഷന്‍, കെ.ടി. രാമചന്ദ്രന്‍, പ്രൊഫ. പി.ജി. ഹരിദാസ്, പി. ബാലകൃഷ്ണന്‍, ഗോപിനാഥ് കോലിയത്ത്, കെ.പി. ശശിധരന്‍ എന്നിവര്‍ സമീപം.

സുവര്‍ണകാലത്തിന്റെ ഓര്‍മപ്പെയ്‌ത്ത് നവ്യാനുഭവമായി; ആദ്യകാല തപസ്യ പ്രവര്‍ത്തകരുടെ സംഗമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.