Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കേരളത്തിലെ കീടം പുട്ടെനഹള്ളിക്കും മിത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2013, 07:24 pm IST
in Varadyam

നാല്‍പ്പത്തി ഒന്‍പതോളം വ്യത്യസ്ത പക്ഷിവര്‍ഗ്ഗങ്ങള്‍ ലോകത്തിലെ പലഭാഗങ്ങളില്‍ നിന്നും വിരുന്നെത്താറുണ്ടിവിടെ. അവര്‍ക്കെല്ലാം, അല്ല അവരെപ്പോലെ പതിനായിരങ്ങള്‍ക്ക്‌ ആതിഥ്യമരുളാന്‍ പോരുന്നതാണ്‌ പതിമൂന്ന്‌ ഏക്കറിലേറെ വരുന്ന പുട്ടെനഹള്ളി തടാകം. പക്ഷേ തടാകത്തിന്റെ രക്ഷക്ക്‌ ഒരു രക്ഷകന്‍ കേരളത്തില്‍നിന്ന്‌ വരേണ്ടിവന്നു. അല്ലെങ്കില്‍ ഇങ്ങനെ പറയാം, അയല്‍പക്കമായ കര്‍ണാടകയിലെ പ്രകൃതി സമ്പത്തിന്റെ കാവലാകാന്‍ കേരളത്തിനു വിധിയുണ്ടായി.

വര്‍ഷങ്ങളായി ലെയ്‌ക്ക്‌ ഇംപ്രൂവ്മെന്റ്‌ ട്രസ്റ്റ്‌ വലിയ ഒരു യുദ്ധത്തിലായിരുന്നു, ഒരിക്കലും കീഴടക്കാന്‍ കഴിയില്ലെന്ന്‌ വിശ്വസിച്ച ഒരു ശത്രുവിനെതിരെ. രക്തബീജാസുരനെപ്പോലെ നശിപ്പിക്കും തോറും ഇരട്ടിക്കുന്ന, പ്രാണവായുവും പ്രകാശവും നിഷേധിച്ച്‌ ,തടാകത്തില്‍ ഇരുണ്ട പച്ചനിറത്തില്‍ കൂടാരം തീര്‍ത്ത്‌, വിദേശത്തുനിന്നും എത്തുന്ന വിശിഷ്ടാതിഥികള്‍ക്ക്‌ അന്നം പോലും നിഷേധിക്കുന്ന ഒരു ശത്രു സാല്‍വേനിയ മൊളെസ്റ്റാ ആഫ്രിക്കന്‍പായലിനെതിരേ.
ഒരുകാലത്ത്‌ വന്‍മത്സ്യങ്ങള്‍ നിറഞ്ഞ പുട്ടെനഹള്ളി തടാകത്തില്‍ ശുദ്ധവായു കിട്ടാതെ അവ ചത്തു പൊങ്ങുമായിരുന്നു, ആഹാരം തേടിയെത്തുന്ന പക്ഷിക്കൂട്ടങ്ങള്‍ ചുറ്റുമുള്ള കാടുകളിലായിരുന്നു കൂടുകള്‍ ഒരുക്കിയിരുന്നത്‌. ക്രമേണ ഇരുണ്ട മൂടുപടം കണക്കെ പായല്‍ തടാകത്തെ വിഴുങ്ങി. അശുദ്ധ ജലം ചുറ്റും ദുര്‍ഗന്ധത്തിന്റെ വിഷക്കാറ്റു വീശി. ജെ.പി.നഗറിലെ കുടിവെള്ളത്തിനും അന്തരീക്ഷ ഊഷ്മാവിനും രക്ഷകനായിരുന്ന തടാകം, മാലിന്യക്കൂമ്പാരമായി. കുറേക്കാലം സമൂഹത്തിനു രക്ഷകനായിരുന്ന തടാകം ജനശത്രുവായി.

എന്നാല്‍ കഴിഞ്ഞ ട്രസ്റ്റ്‌ അംഗങ്ങള്‍ യുദ്ധരംഗത്തേക്ക്‌ ഒരു പുതിയ അജയ്യനായ യോദ്ധാവിനെ ഇറക്കി. ഷട്ഭുജങ്ങളും കൂര്‍ത്ത തേറ്റകളുമുള്ള ഒരു കൊച്ചുകീടം സാല്‍വേനിയ വീവില്‍ (പായല്‍ തീനി). രണ്ടു മില്ലി മീറ്റര്‍ മാത്രം വലുപ്പമുള്ള ആ കീടത്തിന്റെ ലാര്‍വ പായലിന്റെ പരാഗണത്തിനു കാരണമാവുന്ന മൊട്ടുകള്‍ തിന്നൊടുക്കുമ്പോള്‍ തീരാവിശപ്പുള്ള കീടങ്ങള്‍ ഇലകളെ ഭക്ഷണമാക്കും. അങ്ങനെയങ്ങനെ തടാകത്തിലെ മലിനീകരണക്കാരനായ പായലിനെ കീടങ്ങള്‍ വകവരുത്തി. അതിനു വഴിയൊരുക്കിയതോ കേരളത്തിലെ തൃശൂര്‍ മണ്ണൂത്തി കേരളകാര്‍ഷിക സര്‍വകലാശാലയും. പലപ്രാവശ്യം ട്രസ്റ്റിന്റെ സന്നദ്ധ സേവകര്‍ തടാകത്തില്‍ ഇറങ്ങി നീക്കം ചെയ്തിട്ടും ആസുര വേഗത്തില്‍ വളര്‍ന്ന പായല്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിയില്ലെന്ന്‌ ഭയന്നും നിരാശപ്പെട്ടുമിരിക്കവേയാണ്‌ ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഹോര്‍ടി കള്‍ച്ചര്‍ ഉദ്യോസ്ഥര്‍ കേരളകാര്‍ഷിക സര്‍വകലാശാലയുടെ സഹായം തേടാന്‍ ഉപദേശിച്ചത്‌.
അങ്ങനെയാണ്‌ സര്‍വകലാശാലയിലെ ഡോ.ലൈലയുടെ മുന്നില്‍ ഈ വിഷയം എത്തുന്നത്‌. ബംഗളൂരുവിലേക്ക്‌ വരികയായിരുന്ന ചില സന്നദ്ധപ്രവര്‍ത്തകര്‍ ഒരു ചെറു പെട്ടിയില്‍ എത്തിച്ച കീടങ്ങള്‍ കഴിഞ്ഞ ദിവസം തടാകത്തില്‍ നിക്ഷേപിച്ചു. ഏതാനും മാസംകൊണ്ട്‌ ആഫ്രിക്കന്‍ പായല്‍ നശിക്കും. വേരോടെ, കുലത്തോടെ….കാലവര്‍ഷത്തിനു മുന്‍പ്‌ തന്നെ തടാകം മുക്കാലും വെള്ളം കൊണ്ടു നിറഞ്ഞു. അടുത്തകാലത്തൊന്നും ഇത്രയും ജലം തടാകത്തിലെക്കൊഴുകിയെത്തിയിട്ടില്ല. ബംഗളൂരുവിലെ നിരവധി തടാകങ്ങള്‍ ശരിയായി സംരക്ഷിക്കുകയാണെങ്കില്‍ വേനല്‍ക്കാലത്തെ ജല ദൗര്‍ലഭ്യത്തിനും മഴക്കാലത്ത്‌ നഗരത്തെ ബാധിക്കുന്ന വെള്ളപ്പൊക്കത്തിനും അതു പരിഹാരമാകും, ട്രസ്റ്റിന്റെ സ്ഥാപകാംഗം ആയ ഉഷാ രാജഗോപാല്‍ പറയുന്നു.

ഏതാണ്ട്‌ നഷ്ടപ്പെട്ട തടാകത്തിന്‌ ഇപ്പോള്‍ ജീവന്‍ വെച്ചിരിക്കുന്നു. നിരവധി പക്ഷിവര്‍ഗ്ഗങ്ങളും പൂമ്പാറ്റകളും കുഞ്ഞു സുന്ദര കീടങ്ങളും സന്ദര്‍ശകര്‍ക്ക്‌ നയനസുഖം നല്‍കുന്നു.തടാകത്തിനു ചുറ്റും ഇരുനൂറോളം വൃക്ഷങ്ങളും വച്ചുപിടിപ്പിച്ചിട്ടുണ്ട്‌. വീണ്ടും ഇവിടേക്ക്‌ വിദേശ അതിഥികള്‍ പറന്നെത്താം. നാളെ ഇവിടം നഗരത്തിന്റെ മുഖ്യ വിനോദ സഞ്ചാര കേന്ദ്രമാകാം.

അനില്‍ മേനോന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

India

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.