ചെന്നൈ: ബിസിസിഐയുടെ അടിയന്തരയോഗം നാളെ ചെന്നൈയില്‍ ചേരും. അടിയന്തര യോഗം വിളിക്കാന്‍ ശ്രീനിവാസന് തയാറായില്ലെങ്കില്‍ താന്‍ അതിനു മുതിരുമെന്നു ജോയിന്റ് സെക്രട്ടറി അനുരാധ് ഠാക്കൂര്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണു നാളെ യോഗം വിളിക്കുന്നതായി അറിയിപ്പു വന്നത്.
എന്‍. ശ്രീനിവാസന് അധ്യക്ഷ സ്ഥാനത്തു നിന്നു മാറിനില്‍ക്കുന്ന കാര്യത്തില്‍ നാളെ തീരുമാനമുണ്ടായേക്കും. രാജിക്കാര്യം ശ്രീനിവാസന് താനുമായി അടുപ്പമുള്ളവരുമായി ചര്‍ച്ച ചെയ്തെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ശ്രീനിവാസന്റെ രാജി ആവശ്യപ്പെട്ടു 18 അസോസിയേഷനുകള്‍ കത്തു നല്‍കിയിട്ടുണ്ട്.
സംഭവം കൈകാര്യം ചെയ്തതിലെ എതിര്‍പ്പു വ്യക്തമാക്കി ബിസിസിഐ സെക്രട്ടറി സഞ്ജയ് ജഗ്ദലെയും ബോര്‍ഡ് ട്രസ്റ്റി അജയ് ഷിര്‍ക്കെയും കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: