പാലാ: സാമൂഹ്യനീതി ലഭിക്കാനായി ഈഴവര്‍ ഉള്‍പ്പടെയുള്ള പിന്നാക്കജനവിഭാഗങ്ങള്‍ സമുദായം പറഞ്ഞാല്‍ അനീതിയും മറ്റുള്ളവര്‍ പറഞ്ഞാല്‍ നീതിയുമായി വ്യാഖ്യാനിക്കപ്പെടുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ശ്രീനാരായണ ഗുരുദേവന് നേരിട്ട് അനുമതി പത്രം നല്കി സ്ഥാപിച്ച കിടങ്ങൂര്‍ 43-ാം നമ്പര്‍ ശാഖയിലെ മഹാദേവ-ദേവീ-ഗുരുദേവ ക്ഷേത്രങ്ങളുടെ സമര്‍പ്പണം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് അര്‍ഹതപ്പെട്ടത് പിന്നാക്കക്കാര്‍ക്ക് ലഭിക്കണം. അതിനായി അറിവും തിരിച്ചറിവും ഉണ്ടാവണം. പ്രാര്‍ത്ഥിക്കുകയും പൂജിക്കുകയും ചെയ്യുന്നതോടൊപ്പം അധികാരം കൂടി നേടണം. ജാതി പറഞ്ഞ് സംഘടിച്ച ക്രിസ്ത്യന്‍, മുസ്ളീം സമുദായങ്ങള്‍ രാഷ്ട്രീയ അധികാരം വേണ്ടുവോളം നേടി. ഭൂരിപക്ഷ സമുദായങ്ങള്‍ നിഷ്ക്രിയരായി ഇപ്പോഴും പടിക്ക് പുറത്താണ്. ജാതിപറഞ്ഞും സാമുദായിക ശക്തി സമാഹരണം നടത്തിയും അധികാര രാഷ്ട്രീയത്തിലെത്താന്‍ പിന്നാക്കക്കാര്‍ സജ്ജരാവണം. രാഷ്ട്രീയ വിഴുപ്പലക്കലുകള്‍ക്കിടയില്‍ കേരളത്തിലെ ജനങ്ങളുടെ നിത്യജീവിതം ദുരന്തമായി മാറി. സര്വ്വത്രമായ വിലക്കയറ്റം നിയന്ത്രിക്കാന്‍ ഭരണാധികാരികള്‍ക്ക് നേരമില്ല. അധികാര തര്‍ക്കം ചക്കരക്കുടത്തില്‍ കൈയിട്ട് നക്കാന്‍ വേണ്ടിയുള്ളതാണന്നും വെള്ളാപ്പള്ളി പറഞ്ഞു. സമ്മേളനത്തില്‍ മീനച്ചില്‍ യൂണിയന് പ്രസിഡന്റ്് എ.കെ ഗോപി ശാസ്താപുരം അധ്യക്ഷത വഹിച്ചു. യൂണിയന് സെക്രട്ടറി കെ.എം സന്തോഷ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രീതി നടേശന് അനുഗ്രഹ പ്രഭാഷണം നടത്തി. സാനുപാട്ടശേരി, ഡി.രാജപ്പന്, പി.എസ് ശാര്ങ്ഗധരന്, എം.എന്‍ ഷാജി, ഷാജി കടപ്പൂര്, ഷാജി തലനാട്, ഒ.എം സുരേഷ്, പ്രദീപ് പഌച്ചേരി, അംബികാ സുകുമാരന്‍, സജീവ് വയല, വി.എന്‍ ശശിധരന്, മനോജ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: