Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഹോട്ടല്‍ ബീജിംഗ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2013, 08:56 pm IST
in Varadyam

സ്വന്തമായി ഉണ്ടായിരുന്ന പപ്പടക്കട അടച്ചുപൂട്ടി പകരം ഹോട്ടല്‍ ബീജിങ്‌ തുടങ്ങാന്‍ വാസൂദേവനും ലക്ഷ്മിക്കുട്ടിക്കും രണ്ടുണ്ട്‌ കാരണം. ഒന്നു പപ്പടത്തിന്റെ ഡിമാന്‍ഡ്‌ കുറഞ്ഞു. അധികമാര്‍ക്കും നാടന്‍ പപ്പടം വേണ്ട. വരവ്‌ പപ്പടത്തിനാണ്‌ ആളുകള്‍ക്ക്‌ താല്‍പ്പര്യം. പ്ലാസ്റ്റിക്‌ കവറില്‍ ലേബല്‍ ഒട്ടിച്ച്‌ വരുമ്പോള്‍ ആളുകള്‍ അത്‌ കൂടുതല്‍ വാങ്ങും.

രണ്ടാമത്തെ കാരണം പപ്പടം ബ്ലഡ്‌ പ്രഷര്‍ കൂട്ടും. കിഴക്കെ വീട്ടിലെ രമേശന്‍ നായര്‍ പക്ഷാഘാതം വന്നു ആശുപത്രിയില്‍ അഡ്മിറ്റായത്‌ പപ്പടം ഭക്ഷിച്ചു പ്രഷര്‍ കേറിയാണ്‌. ഭാര്യ വീട്ടില്‍ പോയ തക്കം നോക്കി ഒരു ഡസന്‍ പപ്പടം പാമോയിലില്‍ വറുത്തു കഴിച്ചു. പ്രഷര്‍ കേറാന്‍ രണ്ട്‌ പപ്പടം തന്നെ ധാരാളം എന്നാണ്‌ ഡോക്ടര്‍ രമേശ്‌ നായരുടെ ഭാര്യയോട്‌ പറഞ്ഞത്‌.

പപ്പടനിര്‍മാണക്കട ഹോട്ടലാക്കാന്‍ നിര്‍ദ്ദേശിച്ചത്‌ സ്ഥലം എംഎല്‍എ ആണ്‌. വോട്ട്‌ പിടിക്കാറാകുമ്പോള്‍ എംഎല്‍എ വീട്ടിലാണ്‌ ഭക്ഷണം ലക്ഷ്മിക്കുട്ടിയുടെ പാചകം അദ്ദേഹത്തിന്‌ ഏറെ ഇഷ്ടമാണ്‌. അവളുടെ കൈപ്പുണ്യം അദ്ദേഹം പ്രത്യേകം പ്രകീര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്‌.

“വാസുദേവാ നിനക്കെത്ര കാശു വേണം. ഒരുലക്ഷം മതിയോ? നമ്മുടെ ആള്‍ക്കാരല്ലേ ബാങ്ക്‌ ഭരിക്കുന്നത്‌. നമുക്കല്ലെങ്കില്‍ പിന്നെ ആര്‍ക്കാണ്‌ ലോണ്‍ കിട്ടുക? 10 സെന്റ്‌ ഈട്‌ നല്‍കാന്‍ നിനക്കുണ്ടോ?” കരിമീന്‍ പൊള്ളിച്ചതും കൂട്ടി ഊണ്‌ കഴിക്കവേ എംഎല്‍എ ചോദിച്ചു.

” ഈ കടയും വീടും ഉള്‍പ്പെട്ട 12 സെന്റ്‌ എന്റേതാണ്‌. അവളുടെ അച്ഛന്റെ പേരില്‍ 50 സെന്റുണ്ട്‌. അതങ്ങ്‌ ദൂരെയാണ്‌.”

“അതൊന്നും വേണ്ട ഇത്‌ മതി”

എംഎല്‍എ കൂടി ഇടപെട്ടാണ്‌ ഒരുലക്ഷം ബാങ്കില്‍നിന്ന്‌ എടുത്തത്‌. അവിടെത്തന്നെ ഒരു എസ്ബി അക്കൗണ്ടും തുടങ്ങി. തല്‍ക്കാലാവശ്യത്തിന്‌ 20000 രൂപ എടുത്തതിന്‌ ശേഷം 75000 അവിടെ നിക്ഷേപിച്ചു. പിന്നെത്തരാമെന്ന്‌ പറഞ്ഞു എംഎല്‍എ 5000 രൂപ വാങ്ങി. കൂട്ടത്തില്‍ ഒരു ഉപദേശവും വെച്ചു.

“ഭക്ഷണം വില കുറച്ചു വില്‍ക്കണം. വൃത്തിയുള്ള പാത്രത്തില്‍ വിളമ്പണം. ലക്ഷ്മിക്കുട്ടിയുടെ പാചകം രുചികരമായിരിക്കുമെന്നെനിക്കറിയാം.”

അങ്ങനെയാണ്‌ ഭക്ഷണസാധനങ്ങള്‍ എല്ലാം വിലകുറച്ച്‌ വില്‍ക്കാന്‍ ആരംഭിച്ചത്‌. ദോശ- 3 രൂപ, ഇഡ്ഡലി-3 രൂപ, പുട്ട്കഷണം-3 രൂപ, ചായ-4 രൂപ, ഊണ്‌-15 രൂപ, മറ്റ്‌ ഹോട്ടലുകളില്‍ ചായയ്‌ക്ക്‌ ആറും ഊണിന്‌ 30 ഉം രൂപ ഈടാക്കുമ്പോഴാണ്‌ ഹോട്ടല്‍ ബീജിങ്ങില്‍ ഈ വിലക്കുറവ്‌. ഹോട്ടലിന്‌ ബീജിങ്ങ്‌ എന്ന പേര്‌ നിര്‍ദ്ദേശിച്ചത്‌ തന്നെ എംഎല്‍എ ആണ്‌. ചൈന മഹാരാജ്യത്തോട്‌ അദ്ദേഹത്തിന്‌ വലിയ ഇഷ്ടമാണ്‌. “ഹോട്ടല്‍ താഷ്കന്റ്‌” എന്നു പേരിടാനായിരുന്നു വാസുദേവന്റെ ആഗ്രഹം. പക്ഷേ സോവിയറ്റ്‌ യൂണിയന്‍ ഇല്ലാതായ സ്ഥിതിക്ക്‌ ആ പേരിന്‌ വലിയ പ്രസക്തി ഇല്ലെന്നാണ്‌ എംഎല്‍എ പറഞ്ഞത്‌.

ഭക്ഷണം പാകം ചെയ്യുന്നതും വിളമ്പുന്നതും വാസുദേവനും ലക്ഷ്മിക്കുട്ടിയും ചേര്‍ന്നാണ്‌. രണ്ടുസ്ത്രീകളെ സഹായത്തിന്‌ വെച്ചിട്ടുണ്ട്‌. അവര്‍ക്കുള്ള വേതനം അന്നന്ന്‌ തന്നെ കൊടുത്തുവിടും. ജോലിക്ക്‌ പുരുഷന്മാരെ വെച്ചാല്‍ ഹോംലി ഫുഡിന്റെ ടേസ്റ്റ്‌ ഉണ്ടാകില്ല. എംഎല്‍എ തന്നെയാണ്‌ ഇതും പറഞ്ഞത്‌. മാസം ഒന്നു പിന്നിട്ടപ്പോള്‍ ഹോട്ടലില്‍ നല്ല തിരക്കായി. ശരാശരി അന്‍പത്‌ ഊണ്‌ പോകും, നൂറ്‌ ഊണ്‌ വരെ വിറ്റ ദിവസങ്ങളുണ്ട്‌. വിലക്കുറവിനെക്കുറിച്ച്‌ അറിഞ്ഞു. പത്രക്കാര്‍ പത്രത്തില്‍ വാര്‍ത്തയും ഫോട്ടോയും കൊടുത്തു. താനും ലക്ഷ്മിക്കുട്ടിയും കൂടി എംഎല്‍എക്കും കൂട്ടര്‍ക്കും ഊണ്‌ വിളമ്പുന്ന ഫോട്ടോയാണ്‌ പത്രത്തില്‍ വന്നത്‌. കൂടെ വാര്‍ത്തയും കൊടുത്തിരുന്നു. മൊബെയില്‍ നമ്പര്‍ കൊടുത്തിരുന്നതിനാല്‍ ഒത്തിരിപ്പേര്‌ വിളിച്ച്‌ വിശേഷങ്ങള്‍ തിരക്കുകയും ചെയ്തു. കരിമീന്‍ വറുത്തതിന്‌ എന്താ വില, കള്ള്‌ കിട്ടുമോ, എന്നൊക്കെ ചോദിച്ചവരുമുണ്ട്‌.

ഹോട്ടല്‍ പിരിവ്‌ സഹകരണ ബാങ്കില്‍ തന്നെ ഡെപ്പോസിറ്റ്‌ ചെയ്യും. ലോണ്‍ അടവ്‌ അതില്‍നിന്നാണ്‌. സാധനങ്ങള്‍ വാങ്ങാനും മറ്റുമുള്ള പണം ഈ അക്കൗണ്ടില്‍നിന്നു തന്നെയാണ്‌ എടുക്കുന്നത്‌. ശരാശരി അന്‍പത്‌ ഊണേ പോകുന്നുള്ളൂവെങ്കിലും 500 എന്ന്‌ പത്രക്കാരന്‍ എഴുതിപ്പിടിപ്പിച്ചതിനാല്‍ ഇന്‍കംടാക്സില്‍നിന്ന്‌ എന്നും പറഞ്ഞ്‌ രണ്ടുപേര്‍ ഹോട്ടല്‍ പരിശോധനക്ക്‌ വരുകയും കരിമീന്‍ വറുത്തതും കൂട്ടി ഊണ്‌ കഴിക്കുകയും ചെയ്തു. പോകാന്‍ നേരത്ത്‌ രണ്ട്‌ കരിമീന്‍ വറുത്തത്‌ പാഴ്സലായി കൊണ്ടുപോകുകയും ചെയ്തു.

ആറ്‌ മാസം കഴിഞ്ഞ്‌ സഹകരണബാങ്കിലെ അക്കൗണ്ട്‌ പാസ്ബുക്‌ പഠിച്ചപ്പോഴാണ്‌ വാസുദേവന്‍ ഞെട്ടിയത്‌. 7000 രൂപയുണ്ട്‌ ബാക്കി. 23000 രൂപമുടക്കി ലക്ഷ്മിക്കുട്ടിക്ക്‌ ഒരുവള വാങ്ങാനുള്ള കാശ്‌ ഈ അക്കൗണ്ടില്‍നിന്നാണ്‌ എടുത്തത്‌. എന്നാലും 30000 രൂപയേ ആകൂ. ബാക്കി 70000. ഓര്‍ത്തിട്ട്‌ ഒരു എത്തും പിടിയും കിട്ടുന്നില്ല.

വാസുദേവന്‍ ലക്ഷ്മിക്കുട്ടിയെ വിളിച്ചു.

“ലക്ഷ്മിക്കുട്ടി. ഇങ്ങടുത്ത്‌ വന്നേ?” അത്‌ പതിവിന്‌ വ്യത്യസ്തമായി വിളിയായി ലക്ഷ്മിക്കുട്ടിക്ക്‌ തോന്നി.

“നീ നമ്മുടെ ചേച്ചിമാരോട്‌ പറയണം. നാളെ മുതല്‍ വരണ്ടായെന്ന്‌. നീ വീട്ടില്‍ പോയി അച്ചന്റെ കൂടെ നില്‍ക്കണം. മോനേ അവിടെനിന്ന്‌ സ്കൂളില്‍ വിട്ടാല്‍ മതി. ഈ 5000 രൂപ നീ വെച്ചോളൂ. 2000 എന്റെ കയ്യില്‍ ഇരിക്കട്ടെ. ഒരു വഴിക്ക്‌ പോകല്ലേ. എന്റെ ഒരു സ്നേഹിതന്‍ അങ്ങ്‌ ആന്ധ്രയിലുണ്ട്‌. സ്കൂള്‍ നടത്തുകയാണ്‌. മുന്‍പെ എന്നെ വിളിച്ചതാണ്‌. നിന്നെയും മോനെയും പിരിയുന്നത്‌ ഓര്‍ത്താണ്‌ ഞാന്‍ വേണ്ടെന്ന്‌ വെച്ചത്‌. ഇനി അത്‌ പറ്റില്ല. ഞാന്‍ പറേന്നത്‌ നീ കേള്‍ക്കുന്നുണ്ടോ?”

ലക്ഷ്മിക്കുട്ടി തലയുയര്‍ത്തി വാസുദേവനെ ദയനീയമായി നോക്കി.

സ്ഥലം എംഎല്‍എ രണ്ട്‌ സുഹൃത്തുക്കളുമായി ഹോട്ടല്‍ ബീജിങ്ങില്‍ വീണ്ടും കരിമീന്‍ പൊള്ളിച്ചതും കൂട്ടി ഉണ്ണാനെത്തി. ഹോട്ടലിന്‌ മുന്നിലെ ബോര്‍ഡ്‌ എംഎല്‍എയുടെ സുഹൃത്താണ്‌ ആദ്യം കണ്ടത്‌. മുത്തങ്ങാപ്പള്ളി സഹകരണബാങ്ക്‌ വക സ്ഥലവും കെട്ടിടവും ലേലത്തിന്‌.

കെ.എ.സോളമന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

India

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.