Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആതുരസേവകര്‍ക്ക്‌ ആശ്വാസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2013, 10:21 pm IST
in Vicharam

വേതന വര്‍ധന ആവശ്യപ്പെട്ട്‌ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നടത്തിയ മാസങ്ങള്‍ നീണ്ടുനിന്ന സമരം വൈകിയാണെങ്കിലും ഫലപ്രാപ്തിയിലെത്തിയിരിക്കുന്നു. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ശമ്പളം 25 ശതമാനം മുതല്‍ 35 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയതോടെ ആതുരസേവന മേഖല വലിയൊരളവോളം ചൂഷണ വിമുക്തമായി എന്നുമാത്രമല്ല, മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കാനും തീരുമാനമായി. ഇതോടെ നഴ്സുമാരുടെ ഏറ്റവും കുറഞ്ഞ വേതനം 9600 രൂപയാക്കുന്ന തരത്തിലാണ്‌ വര്‍ധന ജനുവരി ഒന്നുമുതലുള്ള ശമ്പളവര്‍ധനവാണ്‌ നടപ്പില്‍വരുന്നത്‌.

കിടക്കകളുടെ അടിസ്ഥാനത്തില്‍ ആശുപത്രികളെ ഗ്രേഡ്‌ ചെയ്താണ്‌ വര്‍ധന. 21 മുതല്‍ 100 വരെ കിടക്കകളുള്ള ആശുപത്രി ജീവനക്കാര്‍ക്ക്‌ 31.6 ശതമാനവും 101-300 വരെ കിടക്കകളുള്ള ആശുപത്രികളില്‍ 30.5 ശതമാനവും 501 മുതല്‍ 800 വരെ കിടക്കകളുള്ള ആശുപത്രികളില്‍ 32 ശതമാനവും 801 ന്‌ മുകളിലുള്ളവയിലെ ജീവനക്കാര്‍ക്ക്‌ 34.7 ശതമാനവും ആണ്‌ വര്‍ധന. അര്‍ഹിക്കുന്നതും ന്യായമായതുമായ ഈ വേതന വര്‍ധന ചൂഷണ വിധേയമായിരുന്ന ഈ മേഖലയ്‌ക്ക്‌ ആശ്വാസമേകുന്നതാണ്‌. വാര്‍ഷിക ഇന്‍ക്രിമെന്റ്‌, വെയ്റ്റേജ്‌ തുടങ്ങിയ വിഷയങ്ങളിലും ധാരണയായിട്ടുണ്ടെന്നും പരാതികള്‍ ഒരുമാസത്തിനുള്ളില്‍ പരിഹൃതമാകുമെന്നുമാണ്‌ വാഗ്ദാനം. സ്വകാര്യ ആശുപത്രികളിലെ ജിഎന്‍എം നഴ്സുമാര്‍ക്ക്‌ ലഭിച്ചിരുന്ന ശമ്പളം 9062 ല്‍ നിന്ന്‌ 12,809 രൂപയും ബിഎസ്സി നഴ്സുമാര്‍ക്ക്‌ 9335 ല്‍ നിന്ന്‌ 13479 രൂപയും ജനറല്‍ നഴ്സിംഗ്‌ പാസായവര്‍ക്ക്‌ 8725 ല്‍ നിന്നും 11343 വരെയും ലഭിയ്‌ക്കും. 200 പോയിന്റിന്‌ മേല്‍ വരുന്ന ഓരോ പോയിന്റിനും 26.65 രൂപ വീതം ക്ഷാമബത്തയും അഞ്ചുവര്‍ഷത്തിന്‌ ശേഷം ഓരോ ഇന്‍ക്രിമെന്റ്‌ വീതം സര്‍വീസ്‌ വെയ്റ്റേജായും ലഭിക്കും.

മാനേജ്മെന്റ്‌ പ്രതിനിധികളും ജീവനക്കാരുടെയും നഴ്സിംഗ്‌ യൂണിയന്റെയും പ്രതിനിധികളും പങ്കെടുത്ത ചര്‍ച്ചയിലാണ്‌ സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടത്‌. എന്നതിനാല്‍ തന്നെ ഇത്‌ നടപ്പില്‍ വരുമെന്ന ശുഭപ്രതീക്ഷയിലാണ്‌ ബന്ധപ്പെട്ടവര്‍. വര്‍ധിപ്പിക്കാന്‍ പോകുന്ന വേതനം ശതമാനത്തില്‍ കുറവാണെങ്കിലും ഒരു ഇടക്കാല ആശ്വാസമായി പരിഗണിച്ച്‌ ആരോഗ്യമേഖല പ്രശ്നകലുഷിതമാകാതിരിക്കും. ആരോഗ്യമേഖലയ്‌ക്ക്‌ നല്‍കുന്ന സേവനം പരിഗണിച്ച്‌ ഈ വേതന വര്‍ധന നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥത കാണിക്കും എന്ന്‌ വിശ്വസിക്കട്ടെ. വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ വിശാല മനസ്കത കാണിക്കുന്ന രാഷ്‌ട്രീയക്കാര്‍ അത്‌ നടപ്പാക്കുന്ന ഘട്ടം വരുമ്പോള്‍ നിസ്സംഗരാകുന്ന അനുഭവമാണല്ലൊ ജനങ്ങള്‍ക്ക്‌. ഡോക്ടര്‍മാര്‍ക്ക്‌ പോലും സര്‍ക്കാര്‍ മേഖലയേക്കാള്‍ സ്വകാര്യ മേഖല ആകര്‍ഷണീയമാണ്‌. നഴ്സുമാരുടെ സേവനം ഡോക്ടര്‍മാരുടേതിനെക്കാള്‍ മഹത്തരമാകുന്നത്‌ രോഗിപരിചരണത്തില്‍ സമയം നോക്കാതെ അവര്‍ നല്‍കുന്ന സേവനമാണ്‌. ഇവര്‍ക്ക്‌ നല്‍കിയിരുന്ന തുച്ഛമായ ശമ്പളവും അമിത ജോലി ഭാരവുമാണ്‌ അവരെ സമരരംഗത്തേയ്‌ക്ക്‌ നയിച്ചതും ഒരു നഴ്സിന്റെ ആത്മഹത്യയില്‍ കലാശിച്ചതും. സമയപരിധിയില്ലാത്ത ജോലിയും അവധി നിരോധനവും നഴ്സുമാരുടെ നിരീക്ഷണത്തിന്‌ ക്യാമറ സ്ഥാപിയ്‌ക്കുന്നതും സര്‍ട്ടിഫിക്കറ്റ്‌ വാങ്ങിവച്ച്‌ പിരിഞ്ഞുപോകാന്‍ സമ്മതിക്കാതിരിക്കുകയും വിവാഹം ഉടന്‍ പാടില്ലെന്ന നിബന്ധന വയ്‌ക്കുകയും സ്വകാര്യ മേഖലാ രീതിയാണ്‌.

ഈ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ബലരാമനും നഴ്സുമാര്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നും അധിക ജോലിഭാരം ചുമക്കുന്നു എന്നും മറ്റും ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ശുപാര്‍ശ ചെയ്തിരുന്നത്‌ ശമ്പള പരിഷ്ക്കരണം ഉടന്‍ നടപ്പാക്കണം എന്നായിരുന്നു. ഇപ്പോള്‍ ശമ്പള പരിഷ്ക്കരണം ഒരു പരിധിവരെ എങ്കിലും നടപ്പിലാവുന്നു എങ്കിലും മറ്റ്‌ ചൂഷണങ്ങള്‍ തുടരുന്നു. ജോലി സമയം, പരിശീലനകാലയളവ്‌, ഷിഫ്റ്റ്‌ സമ്പ്രദായം, അനുബന്ധ ജോലികള്‍ മുതലായ കാര്യങ്ങളിലും ബലരാമന്‍ കമ്മറ്റി ശുപാര്‍ശ നല്‍കിയിരുന്നു. ഇപ്പോള്‍ മന്ത്രി ഷിബുബേബി ജോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌ ശമ്പളം ബാങ്ക്‌ അക്കൗണ്ട്‌ വഴി നിര്‍ബന്ധമാക്കുമെന്നും ബാങ്ക്‌ സ്റ്റേറ്റ്‌ മെന്റിന്റെ പകര്‍പ്പ്‌ തൊഴില്‍ വകുപ്പിന്‌ ലഭ്യമാക്കാന്‍ സംവിധാനം കൊണ്ടുവരുമെന്നുമാണ്‌. സ്കാനിംഗ്‌ സെന്ററുകള്‍, ആംബുലന്‍സ്‌ സര്‍വീസ്‌, ഡെന്റല്‍ ക്ലിനിക്‌, ഐ ക്ലിനിക്‌, കിടക്കകളില്ലാത്ത ആശുപത്രികള്‍ മുതലായവയിലെ ശമ്പള നിരക്ക്‌ പ്രത്യേകം നിശ്ചയിക്കുമെന്നും പ്രഖ്യാപനമുണ്ട്‌. ആതുരസേവനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ്‌ ഈ മേഖല ചൂഷണവിമുക്തമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

Entertainment

നാല് വയസ് മുതല്‍ കുടുംബത്തിലെ പല പുരുഷന്മാരും ലൈംഗികമായി പീഡിപ്പിച്ചു , 18-ല്‍ വിവാഹം; ഗര്‍ഭത്തില്‍ കുഞ്ഞിനെ നഷ്ടമായി;കെനീഷ

Entertainment

പ്രശാന്ത് വർമ്മയുടെ ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” യിൽ ബോളിവുഡ് താരം രോഹിത് സറഫ്

India

സംസ്‌കൃതത്തിന്റെയും,ജ്യോതിഷത്തിന്റെയും കേന്ദ്രം ; ഇസ്ലാം മതം സ്വീകരിക്കാത്തതിന് 1200 ഹിന്ദുക്കളെ അലാവുദ്ദീൻ ഖിൽജി കൊലപ്പെടുത്തിയ ഭോജ്ശാല

Entertainment

റാം പോത്തിനേനി സംവിധായകനാവുന്നു; നിർമ്മാണം റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്ണ പോത്തിനേനി

പുതിയ വാര്‍ത്തകള്‍

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് ക്ഷണം

പ്രസിഡന്റ് വെറും സ്റ്റാമ്പ്, അധികാര ദുര്‍വിനിയോഗം നടന്നു’; ടിനി ടോം

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

പശ്ചിമ ബംഗാളിൽ യോഗി മോഡൽ നടപ്പിലാക്കി! അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്ന് എത്തിയത് രണ്ട് ഡസൻ ബുൾഡോസറുകൾ 

പ്രകൃതിയുടെ തൂവെള്ളപ്പട്ട്; അരുവികച്ചാല്‍ എന്ന വിസ്മയം, കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.