Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമായണത്തിലെ സ്ത്രീകള്‍ – താടക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2013, 09:32 pm IST
inSamskriti

ശ്രീരാമാവതാരത്തിന്റെ മുഖ്യലക്ഷ്യം രാവണ നിഗ്രഹമാണ്‌. രാക്ഷസവംശ നായകനാണല്ലോ രാവണന്‍. ലോകോപദ്രവകാരികളായി രാവണന്റെ തണലില്‍ കഴിയുന്ന അനേകം രാക്ഷസന്മാര്‍ വേറെയുണ്ട്‌. അവരെയും ഓരോന്നായി കൊന്നേ പറ്റൂ.

രാക്ഷസ നിഗ്രഹത്തിന്‌ ശ്രീരാമന്‍ ‘ഹരിഃശ്രീ’ കുറിക്കുന്നത്‌ താടക എന്ന മഹാരാക്ഷസിയുടെ മാറില്‍ ഒരമ്പയച്ചുകൊണ്ടാണ്‌. അങ്ങനെ ‘ഒരക്ഷരാഭ്യാസം’ നല്‍കുന്നതാകട്ടെ, വിശ്വാമിത്രമഹര്‍ഷിയും. സ്ത്രീവധം ശരിയല്ല. കുലഗുരു അങ്ങിനെയാണ്‌ പഠിപ്പിച്ചിട്ടുള്ളത്‌ ബ്രഹ്മര്‍ഷിയായ വസിഷ്ഠന്‍. പക്ഷേ, രാജര്‍ഷിയായ വിശ്വാമിത്രന്റെ മാര്‍ഗം ഭിന്നമാണ്‌. അദ്ദേഹം രാമന്റെ സംശയങ്ങളെപ്പറ്റി ധൈര്യം പകര്‍ന്നു. “ലോകസംഗ്രഹാര്‍ത്ഥം ചെയ്യുന്നതൊന്നും പാതകമല്ല. മഹാവിഷ്ണുപോലും പണ്ട്‌ ഭൃഗുപത്നിയായ പുലോമനയെ വധിക്കുകയുണ്ടായി. അതിനാല്‍ ഭയപ്പെടേണ്ട. താടകയെ വധിച്ചോളൂ.”

താടക വാസ്തവത്തില്‍ സുകേതു എന്നുപേരായ യക്ഷന്റെ മകളാണ്‌. ആ നിലയ്‌ക്ക്‌ യക്ഷിയാണ്‌. മക്കളില്ലാത്തതില്‍ ദുഃഖിച്ചു ബ്രഹ്മാവിനെ തപസ്സുചെയ്തതിന്റെ ഫലമായാണ്‌ സുകേതുവിന്‌ താടകയെ മകളായി ലഭിച്ചത്‌. ആയിരം ആനകളുടെ ശക്തിയും അനേകം മായാപ്രവൃത്തികളും ബ്രഹ്മാവ്‌ അവള്‍ക്ക്‌ നല്‍കിയിരുന്നു.

താടകയുടെ ഭര്‍ത്താവ്‌ സുന്ദന്‍ ഒരിക്കല്‍ അഗസ്ത്യമഹര്‍ഷിയുടെ ആശ്രമം ആക്രമിച്ചു. മഹര്‍ഷിയുടെ ശാപത്താല്‍ സുന്ദന്‍ ഭസ്മമായിപ്പോയി. വിവരമറിഞ്ഞ്‌ താടക മക്കളായ സുബാഹു, മാരീചന്‍ എന്നിവര്‍ക്കൊപ്പം അഗസ്ത്യനെ ആക്രമിക്കാന്‍ ചെന്നു. അഗസ്ത്യന്‍ അവരെ ശപിച്ച്‌ രാക്ഷസരാക്കുകയാണ്‌ ചെയ്തത്‌.

രാക്ഷസരാക്കപ്പെട്ട താടകയും മക്കളും പിന്നെ പാതാളത്തില്‍പോയി രാക്ഷസവംശ പിതാവായ സുമാലിയുടെ കൂടെ താമസമാക്കി. കരുത്തനായ രാവണന്‍ ലങ്ക പിടിച്ചപ്പോള്‍ രാവണന്റെ കൂടെയായി താമസം. കുറെക്കഴിഞ്ഞപ്പോള്‍ താടകയേയും മക്കളെയും സൗകര്യപ്രദമായ മറ്റൊരിടത്തേക്ക്‌ മാറാന്‍ രാവണന്‍ നിശ്ചയിച്ചു. അയോധ്യയ്‌ക്കടുത്തുള്ള കരൂഷം എന്ന ഘോരവനമാണ്‌ അതിന്‌ അയാള്‍ കണ്ടെത്തിയത്‌. അതില്‍പ്പിന്നെ, താടകയെ പേടിച്ച്‌ ആ വനത്തിനടുത്തുകൂടി പോലും ആര്‍ക്കും നടക്കാന്‍ വയ്യ എന്ന അവസ്ഥയായിത്തീര്‍ന്നു.

രാവണന്‍ വളരെ സൂക്ഷ്മതയോടെ ഒരു കരുനീക്കം നടത്തി. ലങ്കയിലിരിക്കുന്ന തന്റെ രാക്ഷസപ്രവൃത്തികള്‍ക്കായി അയോധ്യാപ്രാന്തത്തിലേക്ക്‌ നീട്ടിവച്ച കൈകളായിരുന്നു താടകയും മക്കളും. അതു കണ്ടറിഞ്ഞുതന്നെയാവണം, വിശ്വാമിത്ര മഹര്‍ഷി രാമലക്ഷ്മണന്മാരെയും കൂട്ടി ആ വഴിക്ക്‌ തന്റെ ആശ്രമത്തിലേക്ക്‌ നടന്നത്‌.

അങ്ങനെ, രാമബാണത്തിന്റെ ആദ്യത്തെ രക്തസാക്ഷിയായി താടക മരിച്ചുവീണു. അവള്‍ ശാപമുക്തയായി ഗന്ധര്‍വ്വലോകത്തിലേക്ക്‌ പോയി. പിന്നെ, യാഗവിഘ്നത്തിനെത്തിയ സുബാഹുവും കൊല്ലപ്പെട്ടു. മാരീചന്‍ തല്‍ക്കാലം രക്ഷപ്പെട്ടുവെന്നെയുള്ളൂ. സീതാപഹരണത്തിന്‌ നിമിത്തമായിക്കൊണ്ട്‌, രാമബാണത്തിനാല്‍ത്തന്നെ മാരീചനും പിന്നീട്‌ കൊല്ലപ്പെട്ടിരുന്നു, ആ കുടുംബം അവസാനിക്കുന്നു. രാവണ-രാക്ഷസ വെടിപ്പുരയിലേക്ക്‌ നീളുന്ന മരുന്നുതിരിയില്‍ തീകൊളുത്തലായിത്തീര്‍ന്നു താടകാവധം എന്നുപറയാം.

പി.ഐ.ശങ്കരനാരായണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

India

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

Thiruvananthapuram

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

India

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

Kerala

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.